National
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന്റെ സെൻസർഷിപ്പ് അനുമതിയുമായി ബന്ധപ്പെട്ട ഹർജി അടുത്ത തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ്ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് മരവിപ്പിച്ച ഡിവിഷൻ ബഞ്ചിനെതിരേ നിർമാതാവാണ് ഉന്നതനീതി പീഠത്തെ സമീപിച്ചത്.
ചിത്രത്തിന് അടിയന്തരമായി സെൻഷർഷിപ്പ് അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ചയാണു ഡിവിഷൻ ബഞ്ച് താത്കാലികമായി തടഞ്ഞത്. പൊങ്കൽ പ്രമാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജനനായകൻ റിലീസ് ചെയ്യാനാണ് അണിയറക്കാർ ശ്രമിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റ ആത്മഹത്യയിൽ ശക്തമായ പ്രതിഷേധത്തിന് ബിഎൽഒമാർ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. 35,000 ബിഎൽഓമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു.