Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Projects

Idukki

30 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി അംഗീകരിച്ചു

ഇടുക്കി: 30 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ഷീല സ്റ്റീഫന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ജില്ലാ കളക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂര്‍, കാഞ്ചിയാര്‍, കൊക്കയാര്‍, വണ്ടന്‍മേട്, കൊന്നത്തടി, ഇരട്ടയാര്‍, കുമളി, ഉടുമ്പഞ്ചോല, ഇടവെട്ടി, അയ്യപ്പന്‍കോവില്‍, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കുമാരമംഗലം, ബൈസണ്‍വാലി, ഉടുമ്പന്നൂര്‍, സേനാപതി, നെടുങ്കണ്ടം പഞ്ചായത്തുകളുടെയും തൊടുപുഴ, കട്ടപ്പന, അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകളുടെയും കട്ടപ്പന നഗരസഭയുടെയും പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൂര്‍ണസജ്ജമായിരിക്കണമെന്ന് ജില്ലാ കളക്‌ടര്‍ നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും ക്യാമ്പുകളില്‍നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ വാടക വീട് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും തനത് വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കണം. ജൈവ വൈവിധ്യ സമിതി ചേരണം. ഇതുമായി ബന്ധപ്പെട്ട് തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള നിരവധി പദ്ധതികള്‍ തയാറാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ ജില്ലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും കളക്‌ടര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിപ്പിച്ച് കൂടുതല്‍ മികച്ച പ്രവര്‍ത്തനം ജില്ലയ്ക്ക് കാഴ്ചവയ്ക്കാനാകും. ഇതിനായി കേന്ദ്രപദ്ധതികളുടെ പട്ടിക തയാറാക്കിവരികയാണെന്നും കളക്‌ടര്‍ കൂട്ടിച്ചേർത്തു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ പരിശോധന കര്‍ശനമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. തൊഴിലാളികളെ ഇവിടെയെത്തിക്കുന്ന ഏജന്‍റുമാരുടെ പട്ടിക തയാറാക്കി വരികയാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ശുചിത്വം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കളക്‌ടര്‍ നിര്‍ദേശിച്ചു.

District News

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പായി ജില്ലയില്‍ നിലവില്‍ പൂര്‍ത്തീകരണത്തിലേക്കെത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍ദേശിച്ചു.

ഷൊര്‍ണൂര്‍ മണ്ഡലത്തിലെ എലിയപ്പൊറ്റ- കുളപ്പുള്ളി റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനത്തിനായി പൈപ്പ് ലൈന്‍ ഇടുന്ന പ്രവൃത്തി ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പി. മമ്മിക്കുട്ടി എംഎല്‍എയെ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു.

ചെര്‍പ്പുളശ്ശേരി ആശുപത്രിയില്‍ എംഎല്‍എ ഫണ്ടിലുള്‍പ്പെടുത്തി എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെന്നും സൈറ്റുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ എഗ്രിമെന്‍റ് പൂര്‍ത്തീകരിച്ച ഉടനെ പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആലത്തൂര്‍ മണ്ഡലത്തില്‍ ഇറിഗേഷന്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് പട്ടയം ലഭിക്കാത്ത നിയമപരമായി യോഗ്യതയുള്ള നാല് കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം അനുവദിക്കണമെന്ന് കെ.ഡി. പ്രസേനന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.

മേലാര്‍കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് തയാറായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ മിച്ചഭൂമി പട്ടയം വിതരണം ചെയ്യുന്നതിനായി സര്‍വേ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്താന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ഒറ്റപ്പാലം മണ്ഡലത്തിലെ പല്ലാര്‍മംഗലത്ത് ശ്മശാനത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന്, സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് അധികൃതരോട് സംയുക്ത പരിശോധന നടത്താന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ചിറ്റൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍പതി അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ മറുപടി നല്‍കി.

