Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ratan Kelkar

ചിതറിപ്പോയ കുടുംബ വോട്ടർമാരെ ഇപ്പോൾ ഒന്നിപ്പിക്കില്ല

തിരുവനന്തപുരം: വോട്ടർപട്ടികയിൽ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷൻ തത്കാലം ഉപേക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്.

വോട്ടർപട്ടികയിൽ പലയിടത്തായി കിടന്ന കുടുംബ വോട്ടർമാരെ ഒരിടത്താക്കാൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കു ശേഷം തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കം തുടങ്ങിയിരുന്നു. എന്നാൽ, ഇതു വിജയിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കുടുംബാംഗങ്ങളെ ക്രമപ്പെടുത്താൻ ശ്രമിച്ചാൽ വോട്ടർപട്ടികയിൽനിന്ന് ആരെങ്കിലും പുറത്തുപോകുമോ എന്ന ആശങ്കയുമുണ്ടായി.

എന്നാൽ, പല ബൂത്തുകളിലായി കിടക്കുന്ന കുടുംബ വോട്ടർമാർക്ക് ഒരു ബൂത്തിൽ എത്താൻ ഫോം എട്ട് പ്രകാരം അപേക്ഷ നൽകാനാകും. അപേക്ഷ നൽകിയാൽ ഇവരെ ഒരിടത്താക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.

Kerala

ബിഎൽഒ ജീവനൊടുക്കിയ സംഭവം; റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പരിഗണനയിലെന്ന് രത്തൻ കേൽക്കർ

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒയായിരുന്ന അനീഷ് ജോർജ് ജീവനൊടുക്കിയതു മായി ബന്ധപ്പെട്ട ജില്ലാ കളക്‌ടറുടെ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. സംഭവവുമായി ബന്ധപ്പെട്ട കളക്‌ടറുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണു ലഭിച്ചത്. അന്തിമ റിപ്പോർട്ട് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

അനീഷിന് ഔദ്യോഗിക തലത്തിൽ ഒരുവിധ സമ്മർദവും ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഇലക്‌ടറൽ ഓഫീസർ കൂടിയായ ജില്ലാ കളക്‌ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ അനീഷ് ജോർജ് വീഴ്ച വരുത്തിയിരുന്നില്ല. ഔദ്യോഗിക സംവിധാനത്തിനു പുറത്ത് മറ്റെന്തെങ്കിലും ഭീഷണികളോ സമ്മർദങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും കളക്‌ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Latest News

Corehub Up