Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proceedings

ബോബി ചെമ്മണ്ണൂരിന് ആശ്വാസം; പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി, തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ  

നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിലെ വിചാരണ കോടതിയുടെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയില്‍ സത്യവാഗ്മൂലം നല്‍കിയതോടെയാണ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ പരാതിക്കാരിയുടെ നിലപാട് കോടതി തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിഷയത്തില്‍ പരസ്യമായി ബോബി ചെമ്മണ്ണൂര്‍ ഖേദ പ്രകടനം നടത്തിയിരുന്നു.

ഇതോടെ ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ചു, കേസ് ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍ സത്യവാഗ്മൂലം നല്‍കി. ഇത് പരിഗണിച്ചാണ് കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

Kerala

നിയമസഭയിൽ സംഘർഷാവസ്ഥ തുടരുന്നു; സഭാ നടപടികൾ താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: നിയമസഭയിൽ സംഘർഷാവസ്ഥ തുടരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ എംഎൽഎമാർ വീണ്ടും ശ്രമിച്ചു.

അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇവരെ വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. സഭാനടപടികൾ താത്കാലികമായി നിർത്തിവച്ച സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുപോയി.

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്ലക്കാർഡും ബാനറും ഉയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധിക്കുന്നത്.

National

പാർലമെന്‍റ് സമ്മേളനം; വിവാദ ബില്ലുകളാൽ പ്രക്ഷുബ്ധമാകും

ന്യൂഡൽഹി: കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടു മുന്പായി അവസാനിക്കുന്ന ബജറ്റ് സമ്മേളനം രാഷ്‌ട്രീയകാരണങ്ങളാലും വിവാദ ബില്ലുകളാലും പ്രക്ഷുബ്ധമാകും. തുടക്കത്തിലെ ബഹളത്തിനു ശേഷം തടസമില്ലാതെ പ്രവർത്തിച്ച ശൈത്യകാല സമ്മേളനത്തിൽനിന്നു വ്യത്യസ്തമാകും അടുത്ത സമ്മേളനം.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലാകും സമ്മേളനത്തെ ശ്രദ്ധേയമാക്കുക. 39 എംപിമാരുടെ സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) പരിശോധനയിലുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ അവസാന ആഴ്ചയിൽ പാർലമെന്‍റിൽ കൊണ്ടുവരാനാണു കേന്ദ്രനീക്കം. ബില്ലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായി എതിർക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ റെഗുലേറ്ററി ഏജൻസികളെ സംയോജിപ്പിക്കാനെന്ന പേരിലുള്ള വികസിത് ഭാരത് ശിക്ഷാ അധിഷ്സ്താൻ ബിൽ 2025, ഓഹരി വിപണികളെ നിയന്ത്രിക്കുന്ന മൂന്നു നിയമങ്ങൾക്കു പകരമായുള്ള സെക്യൂരിറ്റീസ് മാർക്കറ്റ്സ് കോഡ് ബിൽ 2025, കേർപറേറ്റ് കന്പനികൾക്കായുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) ഭേദഗതി ബിൽ 2025 തുടങ്ങിയ സുപ്രധാന ബില്ലുകൾ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

Latest News

Corehub Up