International
റിയാദ്: റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ മാരകായുധങ്ങൾ കാണിച്ച് വൻ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പതിവ് പോലെ കച്ചവടം നടന്നുകൊണ്ടിരുന്ന കടയിലേക്ക് പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും കടയിലുണ്ടായിരുന്ന ജീവനക്കാരെ കത്തിയും വാളും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൗണ്ടറിലിരുന്ന പണവും വിലപിടിപ്പുള്ള മറ്റ് വസ്തുകളും കവർന്നു. കവർച്ചയ്ക്ക് ശേഷം ഉടൻ തന്നെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ റിയാദ് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ മണിക്കൂറുകൾക്കകം തന്നെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി.
പ്രതികളിൽ നിന്ന് മാരകായുധങ്ങളും പണവും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
District News
ചീമേനി: പട്ടാപ്പകല്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍ മുറിയില്‍ പൂട്ടിയിട്ട് കത്തി കാട്ടി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ഗുജറാത്ത് നാപ്പ സ്വദേശി ബക്സ അലി അബ്ബാസ് അലി സെയ്ദിനെയാണ് ചീമേനി പോലീസ് ഗുജറാത്തില്‍ നിന്ന് അറസ്റ്റിലായത്.
ഏപ്രില്‍ 11ന് ഉച്ചകഴിഞ്ഞ് 2.45 ഓടെ ചീമേനി തൊടുവളത്താണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ബാലകൃഷ്ണന്റെ ഭാര്യ എം. നാരായണി (75) ആണ് കവര്‍ച്ചക്കിരയായത്.
ഇവരുടെ മകളുടെ വീട്ടില്‍ വച്ചാണ് സംഭവം. വീട്ടിനുള്ളില്‍ കയറിയ കവര്ച്ചക്കാരന് വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അരപവന്‍ തൂക്കം വരുന്ന രണ്ടു സ്വര്‍ണ കമ്മല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഊരി എടുത്തു. ഷെല്‍ഫില്‍ നിന്നു 1000 രൂപയും കവര്‍ന്നു.ആദ്യം പ്രതിയെ തിരിച്ചറിയാനായില്ല. ചീമേനി പൊലീസ് കേസെടുത്ത് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് രണ്ട് മാസങ്ങള്‍ക്കിപ്പുറം പ്രതി പിടിയിലായത്. ചീമേനി എസ്ഐ ശശി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്, രതീഷ്, ഹോംഗാര്‍ഡ് സുരേശന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
District News
നെയ്യാറ്റിന്‍കര : ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് പൊട്ടിച്ച് പണം കവര്‍ന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുള്ളറവിള കല്ലുപാലം ശ്രീകണ്ഠന് ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് പൊട്ടിച്ച് പണം കവര്‍ന്ന കേസില്‍ വണ്ടന്നൂര്‍ പുതുക്കാട്ടുവിള അംബേദ്കര്‍ കോളനിയിലെ പ്രശാന്ത (42) നെയാണ് നെയ്യാറ്റിന്‍കര പോലീസ് പെരുന്പഴുതൂരില് നിന്നും അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാളെ പോലീസ് തിരിച്ചറിയുകയായിരുന്നു. ഇയാള്‍ക്കെതിരെ മറ്റു ചില ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കവര്‍ന്നതിന്റെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
മോഷണക്കുറ്റത്തിന് ഇയാള്‍ കുറച്ചുകാലം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എസ്.ഐ അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
District News
ബൈക്കും സ്വർണവും പണവും കവർന്നു
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണപരമ്പര അരങ്ങേറിയത്. വീടുകളിൽനിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിച്ചു. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളി തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
ചന്ദ്രന്റെ വീട്ടിൽനിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാലവഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെനിന്ന് കവർന്നത്. സുമേഷിന്റെ വീട്ടിലെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാൽ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാം. മതിൽ ചാടിക്കടന്ന് എത്തുന്നതും കവർച്ചയ്ക്കു ശേഷം തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സോമനാഥക്കുറുപ്പിന്റെ വീട്ടിൽ രാത്രി 11.30ഓടെയും സോമൻപിള്ളയുടെ വീട്ടിൽ പന്ത്രണ്ടരയോടെയുമാണ് പ്രതി എത്തിയത്.
