Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuns

യെമനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീമാരെ അനുസ്മരിച്ചു

അബുദാബി: യെമനിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങളായ നാല് കന്യാസ്ത്രീമാരെയും അവരോടൊപ്പം കൊല്ലപ്പെട്ട മറ്റ് 12 പേരെയും അനുസ്മരിച്ചു.

ദാരുണസംഭവത്തിന്‍റെ പത്താംവാർഷികാചരണത്തിന്‍റെ ഭാഗമായി അബുദാബിയിലെ സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ കഴിഞ്ഞദിവസം അറേബ്യൻ വികാരിയത്തിന്‍റെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണപ്രാർഥനയും നടന്നു.

2016 മാർച്ച് നാലിന് യെമനിലെ തെക്കന്‍ നഗരമായ ഏഡനിലെ ശൈഖ് ഉത്മാന്‍ ജില്ലയിലായിരുന്നു സംഭവം. ഇവിടുത്തെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച നാല് ഭീകരർ റുവാണ്ടയിൽനിന്നുള്ള സിസ്റ്റർ റെജിനെറ്റ്, സിസ്റ്റർ മർഗരീത്ത, ഇന്ത്യയിൽനിന്നുള്ള സിസ്റ്റർ ആൻസെലമ്മ, കെനിയയിൽനിന്നുള്ള സിസ്റ്റർ യൂദിത്ത് എന്നിവരെയും 12 ജീവനക്കാരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ ശുശ്രൂഷ ചെയ്യുകയായിരുന്ന സലേഷ്യൻ സന്യാസ സഭാംഗവും മലയാളിയുമായ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ഒരു വർഷത്തോളം തടവിൽ പാർപ്പിച്ചശേഷം 2017 സെപ്റ്റംബറിൽ മോചിപ്പിക്കുകയും ചെയ്തിരുന്നു.

Leader Page

കന‍്യാസ്ത്രീമാരുടെ ജയിൽവാസവും ജാമ‍്യവും ക്രെഡിറ്റ് ആർക്കൊക്കെ ?

ഛത്തീസ്ഗഡിൽ രണ്ടു കന‍്യാസ്ത്രീമാർ ജനകീയ വിചാരണ ചെയ്യപ്പെട്ടതും ഒമ്പതു ദിവസം അന‍്യായമായി ജയിലിലടയ്ക്കപ്പെട്ടതും കേരള രാഷ്‌ട്രീയത്തിലും പൊതുസമൂഹത്തിലും ഏറെ ചർച്ചചെയ്യപ്പെട്ടു. അവർക്ക് ജാമ‍്യം കിട്ടിയെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ ഈ വിഷയം ഇനിയും ചർച്ചചെയ്യപ്പെടുകയും ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഇത്തരം വൈകാരിക വിഷയങ്ങളിൽ രാഷ്‌ട്രീയപാർട്ടികൾ സത്വരമായി ഇടപെടും എന്നതിൽ തർക്കമില്ല. കേരളത്തിന്‍റെ പ്രത്യേക സാഹചര‍്യത്തിൽ മുഖ‍്യധാരാ മാധ‍്യമങ്ങളും സമൂഹമാധ‍്യമങ്ങളും ഇത്തരം വിഷയങ്ങൾ തലനാരിഴകീറി വിശകലനംചെയ്യുകയും ചെയ്യും.

രാജ‍്യത്തെ എല്ലാ ദേശീയ പാർട്ടികൾക്കും വിവിധ സംസ്ഥാനങ്ങളിൽ വ‍്യത്യസ്ത നിലപാടുണ്ടാവുക സ്വാഭാവികമാണ്. കാവേരി നദീജല വിഷയത്തിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും കോൺഗ്രസിനും ബിജെപിക്കും വ‍്യത‍്യസ്ത നിലപാടായിരിക്കും. മുല്ലപ്പെരിയാർ വിഷയത്തിലും കേരളത്തിലെയും തമിഴ്നാട്ടിലെയും പാർട്ടിഘടകങ്ങൾക്ക് വ‍്യത്യസ്ത നിലപാടുണ്ടാകും.

