International
ടെഹ്റാൻ: ഇറാനിലെ പ്രധാനപ്പെട്ട മരുന്ന് നിര്‍മാണശാല മിസൈൽ ആക്രമണത്തിൽ തകർത്ത് ഇസ്രയേൽ. ആക്രമണത്തില്‍ കമ്പനിയുടെ അസംസ്കൃത വസ്തുക്കളുടെ ഉല്‍പ്പാദന യൂണിറ്റുകളും ഗവേഷണ വിഭാഗവും പൂര്‍ണമായും തകര്‍ന്നതായി ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ പെന്ഷന് ഫണ്ട് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള തൗഫീഖ് ദാരു എന്ന മരുന്ന് കമ്പനിയാണ് ഇസ്രായേല്‍ തകര്‍ത്തത്. അമേരിക്കന്‍ ഉപരോധങ്ങള്‍ കാരണം വിദേശ മരുന്ന് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍, ഭൂരിഭാഗം മരുന്നുകളും ഇറാന് ആഭ്യന്തരമായാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാന കമ്പനിയാണ് ഇതെന്ന് ഇറാന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മെഹ്ദി പിര്‍സലേഹി പറഞ്ഞു. ഇസ്രയേല്‍ പരസ്യമായും മറയില്ലാതെയും മരുന്ന് നിര്‍മാണ കമ്പനികളെ ബോംബിട്ടു തകര്‍ക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൊവ്വാഴ്ച പറഞ്ഞു.
District News
മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിനു കീഴിലുള്ള മൂന്നാറിലെ മാലിന്യസംസ്കരണ പ്ലാന്റിനു മുന്നിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം. പ്ലാന്റ് നല്ലതണ്ണി കല്ലാറില്‍നിന്നു മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകരും തൊഴിലാളികളും തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം നടത്തിയത്.
ഇന്നലെ രാവിലെ മൂന്നാര്‍ ടൗണില്‍നിന്നു മാലിന്യം ശേഖരിച്ചെത്തിയ വാഹനം പ്രവര്‍ത്തകര്‍ പ്ലാന്റിനു മുന്നിൽ തടഞ്ഞിരുന്നു. മൂന്നാര്‍ പഞ്ചായത്ത് അസി. സെക്രട്ടറി സ്ഥലത്ത് എത്തുകയും പോലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പ്രതിഷേധക്കാർ വഴങ്ങാതെ വന്നതോടെ സബ് കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധത്തിന് അയവു വരുത്തിയത്.
പ്ലാന്റിൽ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം.പ്ലാന്റിലെ ഭക്ഷണമാലിന്യങ്ങള്‍ കഴിക്കാനെത്തുന്ന നായ്ക്കളും ജനവാസമേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നതായും തൊഴിലാളികള്‍ ആരോപിച്ചു. നടത്തി
Kerala
കോഴിക്കോട്: ദേശീയപാതയ്ക്ക് സമീപം താമരശേരി എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം. എംആർഎം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
പുലർച്ചെയുണ്ടായ അപകടത്തിൽ ഫാക്ടറിയുടെ ഓഫീസ് ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടവും മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും പൂർണമായും കത്തിനശിച്ചു.
ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പ്ലാന്റിലേക്ക് തെറിച്ചുവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്