ചന്ദ്രന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ പ്രതി കോട്ടയംവഴി കടന്നുപോയതായാണ് പോലീസിന് ലഭിച്ച സൂചന. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ വർഷവും ഇതിനു സമീപപ്രദേശത്ത് സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘാണ് എത്തിതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തൃശൂർ: ഗൃഹനാഥനെ കെട്ടിയിട്ട് 40 പവനും അരലക്ഷം രൂപയും കവർന്നതായി പരാതി. ഞായറാഴ്ച പുലർച്ചെ മൂന്നിന് ഒല്ലൂക്കര ഡോൺ ബോസ്കോ സ്കൂളിനു സമീപത്ത് താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഹിന്ദി സംസാരിക്കുന്ന മൂന്ന് പേർ വീടിന് പിന്നിലെ ഗ്രില്ല് കുത്തിത്തുറന്നാണ് അകത്ത് കയറിയത്. സംഭവദിവസം സോമശേഖരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷ്ടാക്കൾ പോയതിനുശേഷം ഗൃഹനാഥൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മണ്ണുത്തി പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
Kerala
തിരുവനന്തപുരം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നതായി പരാതിയുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്.
മൂന്നര പവന് സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ഉഷാകുമാരി നല്കിയ പരാതിയെ തുടര്‍ന്ന് പാറശാല പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കാവനാട് സ്വദേശി ശശി, പ്രവീൺ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതി.
കൊട്ടാരക്കര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ ശശിയും പ്രവീണും ബൈക്ക് മോഷണം അടക്കം നിരവധി കവർച്ചാ കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഏകദേശം 14 ഓളം കേസുകളിൽ ഇരുവരും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ അടിയാട്ട് ലൈനിലുള്ള വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്.
തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. തൃശൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മേയ് ആറിന് ആയിരുന്നു സംഭവം.
ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. പട്ടാപ്പകൽ നടന്ന വൻ കവർച്ചയ്ക്ക് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.
Kerala
കായംകുളം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചു വീഴ്ത്തി മല കവർന്നതായി പരാതി. കറ്റാനത്തുണ്ടായ സംഭവത്തിൽ ചാത്തവന സ്വദേശിനി വസന്തകുമാരിയുടെ (50) മാലയാണ് അപഹരിച്ചത്. കറ്റാനം - മാവേലിക്കര റോഡിൽ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വസന്തകുമാരിയെ അടിച്ചുവീഴ്ത്തി മാല കവരുകയായിരുന്നു. അടിയേറ്റ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വസന്തകുമാരിക്ക് തലക്കും കൈക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്നാണ് ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. കുറത്തികാട് പോലീസ് സ്ഥലത്തെത്തി വസന്തകുമാരിയുടെ മൊഴി രേഖപ്പെടുത്തി. സമീപത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ വ്യാപാരിയുടെ വീട്ടിൽ കവർച്ച നടത്തിയ ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരി സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മണികണ്ഠ (26), ഭാര്യ ഐശ്വര്യ (21) എന്നിവരാണ് പിടിയിലായത്. സ്വർണം, വെള്ളി ആഭരണങ്ങളും 25 ലക്ഷം രൂപയുമാണ് ഇരുവരും കവർച്ച നടത്തിയത്.
അഞ്ച് മാസമായി മണികണ്ഠ വ്യാപാരിയുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഐശ്വര്യയും മണികണ്ഠന്റെ അമ്മയും വ്യാപാരിയുടെ വീട്ടുജോലികളിൽ സഹായിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു വീട്ടുടമ 25 ലക്ഷം രൂപ ലോക്കറിൽ വച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഐശ്വര്യ പിന്നീട് ലോക്കറിൽ നിന്ന് പണം എടുക്കുകയായിരുന്നു. പലപ്പോഴായി ആഭരണങ്ങളും വീട്ടിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ട്.
സംഭവത്തിൽ സംശയം തോന്നിയ വീട്ടുടമ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് മണികണ്ഠയെയും ഐശ്വര്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
ബനശങ്കരിയിലുള്ള വീട്ടിൽ നിന്ന് പോലീസ് പണവും ആഭരണങ്ങളും കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
Kerala
ഗുരുവായൂർ: തൈക്കാട് കഴുമല്ലൂർ പാലയ്ക്കൽ ഭഗവതീ ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്ന കേസിലെ പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
അമ്പതിലേറെ മോഷണക്കേസുകളിൽ പ്രതിയും പോലീസിന്റെ തലവേദനയുമായ പൊന്നാനി വെളിയംകോട് താമസിക്കുന്ന വാടാനപ്പള്ളി രായംമരയ്ക്കാർ വീട്ടിൽ സുഹൈൽ എന്ന ഓട്ടോ സുഹൈലിനെ (48)യാണ് പൊന്നാനിയിൽനിന്നു പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഭഗവതിയുടെ ഏഴു പവൻ ആഭരണങ്ങളും 1.20 ലക്ഷം രൂപയും കവർന്നത്.