നെന്മാറ മണ്ഡലത്തിലെ കൊടുവാള്‍പാറ- പോത്തുണ്ടി റോഡിന്‍റെ നിര്‍മാണ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കുമെന്നും കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിവിധ എംഎല്‍എ മാരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നവകേരളസദസുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ പി. മമ്മിക്കുട്ടി, കെ.ഡി. പ്രസേനന്‍, കെ. പ്രേംകുമാര്‍, പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.പി. ഷാജി, ചിറ്റൂര്‍- തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുമേഷ് അച്യുതന്‍, വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ്ബാബു, എഡിഎം കെ‌. സുനില്‍കുമാര്‍, ആര്‍ഡിഒ കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ്. അല്‍ഫ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

National

അമ്മയിൽനിന്നു ബിസിനസ് പഠിച്ച സി.ജെ.റോയ്; 210 പ്രോജക്ടുകൾ

തൃശൂർ: ജനിച്ചതും പഠിച്ചതും വളർന്നതും ബംഗളൂരുവെന്ന സ്വപ്ന നഗരത്തിലാണെങ്കിലും ബിസിനസ് സാമ്രാജ്യത്തിന്‍റെ ശാഖയിൽ താൻ വേരൂന്നിയ തൃശൂരിനെയും ചേർത്തുനിർത്തി സി.ജെ. റോയ്. പത്തോളം പടുകൂറ്റൻ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്‍റുകളാണു തൃശൂരിൽ സി.ജെ. റോയ് നേതൃത്വം കൊടുക്കുന്ന കോൺഫിഡന്‍റ് ഗ്രൂപ്പ് കെട്ടിപ്പൊക്കിയത്.

അമ്മയ്ക്കൊപ്പം

ചാവക്കാട് താലൂക്കിലെ പാലുവായിൽ ചിരിയങ്കണ്ടത്ത് ജോസഫിന്‍റെയും ത്രേസ്യയുടെയും മകനാണു പിൽക്കാലത്ത് സി.ജെ. റോയ് എന്ന ലോകമറിയുന്ന ബിൽഡറായി വളർന്നത്. രാജ്യത്തിനകത്തും പുറത്തുമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ സി.ജെ. റോയ് അമ്മയിൽനിന്നാണു ബിസിനസിന്‍റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ചെറിയ പ്ലോട്ടുകൾ വാങ്ങി അവിടെ വീടുകൾ നിർമിച്ചു വിൽപന നടത്തുന്നതായിരുന്നു അമ്മയുടെ ബിസിനസ്. അമ്മയ്ക്കൊപ്പം ചേർന്നു ബിസിനസിലെ ലാഭസാധ്യതകൾ റോയ് മനസിലാക്കി. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണു കോടീശ്വരന്മാരുടെ പട്ടികയിൽ സി.ജെ. റോയ് ഇടംപിടിച്ചത്.

പത്തോളം കൂറ്റൻ അപ്പാർട്ട്മെന്‍റുകൾ

ദൈവത്തിന്‍റെ സ്വന്തം നാടെന്നു കേരളത്തെ വിശേഷിപ്പിക്കുന്പോൾ, ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന പറുദീസയുടെ സ്പന്ദിക്കുന്ന കേന്ദ്രമെന്നു പുകഴ്ത്തിയാണു കോൺഫിഡന്‍റ് ഗ്രൂപ്പ് തൃശൂരിലേക്കു താമസക്കാരെ ആകർഷിച്ചത്. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വൈവിധ്യമാർന്ന ഗതാഗത ബദലുകളുമുള്ളതിനാൽ കേരളത്തിൽ താമസിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമാണു തൃശൂരെന്നും വിശേഷിപ്പിച്ചു.