ക്രൈസ്തവരോടുള്ള സമീപനത്തിലും വിവധ പാർട്ടികളുടെ വിവിധ സംസ്ഥാന ഘടകങ്ങൾക്ക് വ‍്യത്യസ്ത നിലപാടാണുള്ളത്. എന്നാൽ ഒരു കുറ്റകൃത‍്യത്തെ സംബന്ധിച്ച് ഇത്തരം ഭിന്നനിലപാട് സ്വീകരിക്കുന്നത് ആശാവഹമല്ല. ഇവിടെയാണ് ഛത്തീസ്ഗഡ് ബിജെപിക്കും അവരുടെ സർക്കാരിനും പിഴച്ചിരിക്കുന്നത്.

കന‍്യാസ്ത്രീമാർ അറസ്റ്റ് ചെയ്യപ്പെട്ട് ദുർഗ് സെൻട്രൽ ജയിലിലായ ആദ‍്യദിനങ്ങളിൽ അറസ്റ്റിലേക്ക് നയിക്കാനിടയായ കാരണങ്ങളാണ് ചർച്ചചെയ്യപ്പെട്ടതെങ്കിൽ ജാമ‍്യം ലഭിച്ചതോടെ ഇതിന്‍റെ ക്രെഡിറ്റ് ആർക്ക് എന്നതിലായി തർക്കം. നിരപരാധികളായ രണ്ടു സഹോദരിമാരും ഒരു ആദിവാസി യുവാവും അകാരണമായി ജയിലിലാക്കപ്പെട്ടത് കേരളത്തിന്‍റെ മാത്രമല്ല, രാജ‍്യത്തിന്‍റെതന്നെ സമൂഹമനഃസാക്ഷിയെ വല്ലാതെ വേദനിപ്പിച്ചു.

കേരളീയ സമൂഹം ഒറ്റക്കെട്ടായിത്തന്നെ ഈ കന‍്യാസ്ത്രീകൾക്കൊപ്പം നിലകൊണ്ടു. എന്നാൽ ചില തീവ്രഹിന്ദുത്വ ശക്തികൾ അവരുടെ സംഘടനകളുടെ നിലപാടിനൊപ്പം നിൽക്കുകയും അറസ്റ്റിനെ ന‍്യായീകരിക്കുകയും ചെയ്തു. ഈ സാഹചര‍്യത്തിലും കേരളത്തിലെ ബിജെപി നേതൃത്വം വ‍്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.

കേരള ബിജെപി നേതൃത്വം നേരിട്ട അഗ്നിപരീക്ഷ

മുൻ കേന്ദ്ര മന്ത്രിയും വ‍്യവസായിയുമായ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ ചുമതലയേറ്റ കേരളത്തിലെ ബിജെപി നേതൃത്വം നേരിടുന്ന ആദ‍്യ അഗ്നിപരീക്ഷണമായി കന‍്യാസ്ത്രീകളുടെ അറസ്റ്റ് സംഭവം. ഈ പരീക്ഷണത്തിൽ രാജീവ് ചന്ദ്രശേഖറും വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയും അടങ്ങുന്ന നേതൃത്വം ഏറെക്കുറെ വിജയിച്ചു എന്നതാണ് യാഥാർഥ‍്യം. ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിന്‍റെ നടപടികളും നിലപാടുകളും സ്വാഭാവികമായും കേരളത്തിലെ ബിജെപിക്ക് വലിയ പ്രഹരമുണ്ടാക്കുന്നതായിരുന്നു.