പ്രതിക്കായി പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു. പ്രതിയിൽനിന്ന് സ്വർണം വില്പന നടത്തിയ നാലര ലക്ഷം രൂപയും മോഷണത്തിന് എത്തിയ സ്കൂട്ടറും കണ്ടെടുത്തു.
Kerala
കൊച്ചി: ട്രെയിനിലെ ഡിസെബിള്‍ഡ് കോച്ചില്‍ നിന്നും വയോധികന്റെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങടി പുറക്കല്‍ വീട്ടില്‍ റസല്‍ ജാസി (26) നെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്
ഈ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കാരക്കല്‍ എക്സ്പ്രസിന്റെ ഡിസെബില്ഡ് കോച്ചില്‍ യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ മൊബൈല്‍ ഫോണും 8,000 രൂപയുമാണ് മോഷണം പോയത്.
എറണാകുളത്തു നിന്നും തമിഴ്നാട്ടിലേക്കു ചികിത്സക്ക് പോകാനായി ട്രെയിനിന്റെ ഡിസെബിള്‍ഡ് കോച്ചില്‍ യാത്ര ചെയ്ത സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുത്തു.
Kerala
കൊച്ചി: വയസായ സ്ത്രീകളെ ആക്രമിച്ച് മാല കവരുന്ന സംഘത്തിലെ പ്രധാനി ബിനാനിപുരം പോലീസിന്റെ പിടിയിലായി. കല്ലൂർക്കാട് നാഗപ്പുഴ സ്വദേശി വിഷ്ണു അരവിന്ദിനെയാണ് (38) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വനമേഖലയിലേക്ക് ഓടിക്കയറിയ പ്രതിയെ എട്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടത്ത് പലചരക്ക് കടയിൽ ബബിൾഗം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി, 74 വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.മോഷണത്തിന് ശേഷം നാഗപ്പുഴ വനമേഖലയിൽ ഒളിവിൽ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വളയുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട കഠിനമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.
ഇയാൾ പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ്. എളമക്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ഇയാൾക്ക് പങ്കുണ്ട്. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റിൽ നിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി.
ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ ജി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ മോഷണക്കേസുകൾ തെളിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Kerala
കോഴിക്കോട്: പട്ടാപ്പകൽ എസ്ഐയുടെ വീട് കുത്തിത്തുറന്ന് 8500 രൂപ കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കം എസ്ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.
സംഭവത്തിൽ അരീക്കോട് പുത്തന്‍പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. കേസിൽ രണ്ടുപേർക്കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയ മൂന്നു പേര് പിന്നിലെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്.
പകല്‍ സമയം ആരും വീട്ടിലേക്ക് വരില്ലെന്ന ധാരണയിലായിരുന്നു മോഷ്ടാക്കളെത്തിയത്. എന്നാൽ ഉച്ചയ്ക്ക് മൂന്നോടെ സനീഷ് വീട്ടിലേക്ക് തിരിച്ചെത്തി. ഇതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടുകയായിരുന്നു.
District News
കുമ്പള: ബന്തിയോട് അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാ ശ്രമം. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അടുക്ക ചുക്കിരിയടുക്കയിലെ ഹനീഫ, അയല്‍വാസികളായ മുഹമ്മദ്, അബ്ദുള്ള എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഹനീഫയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നത്.
അടുക്കള ഭാഗത്തെ വാതിലിന്റെ കട്ടിളപ്പാളി അടര്‍ത്തിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. ആദ്യം മുകള്‍ നിലയിലെ മുറിയിലെത്തിയ മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ടുവെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് ഹനീഫയും ഭാര്യയും ഉറങ്ങിക്കിടന്നിരുന്ന മുറിയിലെത്തി. ഈ സമയത്ത് ഹനീഫയുടെ ഭാര്യ ഉണരുകയും ബഹളം വയ്ക്കുകയുമായിരുന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
മുഖം മൂടിയും ഗ്ലൗസും ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയ മോഷ്ടാവിന്റെ വിവിധ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുഹമ്മദിന്റെ വീട്ടുപടിക്കല്‍ മുഖംമൂടി ഉപേക്ഷിച്ച നിലയിലാണ്.
