National
ന്യൂഡൽഹി: ഇന്ത്യക്ക് ക്രൂഡ് ഓയിൽ നല്കാൻ തങ്ങൾ എപ്പോഴും സന്നദ്ധമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതോടെ ആഗോള എണ്ണവിലയിൽ വർധനയുണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ ഉപയോഗത്തിനുള്ള 88 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. ഇതിലേറെയും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.
യുഎസുമായുള്ള വ്യാപാരക്കരാർ ഒപ്പുവച്ചതിനു പിന്നാലെ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ ഇടിവുണ്ടായി.
Sports
കൊളംബോ: ശ്രീലങ്കന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്തുനിന്ന് സനത് ജയസൂര്യ പടിയിറങ്ങുന്നു. 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ എട്ടില്‍ ഒരു ജയംപോലും ഇല്ലാതെ ടീം പുറത്തായതോടെയാണ് ജയസൂര്യയുടെ തീരുമാനം.
രണ്ട് മാസം മുമ്പുതന്നെ മുഖ്യപരിശീലക സ്ഥാനത്ത് ദീര്‍ഘകാലം തുടരാന്‍ ആഗ്രഹമില്ലെന്ന് ജയസൂര്യ പറഞ്ഞിരുന്നു. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന് എതിരായ അഞ്ച് റണ്‍സ് തോല്‍വിക്കു പിന്നാലെയാണ് ജയസൂര്യ തന്റെ തീരുമാനം അറിയിച്ചത്.
അതേസമയം, ഈ മാസം 13 മുതല്‍ അഫ്ഗാനിസ്ഥാന് എതിരായ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പ് ടീം വിടുമോ എന്ന കാര്യം ജയസൂര്യ വ്യക്തമാക്കിയില്ല. ഈ വര്‍ഷം ജൂണ്‍വരെയാണ് ജയസൂര്യയുടെ കരാര്‍.
District News
ആലപ്പുഴ: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തയാറായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന പൂർത്തിയായി.
പുതുതായി രൂപവത്കരിച്ച ബൂത്തുകൾ ഉൾപ്പെടെ ആകെ 1898 ബൂത്തുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
വോട്ടിംഗിന് ആവശ്യമായ ബാലറ്റ് യൂണിറ്റുകൾ, കൺട്രോൾ യൂണിറ്റുകൾ, വിവി പാറ്റുകൾ എന്നിവയുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഈ മാസം 20, 21 തീയതികളിൽ തെരഞ്ഞെടുക്കപ്പെട്ട യന്ത്രങ്ങളിൽ മോക് പോൾ നടത്തി കൃത്യത ഉറപ്പുവരുത്തി.
പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ മോക് പോളിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. രാഷ്ട്രീയകക്ഷി പ്രതിനിധികൾ തെരഞ്ഞെടുത്ത മോക് പോളിൽ നിശ്ചിത എണ്ണം യന്ത്രങ്ങളിൽ വോട്ടുകൾ രേഖപ്പെടുത്തി യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തി.
National
സിംഗൂർ: ബിജെപിയും എൻഡിഎയും ബിഹാറിലെ ജംഗിൾരാജ് അവസാനിപ്പിച്ചതുപോലെ തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾരാജിനോടു വിടപറയാൻ പശ്ചിമ ബംഗാൾ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാളിലെ സിംഗൂരിൽ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജാറാംമോഹൻ റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ എന്നിവരെ ദേശീയ തലത്തിൽ ആഘോഷിച്ചത് തന്റെ സർക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിന് വലിയ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.
ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഇപ്പോഴും മുഖ്യമന്ത്രിയോടൊപ്പമില്ലെയെന്നും ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്നും സതീശൻ ചോദിച്ചു.
"ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന് ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്?.'-സതീശൻ ചോദിച്ചു.
അങ്ങയുടെ പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു.
സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നെന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്ഷന്, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.