പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന അഭിപ്രായ സർവേകളെ തള്ളി വടകര എംപി ഷാഫി പറമ്പിൽ. സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നുവെന്നാണ് ഷാഫി പ്രതികരിച്ചത്.
അടൂർ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർഥിച്ച് കൊണ്ടുള്ള പരിപാടിയിലാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. സർവേകളിൽ വിശ്വാസം ഇല്ലെന്നും ഷാഫി പറഞ്ഞു. യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ സംസ്ഥാനത്തുളതെന്നും ഷാഫി അഭിപ്രായപ്പെട്ടു.
അതേസമയം പേരാമ്പ്ര, യുഡിഎഫ് സ്ഥാനാർഥിക്ക് എതിരായ പരാതിയിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. അനൗൺസ്മെന്റ് പുറത്തുവന്നശേഷമാണ് എല്ലാം വരുന്നത്. ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല.
ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും ഷാഫി പറമ്പിൽ പരാമർശിച്ചു. എല്ലാം തുറന്നു പറഞ്ഞു, രക്തസാക്ഷി ഫണ്ട് പോലെയല്ല, കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും സിപിഎം ഒരിക്കലും കണക്ക് തുറന്നു പറയില്ലെന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.