ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ ഭരണത്തുടര്ച്ചയിലേക്കെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 234 അംഗസഭയില്‍ 40.1 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കി ഡിഎംകെ സഖ്യം 181 മുതല്‍ 189 വരെ സീറ്റുകള്‍ നേടുമെന്നാണ് ലോക്പാല്‍ നടത്തിയ സര്‍വേയിലെ നിഗമനം.
29 ശതമാനം വോട്ട് വിഹിതത്തോടെ എഐഎഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ 38 മുതല്‍ 42 വരെ സീറ്റുകള്‍ നേടും-മാര്‍ച്ച് ഒന്നിനും ഏപ്രില്‍ ഒന്നിനും ഇടയില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സര്‍വേയില്‍ പറയുന്നു.
നടന് വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) 23.9 ശതമാനം വോട്ട് വിഹിതം നേടും. പത്ത് സീറ്റുകള്‍ വരെ ടിവികെ സ്വന്തമാക്കിയേക്കാം. മുഖ്യമന്ത്രിയാകന്‍ ഏറ്റവും യോഗ്യന്‍ സ്റ്റാലിന് ആണെന്നും സര്‍വേ കണ്ടെത്തുന്നു.
വിജയ്, ഇടപ്പാടി കെ.പളനിസ്വാമി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. സൗജന്യ ബസ് യാത്ര, പ്രഭാതഭക്ഷണം ഉള്‍പ്പെടെ ക്ഷേമപദ്ധതികളാണ് സ്റ്റാലിനെ തുണച്ചത്. ടിവികെയുടെ വരവോട് പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുന്നതും ഭരണകക്ഷിക്കു നേട്ടമായെന്നു സർവേ അഭിപ്രായപ്പെടുന്നു.പോള്‍ ട്രാക്കര്‍ നടത്തിയ സര്‍വേയില്‍ ഡിഎംകെയ്ക്ക് 172 മുതല്‍ 178 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 46 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കും. ടിവികെയ്ക്ക് ആറ് മുതല്‍ 12 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്.
Tags : Opinion poll Stalin ahead Tamil Nadu Niyama Sabha Election m Tamil Nadu Assembly election