ചേലക്കോട്ടുകരയിൽ കോൺഫിഡന്‍റ് ആസ്റ്റർ, ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ കോൺഫിഡന്‍റ് എലൈറ്റ്, കോൺഫിഡന്‍റ് ഒറിയോൺ, കോൺഫിഡന്‍റ് മാപ്പിൾ, പടിഞ്ഞാറെ കോട്ടയിൽ കോൺഫിഡന്‍റ് ജെമിനി-2, പറവട്ടാനിയിൽ കോൺഫിഡന്‍റ് വേഗ3, ഒല്ലൂർ ജംഗ്ഷനിൽ കോൺഫിഡന്‍റ് ബ്ലിസ്, ബ്ലിസ്2, രാമവർമപുരത്ത് കോൺഫിഡന്‍റ് എബൊനി, അരണാട്ടുകരയിൽ ലോട്ടസ് തുടങ്ങിയവയാണു കോൺഫിഡന്‍റ് ഗൂപ്പിന്‍റെ തൃശൂരിലെ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്‍റുകൾ. ഇതിൽ ആറ് അപ്പാർട്ട്മെന്‍റുകൾ വർഷങ്ങൾക്കുമുന്പേ വില്പന പൂർത്തീകരിച്ചവയാണ്. നിലവിൽ ഒല്ലൂരിലും അരണാട്ടുകരയിലും രാമവർമപുരത്തുമുള്ള അപ്പാർട്ട്മെന്‍റുകളാണു വില്പനയ്ക്കുള്ളത്.

ഏഴു പേർ ചേർന്നു തുടക്കം

2005ൽ ഏഴുപേർ ചേർന്ന് നൂറുകോടി രൂപയുടെ പ്രാരംഭ നിക്ഷേപമായാണു കോൺഫിഡന്‍റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടേറെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങൾക്കു തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, എന്‍റർടെയ്ൻമെന്‍റ് മേഖലയിലേക്കും വളർന്നു. ഏവിയേഷന്‍, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്‍റര്‍നാഷണല്‍ ട്രേഡിംഗ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സജീവസാന്നിധ്യമായിരുന്നു റോയ്. സീറോ ഡെബിറ്റായിരുന്നു നയം.

കൂടുതൽ കൊച്ചിയിൽ

കേരളത്തിൽ സി.ജെ. റോയ്‌യുടെ നേതൃത്വത്തിലുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന് ഏറ്റവും കൂടുതൽ പ്രോജക്ടുകളുള്ളത് കൊച്ചിയിലാണ്, 29. തൃശൂരിൽ പത്തും തിരുവനന്തപുരം- 25, ദുബായ്- അഞ്ച്, കോഴിക്കോട്- എട്ട്, കോട്ടയത്തു നാലും പ്രോജക്ടുകളുണ്ട്. 20 വർഷത്തെ വളർച്ചയിൽ മൊത്തം 210ലധികം പ്രോജക്ടുകളിലായി 23,100ലധികം ഗുണഭോക്താക്കളുള്ളതായി കോൺഫിഡന്‍റ് ഗ്രൂപ്പ് അവകാശപ്പെടുന്നു.

National

ബംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 1643.3 കോടിയുടെ പുതിയ പദ്ധതികൾ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഗതാഗതക്കുരുക്കുകൾക്ക് പേരുകേട്ട സ്ഥലവും. മണിക്കുറുകൾ എണ്ണി തീർത്താണ് ബ്ലോക്കിലും തിരക്കിലും ആളുകൾ പെട്ടുപോകുന്നത്. എന്നാൽ ഇവർക്കുള്ള ആശ്വാസ വാർത്തയുമായാണ് ബംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി എത്തിയിരിക്കുന്നത്.

വടക്കൻ ബംഗളൂരുവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി (ബിഡിഎ) 1643.3 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ഹെബ്ബാളിനും മേഖ്‌രി സർക്കിളിനും ഇടയിലുള്ള ബല്ലാരി റോഡിൽ ഒരു തുരങ്ക പാതയും പാലവും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് മേഖ്‌രി സർക്കിളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് യാതൊരു തടസവുമില്ലാതെ ഇതു വഴി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതി.

Latest News

Corehub Up