Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nursing Student

Alappuzha

നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹമരണം; ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു

തുറവൂർ: നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്യത്തൈയ്യിൽ സാജൻ ആന്‍റണിയുടെ മകൾ ഫെബിന സാജന്‍റെ (23) ദുരൂഹമരണം സംബന്ധിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്നലെ സർക്കിൾ ഇസ്പെക്ടർ രാജേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘം പള്ളിത്തോട്ടിലുള്ള വീട്ടിലെത്തി മരിച്ച ഫെബിനയുടെ മാതാപിതാക്കളായ സാജൻ ആന്‍റണിയുടെയും, മെറ്റിൽഡാ സാജന്‍റെയും മൊഴി രേഖപ്പെടുത്തിയത്.

ബിന ബെൻസിഗർ ന‌ഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്‍റെ വീട്ടിൽ താമസിച്ചുവരവേ കഴിഞ്ഞ ജനുവരി18ന് മരിച്ചതാതാണ് മാതാപിതാക്കളെ അറിയിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്തു താമസിച്ച് സ്വർണക്കട നടത്തുന്ന പ്രദീപ് എന്നയാളുടെ നിരന്തര പീഡനവും ഭീഷണിയും ഉണ്ടായിരുന്നെന്നും പലതവണ ഇയാൾ ഫെബിനയെ വധിക്കാൻ ശ്രമിച്ചിരുന്നെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ നിരന്തരശല്യം മൂലം പഠനം അവസാനിപ്പിച്ച ശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.

ആലപ്പുഴയിൽനിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിച്ചിരുന്നു. കൂടാതെ മൃതദേഹത്തിൽ മൊട്ടുസൂചികൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മൊട്ടുസൂചി കുത്തി തറച്ച നിലയിലും ആയിരുന്നു.

കൊല്ലം സിറ്റി കമ്മീഷണർക്ക് ഫെബിനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് ജില്ലാ ക്രൈം റിക്കാഡ്സ് ബ്യൂറോയ്ക്ക് അന്വേഷണം കൈകമാറായിരുന്നു. ഇവരുടെ അന്വേഷണത്തിൽ ഫെബിനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊട്ടിയം പോലീസിന്‍റെ അന്വേഷണത്തിൽ വലിയ വീഴ്ചയുള്ളതായും, പോലീസ് അന്വേഷണം അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ ത്തുടർന്ന് ഫെബിനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയെ ത്തുടർന്നാണ് തുടരന്വേഷണം സംസ്ഥന ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

Kerala

തടഞ്ഞ് നിർത്തി രാസവസ്തു എറിഞ്ഞു; തെലുങ്കാനയിൽ നഴ്സിംഗ് വിദ്യാർഥിക്ക് നേരെ ആക്രമണം

ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ നഴ്സിംഗ് വിദ്യാർഥിനി‍യെ അജ്ഞാതർ രാസവസ്തു ഉപയോഗിച്ച് ആക്രമിച്ചു. കാസിപേട്ട് മണ്ഡൽ പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ ഇടതുകാലിനും അരക്കെട്ടിലും പൊള്ളലേറ്റു. എംജിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഹനംകൊണ്ടയിലെ കോളജിൽനിന്നു മുത്തശിയെ കാണാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച മൂന്ന് പേർ കുട്ടിയെ തടഞ്ഞ് നിർത്തിയതിനു ശേഷം വിഷാംശം കലർന്ന ദ്രാവകം എറിയുകയും കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ അജ്ഞാതരായ അക്രമികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. വ്യക്തിവൈരാഗ്യമാകാമെന്നാണ് സൂചന.

Latest News

Corehub Up