മുഖ‍്യമന്ത്രിതന്നെ അറസ്റ്റിനെ ന‍്യായീകരിച്ച് രംഗത്തുവന്നതും പ്രോസിക‍്യൂഷൻ കോടതിയിൽ നിലപാട് കടുപ്പിച്ചതും കേസിന്‍റെ ഗതിയിൽ നിർണായകമായിരുന്നു. വലിയ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ച സംസ്ഥാനത്ത് തങ്ങളുടെ ശക്തമായ പിന്തുണക്കാരായ ബജ്രംഗ്ദളിനെ പിണക്കാൻ ഛത്തീസ്ഗഡിലെ ബിജെപിക്ക് കഴിയില്ല. ദേശീയതലത്തിലും കന‍്യാസ്ത്രീമാർക്കു പരസ‍്യപിന്തുണ നൽകാൻ ബിജെപിക്കാകില്ല. ഈ രണ്ടു പ്രതിസന്ധികളായിരുന്നു രാജീവ് ചന്ദ്രശേഖറിനും ടീമിനും മുന്നിലുണ്ടായിരുന്നത്. പാർലമെന്‍റിൽ ചർച്ച ചെയ്യാനോ പ്രോസിക‍്യൂഷനോട് കന‍്യാസ്ത്രീകൾക്ക് അനുകൂലമായ നിലപാടെടുക്കാൻ നിർദേശിക്കാനോ ബിജെപി കേന്ദ്ര നേതൃത്വത്തിനും കേന്ദ്ര സർക്കാരിനും കഴിയുമായിരുന്നില്ല.

രാജീവ് ചന്ദ്രശേഖറിന് തുണയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ‍്യന്തരമന്ത്രി അമിത് ഷായുമായുള്ള അടുപ്പമാണ്. അദ്ദേഹം അത് ഭംഗിയായി ഉപയോഗപ്പെടുത്തുകയും ചെയ്തു. വിഷയത്തിന്‍റെ സങ്കീർണതയും ഇടപെടലിന്‍റെ വിവരങ്ങളും സഭാനേതൃത്വത്തെ നേരിട്ടു ധരിപ്പിക്കുന്നതിലും രാജീവ് ചന്ദ്രശേഖർ വിജയിച്ചുവെന്നുവേണം കരുതാൻ. സംഭവം വാർത്തായായപ്പോൾതന്നെ അനൂപ് ആന്‍റണിയെ ഛത്തീസ്ഗഡിലേക്കയച്ചതും നിർണായകമായി.

ഇതിനിടെ കേരളത്തിലെ ബിജെപിനേതാക്കളിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും വിമർശനമുണ്ടായതും രാജീവ് ചന്ദ്രശേഖറിനും അദ്ദേഹത്തിന്‍റെ ടീമിനും പ്രതസന്ധിയുണ്ടാക്കിയിരുന്നു. കേരളത്തിലെ തീവ്രഹിന്ദുത്വ ശക്തികൾ കടുത്ത വിമർശനമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, സംഭവത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ ബജ്‌രംഗ്ദളും ഛത്തീസ്ഗഡ് സർക്കാരും പ്രതിക്കൂട്ടിലാകുകയാണ്. ജനകീയ വിചാരണയും അന‍്യായ തടങ്കലും ന‍്യായീകരിക്കാൻ അവർ പ്രയാസപ്പെടും.

യുഡിഎഫ്, എൽഡിഎഫ് ഇടപെടൽ

മതപരിവർത്തനവും മനുഷ‍്യക്കട‌ത്തുംപോലുള്ള കടുത്ത വകുപ്പുകൾ കേവലം ആരുടെയെങ്കിലും ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ ചുമത്താവുന്നതല്ല. നീതിന‍്യായവ‍്യവസ്ഥ നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് നിയമം നോക്കുകുത്തിയാകുന്നതിൽ പൊതുസമൂഹത്തിന്‍റെ ആശങ്ക ഇരട്ടിപ്പിക്കുന്നതാണ് ഛത്തീസ്ഗഡ് സംഭവം.

ഈ സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ കേരളത്തിൽനിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ സമർഥമായി ഇടപെട്ടു. മുഖ‍്യമന്ത്രി പിണറായി വിജയന്‍റെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെയും കർക്കശമായ നിലപാടുകൾ എടുത്തുപറയേണ്ടതാണ്. കോൺഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും സിപിഐയും കേരള കോൺഗ്രസ് പാർട്ടികളും ആർഎസ്പിയും ശക്തമായ ഇടപെടലുകളാണ് നടത്തിയത്.

