Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ready

Thrissur

കുഴിക്കാട്ടുശേരി ഒരുങ്ങി; തിരുനാൾ നാളെ

മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ തിരുനാളാഘോഷം നാളെ നടക്കും. വിശുദ്ധയുടെ സ്വർഗപ്രവേശനത്തിന്‍റെ നൂറാംവാർഷികദിനമായ ഈ തിരുനാൾദിനത്തിൽ രാവിലെ 9.30 നുള്ള തിരുനാൾ പാട്ടുകുർബാനയ്ക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും. 100 വൈദികർ സഹകാർമികരാകും.

ഉച്ചകഴിഞ്ഞു മൂന്നിനുള്ള ദിവ്യബലിയെതുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾപ്രദക്ഷിണം വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ട് നടക്കും. തുടർന്നു തിരുശേഷിപ്പുവണക്കം. രാവിലെ 8.30ന് നേർച്ച ഭക്ഷണത്തിന്‍റെ ആശീർവാദം പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ നിർവഹിക്കും. തുടർന്നു രാത്രി എട്ടുവരെ നേർച്ച ഭക്ഷണവിതരണം.

തിരുനാൾദിനത്തിൽ രാവിലെ ആറിനും ഏഴിനും ഉച്ചയ്ക്ക് 12 നും രാത്രി ഏഴിനും ദിവ്യബലി ഉണ്ടാകും. ഇന്നു രാവിലെ 10. 30 നു ദിവ്യബലി, നൊവേന, വൈകീട്ട് ആറിന് ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവയുണ്ടാകും. തിരുക്കർമങ്ങളിൽ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. ഇന്നലെ നടന്ന തിരുക്കർമങ്ങളിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനായിരുന്നു.

ഗതാഗത ക്രമീകരണങ്ങൾ

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിനായി എത്തിച്ചേരുന്ന വാഹനങ്ങൾക്കു ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തൃശൂർ - കൊടകര ഭാഗത്തുനിന്നു വരുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മരിയ തെരേസ ആശുപത്രിക്കുസമീപം തീർഥാടനകേന്ദ്രത്തിലേക്കുള്ള വഴിയിൽ ഇടതുവശത്ത് ഒരുക്കിയിട്ടുള്ള സ്ഥലത്തു പാർക്ക് ചെയ്യണം.

ചാലക്കുടി - മാള - അഷ്ടമിച്ചിറ ഭാഗത്തുനിന്നുള്ള ബസുകൾ കോൾക്കുന്ന് ജംഗ്ഷനിൽ ഇടത്തേക്കുതിരിഞ്ഞ് സെന്‍റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ - പുത്തൻചിറ ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ പുത്തൻചിറ കിഴക്കുമുറി സെന്‍റ് ജോസഫ് പള്ളിക്കു മുന്നിലാണ് പാർക്ക് ചെയ്യേണ്ടത്.

നാലുചക്രവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും കുഴിക്കാട്ടുശേരി സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുണ്ടായി - കൊമ്പത്തു കടവ് റോഡിന്‍റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദനീയമല്ല. ഗതാഗതക്രമീകരണങ്ങൾക്കായി പോലീസിനൊപ്പം വോളന്‍റിയേഴ്സും സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരിക്കും.

District News

വോട്ടിംഗ് യന്ത്രങ്ങൾ തയാറെന്ന് കളക്ടർ

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തയാറായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന പൂർത്തിയായി.

പുതുതായി രൂപവത്കരിച്ച ബൂത്തുകൾ ഉൾപ്പെടെ ആകെ 1898 ബൂത്തുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

വോട്ടിംഗിന് ആവശ്യമായ ബാലറ്റ് യൂണിറ്റുകൾ, കൺട്രോൾ യൂണിറ്റുകൾ, വിവി പാറ്റുകൾ എന്നിവയുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഈ മാസം 20, 21 തീയതികളിൽ തെരഞ്ഞെടുക്കപ്പെട്ട യന്ത്രങ്ങളിൽ മോക് പോൾ നടത്തി കൃത്യത ഉറപ്പുവരുത്തി.

പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ മോക് പോളിൽ വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. രാഷ്‌ട്രീയകക്ഷി പ്രതിനിധികൾ തെരഞ്ഞെടുത്ത മോക് പോളിൽ നിശ്ചിത എണ്ണം യന്ത്രങ്ങളിൽ വോട്ടുകൾ രേഖപ്പെടുത്തി യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തി.

National

മഹാ ജംഗിൾരാജിനോട് വിടപറയാൻ ബംഗാൾ തയാർ: പ്രധാനമന്ത്രി

സിംഗൂർ: ബിജെപിയും എൻഡിഎയും ബിഹാറിലെ ജംഗിൾരാജ് അവസാനിപ്പിച്ചതുപോലെ തൃണമൂൽ കോൺഗ്രസിന്‍റെ മഹാ ജംഗിൾരാജിനോടു വിടപറയാൻ പശ്ചിമ ബംഗാൾ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബംഗാളിലെ സിംഗൂരിൽ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജാറാംമോഹൻ റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ എന്നിവരെ ദേശീയ തലത്തിൽ ആഘോഷിച്ചത് തന്‍റെ സർക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിന് വലിയ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kerala

മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാർ; സ്ഥലവും സമയവും അദ്ദേഹത്തിന് തീരുമാനിക്കാം: വി.ഡി. സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.

ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോഴും മുഖ്യമന്ത്രിയോടൊപ്പമില്ലെയെന്നും ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്നും സതീശൻ ചോദിച്ചു.

"ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്‍റെ അവസ്ഥ എന്താണ്?.'-സതീശൻ ചോദിച്ചു.

അങ്ങയുടെ പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു.

സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നെന്നും സതീശൻ പറഞ്ഞു.

ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

Latest News

Corehub Up