Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oppose

ഹരിപ്പാട് മെഡിക്കൽ കോളജ് അനാവശ്യം; സർക്കാർ തീരുമാനത്തിനെതിരെ ജി. സുധാകരൻ

ആലപ്പുഴ: ഹരിപ്പാട്ട് മെഡിക്കൽ കോളജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ. ഒരേ ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളജിന്‍റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആലപ്പുഴ മെഡിക്കൽ കോളജ് അതീവ ശോചനീയാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ സമർപ്പിച്ച 14 പദ്ധതികൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് വെറും 15 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ വിമർശിച്ചു. അതേസമയം ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി വന്നിരുന്നു.

എന്നാൽ പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുകയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് എൽഡിഎഫ് മന്ത്രിസഭയിലെ അംഗമായിരുന്ന ജി. സുധാകരൻ പദ്ധതിക്കെതിരായ നിലപാടുകൾക്കും അന്വേഷണ നടപടികൾക്കും നേതൃത്വം നൽകിയിരുന്നു.

കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തോടും സുധാകരൻ വിയോജിപ്പ് രേഖപ്പെടുത്തി. മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Kerala

അതിവേഗ റെയിൽപാത; പദ്ധതിയെ എതിർക്കുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട അതിവേഗ റെയിൽപാതയെ എതിർക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി വേണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയുമെന്നും ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.വി.തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സിൽവര്‍ ലൈൻ പദ്ധതി തള്ളിയാണ് പകരം അതിവേഗ റെയിൽപാതയ്ക്ക് വിശദ പദ്ധതി രേഖ തയാറാക്കാൻ ഇ. ശ്രീധരനെ റെയിൽവേ മന്ത്രാലയം ചുമതലപ്പെടുത്തിയത്. ഡിപിആർ തയാറാക്കാൻ വാക്കാലുള്ള അനുമതി ലഭിച്ചുവെന്നും പദ്ധതികൾ തയാറാക്കിവരികയാണെന്നും ഇ. ശ്രീധരൻ പറഞ്ഞു.

 

National

ഫോണ്‍ നിരീക്ഷണത്തിന് ലൊക്കേഷൻ ട്രാക്കിംഗ്; മൊബൈൽ കന്പനികൾക്ക് എതിർപ്പ്

ന്യൂഡൽഹി: ഫോണുകളുടെ ലൊക്കേഷൻ നിരീക്ഷിക്കാൻ ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് മൊബൈലുകളിൽ പ്രവർത്തനക്ഷമമാക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തിൽ സ്മാർട്ട്ഫോണ്‍ കന്പനികൾ എതിർപ്പറിയിച്ചെന്നു റിപ്പോർട്ട്.

കുറ്റകൃത്യങ്ങളിലെ അന്വേഷണങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികൾക്കു കൃത്യമായ ലൊക്കേഷൻ ലഭിക്കാത്ത സാഹചര്യത്തിലാണ് ഫോണുകളുടെ ലൊക്കേഷൻ കണ്ടെത്താൻ ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് സാധ്യമാക്കാൻ കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ ആപ്പിൾ, സാംസംഗ്, ഗൂഗിൾ എന്നീ കന്പനികൾ സ്വകാര്യതാ ആശങ്കകൾ ചൂണ്ടിക്കാട്ടി നീക്കത്തെ എതിർത്തുവെന്നാണു റിപ്പോർട്ട്.

നിലവിൽ മൊബൈൽ ടവറുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം ഉപയോഗിച്ച് ലൊക്കേഷൻ വിവരങ്ങൾ കൈമാറാനാണു മൊബെൽ കന്പനികൾക്കു കഴിയുക. മൊബൈലുകളുടെ ഏകദേശ ലൊക്കേഷൻ മാത്രമാണ് ഇതിലൂടെ ട്രാക്ക് ചെയ്യാനാകുക. ഫോണ്‍ ഉടമയുടെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കാൻ കഴിയണമെങ്കിൽ ഉപഗ്രഹ സിഗ്‌നലുകളും സെല്ലുലർ ഡാറ്റയും ഉപയോഗിച്ചുള്ള ജിപിഎസ് സാങ്കേതികവിദ്യ മൊബൈലുകളിൽ പ്രവർത്തനക്ഷമമാക്കാൻ സ്മാർട്ട് ഫോണ്‍ കന്പനികളോട് സർക്കാർ ഉത്തരവിടണമെന്ന് റിലയൻസ് ജിയോയെയും ഭാരതി എയർടെല്ലിനെയും പ്രതിനിധീകരിക്കുന്ന സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതോടെയാണു ടെലികോം വ്യവസായികളുടെ നിർദേശം കേന്ദ്രം പരിഗണിച്ചുകൊണ്ടിരിക്കുന്നത്.

ലൊക്കേഷൻ സേവനങ്ങൾ ഏതുനേരവും ഓൺ ആയിരിക്കുകയും ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത രീതിയിലുമായിരിക്കും പുതിയ സംവിധാനം. ഉപകരണതലത്തിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്ന സംവിധാനം ലോകത്ത് എവിടെയുമില്ലെന്ന് ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകരിക്കുന്ന സംഘടനയായ ഇന്ത്യ സെല്ലുലർ ആൻഡ് ഇലക്‌ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) നീക്കത്തെ എതിർത്തുകൊണ്ട് സർക്കാരിനു കത്തയച്ചിട്ടുണ്ടെന്ന് വാർത്ത പുറത്തുകൊണ്ടുവന്ന ഏജൻസി റിപ്പോർട്ട് ചെയ്തു.

Latest News

Corehub Up