പാർലമെന്‍റിലും പുറത്തും എംപിമാർ സ്വീകരിച്ച നിലപാട് വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊള്ളുന്നതായിരുന്നു. എംപിമാരുടെയും എംഎൽഎമാരുടെയും നേതാക്കളുടെയും ജയിൽ സന്ദർശനവും ഇടപെടലുകളും കേന്ദ്ര-ഛത്തീസ്ഗഡ് സർക്കാരുകൾക്കുമേൽ വലിയ സമ്മർദമാണ് സൃഷ്ടിച്ചത്. അമിത് ഷാതന്നെ കേരളഎംപിമാരുമായി വിഷയം ചർച്ചചെയ്യാൻ തയാറായതും ഇതുകൊണ്ടാണ്.

സഭയുടെ പ്രതിഷേധം

സിബിസിഐയും കെസിബിസിയും ഏകസ്വരത്തിൽ കന‍്യാസ്ത്രീമാർക്കൊപ്പം നിലകൊള്ളുകയും ക്രൈസ്തവ സഭ ഒന്നടങ്കം പ്രതിഷേധിക്കുകയും ചെയ്തു. എല്ലാ രൂപതകളിലും ശക്തമായ പ്രതിഷേധമാണുണ്ടായത്. സ്ത്രീകളടക്കം ആയിരങ്ങൾ തെരുവിലിറങ്ങി. വിവിധ ക്രൈസ്തവ സഭകളും പ്രതിഷേധത്തിൽ അണിനിരന്നു.

ഹൈദരാബാദിലും ബംഗളൂരുവിലുമെല്ലാം പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതെല്ലാം ബിജെപി കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കുകതന്നെ ചെയ്തു.

പ്രധാനമന്ത്രി തന്‍റെ ദൂതനായി രാജീവ് ചന്ദ്രശേഖറെ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെയും സിബിസിഐ പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴ്ത്തിന്‍റെയും അടുക്കലേക്ക് അയച്ചത് ഇതിനാലാകണം. എത്രയുംപെട്ടെന്ന് കന‍്യാസ്ത്രീമാർക്ക് ജാമ‍്യം കിട്ടണം എന്ന നിലപാടിലേക്ക് ബിജെപിയെയും കേന്ദ്ര സർക്കാരിനെയും എത്തിക്കുന്നതിൽ ഈ പ്രതിഷേധങ്ങൾ വഴിവച്ചു.

പൊതുസമൂഹത്തിന്‍റെ നന്മ

അനീതിക്കെതിരേ പൊതുമനഃസാക്ഷി ഉണരുമെന്നും സത‍്യത്തിനും നീതിക്കുംവേണ്ടി ശബ്ദമുയർത്താൻ ഭയക്കാത്തവർ രാജ‍്യത്തെമ്പാടുമുണ്ടെന്നുംകൂടി തെളിയിക്കുന്നതായി ഛത്തീസ്ഗഡ് സംഭവം. പ്രതീക്ഷാനിർഭരമായ ഒരു അവസ്ഥയാണിത്.

മാധ‍്യമങ്ങളുടെ ജാഗ്രതയോടെയുള്ള ഇടപെടൽ ഇത്തരമൊരവസ്ഥ സൃഷ്ടിക്കുന്നതിൽ നിർണായകമായി. സന‍്യസ്തർ ലാഭേച്ഛയില്ലാതെ നടത്തുന്ന നിസ്വാർഥ സേവനങ്ങളെ തിരിച്ചറിയാനും ചർച്ചചെയ്യാനും ഇടനൽകിയതിലൂടെ രണ്ടു കന‍്യാസ്ത്രീകൾ സഹിച്ച യാതനകളും ത‍്യാഗങ്ങളും വൃഥാവിലായില്ല എന്നും സമാധാനിക്കാം.

Leader Page

ഞങ്ങൾ എങ്ങനെ നിങ്ങളുടെ ശത്രുക്കളാകും?

