Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Microphone

സ്പീക്കറെ നീക്കാനുള്ള പ്രമേയം: സസ്‌പെൻഷനും മൈക്ക് ഓഫാക്കലും ആയുധമാക്കി പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന്മേലുള്ള ചർച്ച പാർലമെന്‍റിൽ വൻ വാഗ്‌വാദങ്ങൾക്ക് വഴിവെച്ചു. എംപിമാരുടെ കൂട്ട സസ്‌പെൻഷൻ, സംസാരിക്കുമ്പോൾ മൈക്ക് ഓഫാക്കൽ തുടങ്ങിയ പരാതികളാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്.

പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്തുന്നതിനെതിരെയാണ് ഈ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത കേന്ദ്ര സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു. യുപിഎ ഭരണകാലത്ത് പ്രതിപക്ഷത്തെ ആരെയും ഇത്തരത്തിൽ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്പീക്കർ ഓം ബിർളയുടെ കാലത്താണ് ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട സസ്‌പെൻഷൻ നടന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. 2004 മുതൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 245 എംപിമാരിൽ പകുതിയോളം പേരും (120 പേർ) ബിർളയുടെ കാലത്താണ് പുറത്തായതെന്ന് അവർ ചൂണ്ടിക്കാട്ടി. തന്നെ പ്രതിരോധിക്കാൻ പോലും അവസരം നൽകാതെ പുറത്താക്കിയ സ്പീക്കർക്കെതിരെയുള്ള ചർച്ചയിൽ പങ്കുചേരാൻ സാധിച്ചത് തനിക്ക് വീണുകിട്ടിയ 'കാവ്യനീതി'യാണെന്നും അവർ പറഞ്ഞു.

മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അനുവദിച്ചില്ലെന്ന കാര്യവും ചർച്ചയിൽ ഉയർന്നു വന്നു. സ്പീക്കർക്കെതിരെയുള്ള പ്രമേയം സഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ നീക്കമാണ്.

Latest News

Corehub Up