Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prejudices

മുൻവിധികളെ മറികടന്ന് ഒരു കർഷകസമരം

കേരളത്തിലെ കർഷകർക്ക് ഉത്തരേന്ത്യൻ കർഷകരെപ്പോലെ നീണ്ടുനിൽക്കുന്ന ഒരു സമരം നടത്താനാവില്ല എന്ന മുൻവിധി കേരളീയ പൊതുസമൂഹത്തിലുണ്ട്. രാവിലെ പശുവിന്‍റെ കറവയും പാൽ വില്പനയും തീറ്റവെട്ടലും റബർ ടാപ്പിംഗും മറ്റുമുള്ള കർഷകരെങ്ങനെയാണ് മാസങ്ങൾ നീണ്ടുനിൽക്കുന്ന സമരങ്ങളിൽ പങ്കാളികളാവുക എന്ന സന്ദേഹം സ്വാഭാവികമാണ്. എന്നാൽ, വന്യജീവികൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 15ന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹം നാലുമാസത്തിനു ശേഷം ഇപ്പോഴും തുടരുകയാണ്. വടക്കേ മലബാറിലെ മലയോരത്ത് നടന്നുവരുന്ന കർഷകസ്വരാജ് സത്യഗ്രഹം ഇന്ന് വന്യമൃഗ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ കേരളത്തിലങ്ങോളമിങ്ങോളമുള്ള മലയോരജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്.

കാർഷിക പ്രവർത്തനങ്ങളോടൊപ്പം നീതിക്കുവേണ്ടിയുള്ള സമരവും മുന്നോട്ടു കൊണ്ടുപോകാൻ പാകത്തിലുള്ള സത്യഗ്രഹരൂപമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ ഒരു ദിവസവും മുടക്കം വരാതെ വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലിൽ വൈകുന്നേരം നാലു മുതൽ ആറു വരെ സായാഹ്ന സത്യഗ്രഹം നടന്നുവരുന്നു. ഇതിനോടകം ഒട്ടനവധി സംഘടനകൾ അനുഭാവ സത്യഗ്രഹം നടത്തി ഈ സമരത്തോട് കണ്ണിചേർന്നു. കേരളത്തിലെ ഒട്ടുമിക്ക സ്വതന്ത്ര കർഷക സംഘടനകളും വിവിധ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളും കർഷകസ്വരാജ് സത്യഗ്രഹത്തോടൊപ്പം ചേർന്നുകഴിഞ്ഞു. പ്രതിപക്ഷനേതാവടക്കം വിവിധ രാഷ്‌ട്രീയ കക്ഷിനേതാക്കൾ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി കർഷകസമര നേതാക്കൾ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമെല്ലാം വെള്ളരിക്കുണ്ടിൽ പിന്തുണയുമായെത്തി.

ഇടയ്ക്ക് വലിയ സമ്മേളനങ്ങളും നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന പ്രകടനങ്ങളും നടക്കുന്നു. ഈ സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകൾ ചേർന്ന് സംസ്ഥാന തലത്തിൽ ഐക്യദാർഢ‍്യസമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.

ഐക്യദാർഢ‍്യസമിതിയുടെ മുൻകൈയിൽ സംസ്ഥാന തലത്തിൽ പ്രചരണ വാഹനജാഥയും അതിന്‍റെ സമാപനത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസവും സംഘടിപ്പിക്കപ്പെട്ടു. ഇപ്പോൾ കേരളത്തിന്‍റെ വിവിധ മേഖലകളിൽ കർഷകസ്വരാജ് സത്യഗ്രഹത്തിനു പിന്തുണയുമായി സത്യഗ്രഹങ്ങൾ നടക്കുകയാണ്. എറണാകുളത്ത് 100 മണിക്കൂർ ഉപവാസം, കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ 50 മണിക്കൂർ ഉപവാസം എന്നിങ്ങനെ വെള്ളരിക്കുണ്ടിലെ സമരജ്വാലയിൽനിന്ന് സമരത്തിന്‍റെ അഗ്നിനാളങ്ങൾ പടർന്നുതുടങ്ങിയിരിക്കുന്നു. ക്രിസ്മസിനുശേഷം പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും സമാനമായ സത്യഗ്രഹങ്ങൾ നടക്കും.

കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് തുടക്കംകുറിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹം മതിയായ പഠനങ്ങളുടെയും തയാറെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ പ്രശ്നകാരണത്തെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും വ്യക്തമായ നിരീക്ഷണങ്ങളും നിർദേശങ്ങളുമുള്ള നിവേദനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിട്ടുണ്ട്.

1972ലെ വന്യജീവി സംരക്ഷണനിയമത്തിൽ വരുത്തേണ്ട ഭേദഗതികളാണ് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ വന്യജീവി ശല്യമുള്ള വിവിധ സംസ്ഥാനങ്ങളിലെ കർഷകസംഘടനാ പ്രതിനിധികളുടെ കൺവൻഷൻ പൂനയിൽ 20ന് ചേരും. അതോടെ വെള്ളരിക്കുണ്ടിലെ സമരാവശ്യങ്ങളിൽ ഒന്ന് നേടിയെടുക്കാനുള്ള ദേശീയ സമരവേദി രൂപപ്പെടും.

1972ലെ വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുമ്പോൾതന്നെ സംസ്ഥാന സർക്കാർ ചെയ്യേണ്ട മർമപ്രധാനമായ കാര്യങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് സത്യഗ്രഹം സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കുന്നത്. അത് വ്യക്തമാക്കുന്നതാണ് കേരളത്തിലെ പെരുകുന്ന വന്യജീവി ആക്രമണത്തിന്‍റെ കാരണങ്ങളെക്കുറിച്ചുള്ള സത്യഗ്രഹ സമിതിയുടെ വിലയിരുത്തലുകൾ. കാരണങ്ങൾ വ്യക്തമാവുമ്പോൾ കേരളീയ പൊതുസമൂഹത്തിൽ ഒരു വിഭാഗം കൊണ്ടുനടക്കുന്ന മറ്റൊരു മുൻവിധിയും തകർന്നുവീഴുന്നു.

വനം എവിടെ?

വന‍്യജീവി ആക്രമണത്തിന്‍റെ കാരണങ്ങൾ ഏറ്റവും ആധികാരികമായി പറഞ്ഞിരിക്കുന്നത് ഭരണഘടനാസ്ഥാപനമായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ 2022ലെ റിപ്പോർട്ടിലാണ്. പ്രസ്തുത റിപ്പോർട്ടിലെ ചില കണക്കുകൾ താഴെപ്പറയുന്നു.

കേരളത്തിന്‍റെ ആകെ വിസ്തൃതിയുടെ 29.66 ശതമാനം വനഭൂമിയാണ്- 11,524. 91 ചതുരശ്ര കിലോമീറ്റർ വരുമിത്. ഇതിൽ 21.81 ശതമാനം (2,513.53 ചതുരശ്ര കിലോമീറ്റർ) വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നു.

  • 1) 1,562.04 ചതുരശ്ര കിലോമീറ്റർ വനം വകുപ്പിന്‍റെ തേക്ക്, യൂക്കാലി, അക്കേഷ്യാ തോട്ടങ്ങൾ.
  • 2 ) 514.90 ചതുരശ്ര കിലോമീറ്റർ കെഎസ്ഇബിക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ-പൊതുമേഖലകളിലെ പ്ലാന്‍റേഷനുകൾക്കും പാട്ടത്തിന് നൽകിയിരിക്കുന്നു.
  • 3) 1980ലെ നിയമമനുസരിച്ച് വനഭൂമി തരംമാറ്റി വിവിധ പദ്ധതികൾക്ക് നൽകിയതും വിവിധ പദ്ധതി പ്രദേശങ്ങളിൽനിന്ന് കുടിയിറക്കിയവരെ പുനരധിവസിപ്പിക്കാനും 1977 ജനുവരി ഒന്നിന് മുമ്പുള്ള നിയമവിധേയമാക്കിയ കുടിയേറ്റക്കാർക്കുമായി നീക്കിവച്ച വനഭൂമി 384.12 ചതുരശ്ര കിലോമീറ്റർ.
  • 4) 1977 ജനുവരി ഒന്നിനു ശേഷമുള്ള കൈയേറ്റം 50.25 ചതുരശ്ര കിലോമീറ്റർ.
  • 5 ) റവന്യു വകുപ്പ് പട്ടയം നൽകിയ വനഭൂമി 2.22 ചതുരശ്ര കിലോമീറ്റർ.