നൂറ്റാണ്ടിലേറെയായി ക്രൈസ്തവ സന്യസ്തർ ഇന്ത്യാമഹാരാജ്യത്തിന്‍റെ ഓരോ മുക്കിലും മൂലയിലുമുണ്ട്. തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രചരിപ്പിക്കുന്ന ഇതര മതവിദ്വേഷ പ്രചാരകരോ വിഭാഗീയതയുടെ വക്താക്കളോ അല്ല ഞങ്ങൾ, മറിച്ച് ഐക്യത്തിലേക്കും ജീവിതങ്ങളിലേക്കും പാലങ്ങൾ പണിയുന്നവരാണ്. കൈയിലുള്ളത് മാരകായുധങ്ങളല്ല, കൊന്തയും ബൈബിളുമാണ്.

വിശ്വാസത്തിന്‍റെ ഭാഗമായ ദൈവികനാമം ആക്രോശമാക്കി അപരനെ ആക്രമിക്കാനും കൊല്ലാനുമായി ഞങ്ങൾ ഒരിക്കലും തുനിഞ്ഞിറങ്ങാറില്ല. ഞങ്ങളുടെ ദൈവമായ യേശുക്രിസ്തു പഠിപ്പിച്ച, അല്ലെങ്കിൽ പകർന്നുതന്ന ദൈവിക വചനങ്ങൾ ക്ലേശങ്ങളിലും കഷ്ടതകളിലും ശക്തരായിത്തീരാൻ മനസിൽ മന്ത്രിക്കുക മാത്രമാണ് പതിവ്.

വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നതും വസ്ത്രമില്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നതും പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം കൊടുക്കുന്നതും രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നതും അവശരെ സഹായിക്കുന്നതും മരിച്ചവരെ അടക്കുന്നതും തെറ്റായി ഞങ്ങൾക്ക് തോന്നുന്നില്ല.

ഇന്ത്യാ ഗവൺമെന്‍റിന്‍റെ റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 28 ദശലക്ഷം അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 2.3% മാത്രം ക്രിസ്ത്യനികളാണുള്ളത്. അതായത് 143.81 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ രാജ്യത്ത് 28 ദശലക്ഷം വരുന്ന ക്രിസ്ത്യാനികളിൽ ഏകദേശം ഒരു ലക്ഷത്തിന് അടുത്തു വരുന്ന ക്രൈസ്തവ സന്യസ്തരെ കണ്ട് നിങ്ങൾ എന്തിന് ഇങ്ങനെ പരിഭ്രാന്തരാകുന്നു? ഞങ്ങളുടെ ലക്ഷ്യം ജനങ്ങളെ മതം മാറ്റാനായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ ഭൂരിപക്ഷമായി മാറുമായിരുന്നു ക്രൈസ്തവർ എന്ന സത്യം നിങ്ങൾക്ക് മനസിലാകാഞ്ഞിട്ടാണോ! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയാത്ത അനേകായിരങ്ങൾക്ക് ഞങ്ങൾ നൽകുന്ന സാന്ത്വനങ്ങളും അക്ഷരവെളിച്ചവും നിങ്ങളിൽ ആശങ്ക പരത്തുന്നതിനാലാണോ ഞങ്ങളുടെ വസ്ത്രം നിങ്ങളെ ഭയപ്പെടുത്തുന്നത്? അതോ ഇത്രയും നാൾ അടിമത്തത്തിന്‍റെ നുകം ചുമലിൽ പേറിയവർക്ക്, മുഖമില്ലാത്തവരുടെ മുഖമായും ശബ്ദമില്ലാത്തവരുടെ ശബ്ദമായും ഞങ്ങൾ മാറുന്നത് നിങ്ങൾക്ക് അരോചകമായി തോന്നുന്നുണ്ടോ?

