Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opposes

യുപിഐ ഇടപാടുകൾക്ക് ഫീസ്: എതിർത്ത് സിപിഎം

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് നികുതി ചുമത്താനുള്ള നീക്കത്തിനെതിരേ ശക്തമായ എതിർപ്പറിയിച്ച് സിപിഎം.

എല്ലാവർക്കും ലഭ്യവും സൗജന്യവും സാർവത്രികവുമായ ഒരു ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായി യുപിഐ തുടരണമെന്നും ഇതുസംബന്ധിച്ച നിയമഭേദഗതി ഉടൻ പിൻവലിക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡിജിറ്റൽ ഇന്ത്യയെന്ന ബാനറിനു കീഴിൽ ഡിജിറ്റൽ പേയ്‌മെന്‍റുകളും യുപിഐയും ഊർജിതമായി പ്രോത്സാഹിപ്പിച്ചത് മോദി സർക്കാരായിരുന്നുവെന്നു സിപിഎം ചൂണ്ടിക്കാട്ടി.

സാധാരണ പൗരന്മാർ പണമിടപാടുകൾ നടത്താനുള്ള ഒരു മാർഗമായി ഇതിനെ സ്വീകരിച്ചതിനു ശേഷം യുപിഐയെ വരുമാന മാർഗമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. യുപിഐ സൗജന്യമായി തുടരുമെന്ന് സർക്കാർ എപ്പോഴും ഉറപ്പുനൽകിയിരുന്നതിനാൽ ഇത് വിശ്വാസലംഘനമായി കണക്കാക്കാമെന്നും പോളിറ്റ്ബ്യൂറോ പറഞ്ഞു.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചിരുന്നു.

National

ശബരിമല യുവതീപ്രവേശനത്തെ എതിർത്ത് കേന്ദ്രം

ന്യൂഡൽഹി: ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ 2018ലെ ഉത്തരവിനെ എതിർത്ത് കേന്ദ്രസർക്കാർ.

മതപരമായ ആചാരങ്ങൾ അനിവാര്യമാണോയെന്നു തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും അത്തരം കാര്യങ്ങളിൽ മതപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടേണ്ടതാണെന്നും കോടതി ഇടപെടൽ പരിമിതപ്പെടുത്തണമെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. 2018 ലെ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും മേത്ത ആവശ്യപ്പെട്ടു.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച മുൻ വിധി പുനഃപരിശോധിക്കുന്നത് ഉൾപ്പെടെ വിവിധ മതസ്ഥലങ്ങളിലെ സ്ത്രീവിവേചനവും മതസ്വാതന്ത്ര്യത്തിന്‍റെ പരിധിയും പരിശോധിക്കുന്ന ഒന്പതംഗ ഭരണഘടനാബെഞ്ചിനു മുന്നിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാബെഞ്ചിനു മുന്നിലെ ആദ്യദിന വാദമാണ് ഇന്നലെ അവസാനിച്ചത്. പുനഃപരിശോധനാ ഹർജിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നടക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരാണ് ഇന്നലെ വാദം ഉന്നയിച്ചത്.

2018ലെ അഞ്ചംഗ ബെഞ്ചിന്‍റെ വിധി ഹിന്ദുമതത്തിന്‍റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്നതാണെന്ന് കേന്ദ്രസർക്കാർ ഇന്നലെ ചൂണ്ടിക്കാട്ടി. ശാസ്ത്രം യുക്തിയിൽ അധിഷ്ഠിതമാണെങ്കിൽ മതം വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. അതിനാൽ വിശ്വാസപരമായ കാര്യങ്ങളെ തുല്യതയുടെ മാനദണ്ഡം വച്ച് മാത്രം അളക്കാനാകില്ല. ശബരിമലയിലെ പ്രതിഷ്ഠ ’നൈഷ്ഠിക ബ്രഹ്മചാരി’ ആയതിനാലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സ്ത്രീകളുടെ അന്തസിനെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന ഒന്നല്ല.

ഇന്ത്യയിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലെല്ലാം സ്ത്രീകൾക്കു പ്രവേശനമുണ്ടെന്നും ശബരിമലയിലെ ആചാരം സവിശേഷമായ ഒന്നാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹിക തിന്മകൾക്ക് മതത്തിന്‍റെ പരിവേഷം നൽകിയാൽ കോടതികൾക്ക് അതിൽ ഇടപെടാൻ അധികാരമുണ്ടെന്ന് വാദത്തിനിടെ ഒന്പതംഗ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.

ഇന്നും കേന്ദ്രസർക്കാരിന്‍റെ വാദം തുടരും. നാളെ ദേവസ്വം ബോർഡ് ഉൾപ്പെടെ പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദം ഭരണഘടനാബെഞ്ച് കേൾക്കും.

National

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം;സർക്കാർ നിലപാടിനെതിരേ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാത്ത മോദിസർക്കാരിനെ വിമർശിച്ചു കോണ്‍ഗ്രസ്.

ആക്രമണങ്ങളെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്താത്ത മോദിസർക്കാരിന്‍റേതു ഇന്ത്യയുടെ സാംസ്കാരികമൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും ധാർമികമായ ഭീരുത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.

ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് 21 ദിവസമായി.ആക്രമണം ഇന്ത്യയുൾപ്പെടെയുള്ള എല്ലായിടത്തും സാന്പത്തിക തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇറാനിലെ ഉന്നതനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും ഇറാനിൽ നിർബന്ധിതമായി ഭരണമാറ്റം കൊണ്ടുവരുന്നതിനു നടത്തിയ ക്രൂരമായ ശ്രമങ്ങളെയും മോദിസർക്കാർ അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.

ഇറാനെതിരേയുള്ള ആക്രമണങ്ങളും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജമേഖലയിൽ നടത്തിയ ആക്രമണങ്ങളും ഉടനടി തടയാൻ ഗൗരവമായ നയതന്ത്രശ്രമങ്ങൾ മോദിസർക്കാർ നടത്തിയിട്ടില്ല.

യുഎസ് പ്രസിഡന്‍റുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിക്ക് ഉണ്ടെന്നു വലിയരീതിയിൽ അവകാശപ്പെടുന്ന സൗഹൃദം വെടിനിർത്തൽ കൊണ്ടുവരാനായി ഉപയോഗിച്ചിട്ടില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.

Kerala

പുനർവിചിന്തനം വേണം; പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഒരു വിഭാഗം സിപിഎം പ്രവർത്തകർ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ രംഗത്തെത്തി. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലാണ് പ്രവർത്തകർ പി.കെ. ശ്യാമളയ്ക്കെതിരെ രംഗത്തുവന്നത്.

പാർട്ടി തിരുത്തണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല എന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥിത്വം പുനർചിന്തനം അർഹിക്കുന്നുവെന്നും പ്രവർത്തകർ പറയുന്നു.

ജനകീയനായ ഒരാളെ നിശ്ചയിക്കണമെന്നും വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത് എന്നും പ്രവർത്തകർ കുറിക്കുന്നുണ്ട്. ജനങ്ങളുടെ മനസറിയാൻ പറ്റാത്ത നേതൃത്വമാണ് ഉള്ളതെന്നും പാർട്ടിയെ സ്നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുത് എന്നും പ്രവർത്തകരുടെ കുറിപ്പുകളിലുണ്ട്.

എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാലാണ് ഗോവിന്ദൻ മത്സരിക്കാത്തത്.

Kerala

ഉപയോക്താക്കൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിനെതിരേ കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോക്താവിന് ലഭ്യമാക്കേണ്ട സമയപരിധിയിൽ കുറവു വരുത്തുന്നതിനും സേവനം ലഭ്യമാക്കിയില്ലെങ്കിൽ ഉപയോക്താവിനു നൽകേണ്ട നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്ന നിർദേശത്തിനുമെതിരേ കെഎസ്ഇബി.

ഉപയോക്താവ് അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരം നേരിട്ടോ വൈദ്യുതി ബില്ലിൽ ഇളവു ചെയ്തോ നൽകണമെന്ന നിർദേശവും കരട് ചട്ടത്തിലുണ്ട്. ഇതിൽ സമയപരിധി കുറച്ചതും നഷ്ടപരിഹാരത്തുക വർധിപ്പിച്ചതുമായ നിർദേശങ്ങൾ പിൻവലിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.

National

ഗുരുഗ്രാമിൽ പള്ളി പണിയുന്നതിനെതിരേ മഹാപഞ്ചായത്ത്

ഗുരുഗ്രാം: ഡൽഹിക്കു സമീപം ഗുരുഗ്രാമിൽ പള്ളി നിർമാണത്തിനെതിരേ വിഎച്ച്പി, ബജ്‌രംഗ്ദൾ നേതാക്കളുടെ സാന്നിധ്യത്തിൽ മഹാപഞ്ചായത്ത് ചേർന്നു. മതപരിവർത്തനം ലക്ഷ്യമിട്ടാണെന്ന വ്യാജ ആരോപണമാണ് പള്ളി പണിക്കെതിരേ ഉയർ‌ന്നത്.

പതിനായിരത്തോളം ഹിന്ദു കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളതെന്നും അതിൽ ഒരു ശതമാനം പോലും ക്രൈസ്തവ വിശ്വാസികൾ ഇല്ലെന്നവാദം സംഘപരിവാർ നേതാക്കളും ഉയർത്തി. തുടർനടപടികൾക്കായി 52 അംഗ സമിതിയെയും മഹാപഞ്ചായത്ത് നിയോഗിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് പള്ളിനിർമാണത്തിനെതിരേ സമിതി പരാതി നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു. നൂർപുർ, അക്ലിംപുർ, ബാദ്ഷാപുർ, പാൽറ, ഗൈരത്പുർ ബാസ്, ഖേർഖി ബാഗ്നികി ഗ്രാമവാസികളാണു മഹാപഞ്ചായത്തിൽ പങ്കെടുത്തത്. കിഷോർ സിംഗ് എന്നയാളുടെ അധ്യക്ഷതയിലായിരുന്നു യോഗം.

അതേസമയം, പള്ളി നിർമാണവുമായി ബന്ധപ്പെട്ടവർ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല.

Latest News

Corehub Up