Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plustwo

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു നിർബന്ധമല്ല. പത്താം ക്ലാസിന് ശേഷം ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് മാനദണ്ഡമാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ ശിപാർശ പ്രകാരമാണ് ഈ തീരുമാനം. പത്താം ക്ലാസിന് ശേഷം ഐടിഐ പൂർത്തിയാക്കിയവർക്ക് നാല് വർഷ ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പത്താം ക്ലാസിന് ശേഷമുള്ള മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമയോ, പന്ത്രണ്ടാം ക്ലാസിന് ശേഷമുള്ള രണ്ട് വർഷത്തെ ഡിപ്ലോമയോ നേടിയവർക്ക് ലാറ്ററൽ എൻട്രി വഴി ബിരുദ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്കും (മൂന്നാം സെമസ്റ്റർ) പ്രവേശനം നേടാം.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും കൂടുതൽ പേർക്ക് തുടർപഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യമിടുന്ന ഈ മാറ്റം 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എല്ലാ സർവകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: പാറശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുവിള പുല്ലൂർക്കോണത്ത് ലിനു രാജ് - ജതിജാ ദമ്പതികളുടെ മകളായ നയന(17) ആണ് മരിച്ചത്.

പാറശാല ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് നയന. കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല.

പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഇന്ന് ബന്ധുവിന്‍റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.

വിരലടയാള വിദഗ്ദരടക്കം പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up