ഞങ്ങളുടെ വിശ്വാസത്തിന്‍റെയും വസ്ത്രധാരണത്തിന്‍റെയും സദ്പ്രവർത്തികളുടെയും പേരിൽ ശത്രുക്കളെപ്പോലെ പെരുമാറാൻ ഞങ്ങൾ ആരും ശത്രുരാജ്യങ്ങളിൽനിന്ന് അന്യായമായി വലിഞ്ഞുകയറിവന്ന തീവ്രവാദികളല്ല. ഞങ്ങളുടെ ഓരോരുത്തരുടെയും മാതാപിതാക്കളും അവർക്ക് മുമ്പുള്ള പൂർവപിതാക്കളും നൂറ്റാണ്ടുകളായി ഇന്ത്യാരാജ്യത്തിന്‍റെ മക്കൾതന്നെയാണ്. അതായത് വിശ്വാസം കൊണ്ട് വ്യത്യസ്തരാണെങ്കിലും ഞങ്ങളും ഈ രാജ്യത്തെ പൗരന്മാർ തന്നെയാണ്.

ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്തിന്‍റെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ആർട്ടിക്കിൾ പൗരന്മാർക്ക് അവരുടെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യമനുസരിച്ച്, ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പ് നൽകുന്നുണ്ട്. ആ അവകാശത്തിന്‍റെ മേൽ കൈകൾ വയ്ക്കാൻ നിങ്ങൾക്കാർക്കും യാതൊരവകാശവുമില്ല. അതുപോലെതന്നെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്ത് ധരിക്കണം, എവിടെ താമസിക്കണം, എന്ത് ജോലി ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഭരണഘടന അനുസരിച്ച് അവനവൻതന്നെയാണ്. അല്ലാതെ, ഇന്നലെ മുളച്ചുപൊങ്ങിയ തീവ്രവാദ സംഘടനകളല്ല. വിശ്വാസ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ഞങ്ങളുടെ അവകാശമാണ്, അത് ആരുടേയും ഔദാര്യമല്ല.

ഇനിയും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പേജുകൾ ഒന്ന് മറിച്ച് നോക്കിയാൽ 19-ാം ആർട്ടിക്കിൾ ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ച് കോറിയിട്ടിരിക്കുന്ന തങ്കലിപികൾ കണ്ണുനിറയെ കാണുന്നതും മനഃപാഠമാക്കുന്നതും നല്ലതാണ്. കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ക്രൈസ്തവ സന്യസ്തർക്കെതിരേ നടന്ന നിരവധി ആക്രമണങ്ങളിൽ ഒന്നുമാത്രമാണ് ഛത്തീസ്ഗഡിൽ ഉണ്ടായത്. റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചോ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽവച്ചോ കണ്ണുരുട്ടിക്കാണിച്ചോ പേടിപ്പിച്ചാൽ അടിയറവ് വയ്ക്കുന്ന വിശ്വാസമല്ല ഞങ്ങളുടേത്! നെഞ്ചിന്‍റെ നെരിപ്പോടിൽ പന്തം കണക്കെ ആളിക്കത്തുന്ന വിശ്വാസമാണത്... തകർക്കാനാവില്ലൊരിക്കലും ഞങ്ങളിൽ ജീവനുള്ളിടത്തോളം കാലം...

ഞങ്ങൾ ധരിക്കുന്ന ഈ സന്യാസ വസ്ത്രം ദൈവത്തോടുള്ള ഞങ്ങളുടെ ജീവിത സമർപ്പണത്തിന്‍റെ അടയാളമാണ്. അത് പിച്ചിച്ചീന്താൻ നിങ്ങൾ എന്തിന് പരിശ്രമിക്കുന്നു? സ്വപ്നത്തിൽപോലും സങ്കല്പിക്കാൻ കഴിയാത്ത ആരോപണങ്ങൾ ഞങ്ങൾക്കുമേൽ നിങ്ങൾ ആരോപിച്ചാലും ക്രൂരതയുടെ സംഹാരതാണ്ഡവം അഴിച്ചുവിട്ടാലും നിങ്ങൾ ഉൾപ്പെടെയുള്ള അനേകായിരങ്ങളുടെ മുറിവുകളിൽ മരുന്ന് പുരട്ടിയും കുരുന്നുകൾക്ക് വിദ്യ പകർന്നും അനാഥർക്ക് അമ്മയും സഹോദരിയും മകളും കൂട്ടുകാരിയുമൊക്കെയായി ഇനിയും ഞങ്ങൾ നിങ്ങളുടെ ഇടയിൽ തന്നെയുണ്ടാവും...