മേൽ സൂചിപ്പിച്ച കണക്കിൽ നമ്പർ(3)-ൽ പ്രതിപാദിക്കുന്ന 384.12 ചതുരശ്രകിലോമീറ്ററിൽ 200 ചതുരശ്ര കിലോമീറ്ററും 1977നു മുമ്പ് കുടിയേറിയ കർഷകരുടെ കൈവശമാണെന്നും 1977നു ശേഷമുള്ള കൈയേറ്റം മുഴുവൻ കർഷകർ നടത്തിയതാണെന്നും വാദത്തിനുവേണ്ടി സമ്മതിച്ചാൽപോലും കേരളത്തിലെ മലയോരങ്ങളിൽ കർഷകന്‍റെ കൈവശമുള്ള ആകെ മുൻ വനഭൂമി 250 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഇതാകട്ടെ, ആകെ വനഭൂമിയിൽ വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്‍റെ 10 ശതമാനവും.

സിഎജി റിപ്പോർട്ടിൽ വിവിധ അധിനിവേശ സസ്യങ്ങൾ വനഭൂമിയെ വനമല്ലാതാക്കിയതിന്‍റെയും കണക്കുകളുണ്ട്. 2021ലെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് അനുസരിച്ച് 490 ചതുരശ്ര കിലോമീറ്റർ വനം അധിനിവേശ സസ്യങ്ങളാൽ നശിപ്പിക്കപ്പെട്ടു. ഇതിൽ അതിവേഗം പടരുന്ന അധിനിവേശ സസ്യമായ സെന്ന (മഞ്ഞക്കൊന്ന) ഉൾപ്പെടുന്നില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. മഞ്ഞക്കൊന്നയുടെ കണക്ക് പ്രത്യേകം പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്; 1986ൽ മുത്തങ്ങ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിൽ തണൽ വൃക്ഷമായി ഏതാനും ചുവട് മഞ്ഞക്കൊന്ന നട്ടു. 2012 ആയപ്പോൾ മഞ്ഞക്കൊന്ന 14.56 ചതുരശ്ര കിലോമീറ്റർ വനത്തിൽ ആധിപത്യം സ്ഥാപിച്ചു. 2020 ആയപ്പോൾ മഞ്ഞക്കൊന്ന 78.91 ചതുരശ്ര കിലോമീറ്റർ വനത്തിലേക്ക് പടർന്നുകയറി.

2021ൽ 490 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചിരുന്ന മഞ്ഞക്കൊന്ന ഒഴികെയുള്ള അധിനിവേശ സസ്യങ്ങളും 2020ൽ 78.91 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മഞ്ഞക്കൊന്നയുംകൂടി 2025ൽ 1,000 ചതുരശ്ര കിലോമീറ്റർ വനമേഖല നശിപ്പിച്ചിട്ടുണ്ടാവുമെന്ന് അനുമാനിക്കാം. അങ്ങനെയെങ്കിൽ വനേതര ആവശ്യങ്ങൾക്കുപയോഗിച്ച വനഭൂമിയും അധിനിവേശസസ്യങ്ങൾ ആവരണം ചെയ്ത വനഭൂമിയും ചേർന്നാൽ ഏകദേശം 3,500 ചതുരശ്ര കിലോമീറ്റർ വനഭൂമി വനമല്ലാതായിരിക്കുന്നു. അതായത്, ആകെ വനഭൂമിയുടെ മൂന്നിലൊന്നോളം നശിപ്പിക്കപ്പെട്ടു. ഇവിടെയാണ് മലയോര കർഷകരാണ് വനം നശിപ്പിച്ചത് എന്ന ചിലരുടെ മുൻവിധികൾ ആവിയായി പോകുന്നത്. 

Latest News

Corehub Up