National

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; കേസ് എന്‍ഐഎ കോടതിയിലേക്ക്; ഇരുവരും ജയിലിൽ തുടരും

റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിച്ചില്ല. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റി.

കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തപ്പെട്ട വകുപ്പുകള്‍ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് എന്‍ഐഎ കോടതിയാണെന്നും കോടതി നിരീക്ഷിച്ചു.

കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരിയാണ് ഹാജരായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘവും റായ്പുരില്‍ എത്തിയിട്ടുണ്ട്.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.

National

സിബിസിഐ സംഘം ഛത്തീസ്ഗഡിൽ; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച്
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരി ഹാജരാകും.

ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘം റായ്പുരില്‍ എത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിക്കുന്നത്.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.

National

"കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുത്': കോടതിവളപ്പിൽ പ്രതിഷേധവുമായി ബജ്‍റംഗ്‍ദൾ പ്രവർത്തകർ

റായ്പുർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ.

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജ്യോതി ശർമ ഉൾപ്പെടെയുള്ള നേതാക്കളാണ് കോടതി വളപ്പിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.

National

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ബുധനാഴ്ച ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചേക്കും. കന്യാസ്ത്രീകൾ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരും.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

National

"എല്ലാ പിന്തുണയും നല്കും': കന്യാസ്ത്രീകളെ ജയിലിലെത്തി കണ്ട് പ്രതിപക്ഷ എംപിമാര്‍

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എംപിമാര്‍. എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്.

ഇവർക്കു പിന്നാലെ റോജി എം. ജോൺ എംഎൽഎയും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും സ്ഥലത്തെത്തി.

ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന് ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെ എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്ക് അനുമതി നല്കുകയായിരുന്നു.

തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി? അവരുടെ കൈവശം രേഖകള്‍ ഉണ്ട്. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ വ്യക്തമാക്കി.

National

പ്രതിഷേധത്തിനൊടുവിൽ എംപിമാർക്ക് കന്യാസ്ത്രീകളെ കാണാൻ അനുമതി

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കാണാൻ പ്രതിപക്ഷ എംപിമാർക്ക് അനുമതി. എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്കാണ് അനുമതി നല്കിയത്.

എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഇവർക്കൊപ്പം സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. എന്നാൽ ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് എംപിമാർ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്കിയത്.

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: മതപരിവർത്തന ആരോപണം ശരിയല്ല, നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ട്: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടിവന്നാൽ ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം താനും അവിടെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ഛത്തീസ്ഗഡ് സർക്കാരിന്‍റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ഛത്തീസ്ഗഡിലേക്ക്

തിരുവനന്തപുരം: മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം റായ്പുരിലേക്ക്. എംഎൽഎ റോജി എം. ജോണിനൊപ്പമാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് തിരിച്ചത്.

ഇതിനിടെ, കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സിസ്റ്റർ പ്രീതിയുടെ സഹോദരി മഞ്ജു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി വിജയ് ശർമയെ കണ്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായി കൂടിക്കാഴ്ച നടത്താൻ സംഘം ശ്രമിക്കുമെന്നാണ് വിവരം.

ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്‍റണി പറഞ്ഞു.

അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.

National

"മതപരിവര്‍ത്തനക്കാരെ ഇനിയും കൈകാര്യം ചെയ്യും': ഭീഷണിയുമായി ജ്യോതി ശര്‍മ

റായ്പുർ: മതപരിവർത്തനക്കാരെ ഇനിയും മർദിക്കുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും ഹന്ദുക്കളെ മതപരിവർത്തനത്തിനു വിധേയമാക്കിയവരെ മാത്രമാണു കൈകാര്യം ചെയ്തതെന്നും താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ പറഞ്ഞു. ഒരു വാർത്താചാനലിനോട് അവർ ഇക്കാര്യം പറഞ്ഞത്.

മതപരിവർത്തനക്കാരെ തടയുക എന്നതു ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും അവർ വെളിപ്പെടുത്തി.

താനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ഇനിയും തുടരുമെന്നും ജ്യോതി ശർമ പറഞ്ഞു.

National

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി സംഘവും പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ

റായ്പുർ: മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.

ഉപമുഖ്യമന്ത്രി വിജയ് ശർമയെയും കാണുന്ന സംഘം വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കന്യാസ്ത്രീകളെ കാണുന്നതിൽ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആന്‍റണി പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്‍റണി പറഞ്ഞു.

അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.

National

കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിനു പുറത്തും പ്രതിഷേധിച്ച് ഇടത് എംപിമാർ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്‍റിനു മുന്നിൽ പ്രതിഷേധവുമായി ഇടത് എംപിമാർ.

രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.

National

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ലോക്സഭയിൽ ഉയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. സംഭവം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്‌ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്‌രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്‍റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡ് പോലീസിന്‍റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികൾ പ്രായപൂർത്തിയായവരുമാണ്. ഈ സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തിയതായാണ് വിവരം.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാർലമെന്‍റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്‌രംഗ്ദളിന്‍റെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.

രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ആന്‍റോ ആന്‍റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആനി രാജ തുടങ്ങിയവർ റായ്പുർ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.

ഒരു ആദിവാസി പെണ്‍കുട്ടി ഉൾപ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.

Editorial

കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന

രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ഛത്തിസ്ഗഡിൽ വിചാരണ ചെയ്തത്.

ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്... സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു.

തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്‍റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്‌ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്.

ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ തടഞ്ഞത്. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടിടിഇ ബജ്‌രംഗ്ദൾ പ്രവർത്തകരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.

പാഞ്ഞെത്തിയ ബജ്‌രംഗ്ദൾകാർ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്നു കണ്ടെത്തി! തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്കു ജോലിക്കു പോകാൻ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ്‌രംഗ്ദൾകാരുടെ നിർദേശമനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിനു കൈമാറുക... മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു.

വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്.

കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേസ്റ്റേഷനിൽ റൂർക്കല രാജറാണി എക്സ്പ്രസിനുള്ളിൽ കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്‌രംഗ്ദൾ അക്രമം അഴിച്ചുവിട്ടത്. ആരോപണം മതപരിവർത്തനം തന്നെ. പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. അതിന് ഒരാഴ്ച മുന്പായിരുന്നു ഒഡിഷയിലെതന്നെ ചാർബതി കാർമൽ നികേതനിലെത്തിയ ഒന്പതംഗ അക്രമിസംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മർദിക്കുകയും ചെയ്തത്.

ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിന്‍റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വർഗീയവാദികൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക്. സന്യസ്തർക്ക് അവരുടെ വേഷത്തിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതി. ദുർഗിലെ ടിടിഇയെ ആരാണു പഠിപ്പിച്ചത് ബജ്‌രംഗ്ദളാണ് പോലീസും കോടതിയുമെന്ന്? അതാണ് സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്ന വർഗീയവത്കരണം.

ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്‍റെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവർക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻനാമ-ശുഭ്രവേഷധാരികളായ ദല്ലാൾമാരും അവരുടെ ഒളിസംഘടനകളുമുണ്ട്. പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. മുന്പും നിരവധി തവണ ക്രൈസ്തവനേതാക്കൾ പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയുമൊക്കെ കണ്ട് നിവേദനം നൽകിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. മെത്രാന്മാരും പ്രതിപക്ഷവും അഭ്യർഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കൾക്കു കാര്യങ്ങളറിയാൻ?

ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാൽ വർഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്‍റെ ആ അക്രമോത്സുകരഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല.

ഛത്തീസ്ഗഡിലും ഒറീസയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്‌ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂർവം ഓർമിപ്പിക്കുന്നു.

Latest News

Corehub Up