അബ്ദുള്ള പുലര്‍ച്ചെ മൂന്നോടെ പള്ളിയില്‍ പോയിരുന്നു. ഈ സമയത്താണ് മുഖംമൂടി ധരിച്ച മോഷ്ടാവ് വീട്ടില്‍ കവര്ച്ചയ്ക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള മകന് തത്സമയം കാണുകയും ചെയ്തു. ഉടന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാര്‍ ബഹളം വച്ചതോടെ മോഷ്ടാവ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പെട്രോള്‍ പമ്പില്‍ നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്നതായി പരാതി. തിരുവനന്തപുരം പാളയത്ത് പ്രവർത്തിക്കുന്ന പമ്പിന്റെ ഓഫീസ് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പമ്പ് അടച്ചു ശേഷം ജീവനക്കാരുണ്ടായിരുന്നില്ല. അവധി ആയതിനാല്‍ കഴിഞ്ഞ രണ്ടു ദിവസത്തെ പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. ഈ പണമാണ് കവർന്നത്.
സിസിടിവി ദൃശ്യങ്ങുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ പമ്പില്‍ മോഷണം നടന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. തവ്ലീൻ എന്നയാളും കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പിടിയിലായത്.
മൂന്നുപേരും വീട്ടിൽ കയറി തവ്ലീന്റെ പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതിന് ശേഷമാണ് സംഘം മടങ്ങിയത്.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി. തവ്ലീന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ ജോലിക്കാരാണ് മറ്റ് രണ്ടുപേർ. തട്ടിയെടുത്ത 10 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തവ്ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ലക്നോവിലേക്ക് കടന്നു. പിന്നീട് ഇവരെ ലക്നോവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ചാണ് പിടികൂടിയത്. ബിഹാർ സ്വദേശികളാണ് ഇരുവരും. മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Kerala
തിരുവനന്തപുരം: തട്ടുകടയിൽക്കയറി ഭീഷണിപ്പെടുത്തി ബംഗാൾ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഗുണ്ടാ നേതാവ് ഓട്ടോ രാജീവ് പിടിയിൽ. വെള്ളിയാഴ്ച തുമ്പയിൽ നടന്ന സംഭവത്തിലാണ് രാജീവ് (40) അറസ്റ്റിലായത്.
അരശുമൂട്ടിലെ ഒരു തട്ടുകടയിലെത്തിയ ഇയാൾ ബംഗാൾ സ്വദേശിയായ സോമദേവിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിച്ച സോമദേവിനെ ഇയാൾ മർദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം ബലമായി തട്ടിയെടുക്കുകയുമായിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുമ്പ സ്റ്റേഷനിൽ ഉൾപ്പടെ നിരവധികേസുകളിൽ പ്രതിയാണ് ഓട്ടോ രാജീവ്.
District News
വിഴിഞ്ഞം: സ്വർണക്കൊ ലുസ് പണയം വച്ചത് ഭാര്യയിൽനിന്ന് മറയ്ക്കാൻ സ്വന്തം വീട്ടിൽ മോഷണ നാടകം നടത്തിയ ഗൃഗനാഥൻ ഒടുവിൽ മോഷണക്കുറ്റത്തിന് അകത്തായി. വെങ്ങാനൂർ നീലകേശി റോഡിൽ ആദിത്യൻ ഹൗസിൽ മനോജാണ് (38) അറസ്റ്റിലായത്. സ്വർണ ക്കൊലുസ് അടിച്ചു മാറ്റി പണയം വച്ചതു മറയ്ക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ ആഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ മനോജ് പരാതി നൽകുകയായിരുന്നു.
പരസ്പര വിരുദ്ധമായ മൊഴിയിൽ സംശയം തോന്നിയ മനോ ജ് പോലീസിന്റെ ചോദ്യം ചെയ്യലിൽ കുടുങ്ങി കുറ്റസമ്മതം നട ത്തുകയായിരുന്നു. ഒടുവിൽ അറസ്റ്റ് ചെയ്ത പോലീസ് മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ മുതലുകൾ വീട്ടിൽനിന്നു തന്നെ കണ്ടെടുത്തു.
ഏഴു പവന്റെ സ്വർണാഭരണങ്ങളും മേശയിലുണ്ടായിരുന്ന 15,000 രൂപയും മോഷണം പോയെന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. കഴി ഞ്ഞ ദിവസമാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം വീടിന്റെ പിൻവാതിൽ തുറന്നിടുകയും ജനാലക്കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ തന്നെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ശ്വാനസേനയും പരിശോധന നടത്തുമ്പോഴും ഒന്നും കൂസാതെ മനോജും കൂടെയുണ്ടായിരുന്നു.
ഹാളിലെ ജനൽക്കമ്പികൾ മുറിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും കമ്പികൾ മുറിച്ചത് അകത്തു നിന്നുതന്നെയാണെന്നു പോലീസ് കണ്ടെത്തി. പോലീസിനെ തെറ്റിധരിപ്പിക്കാനായി ജനൽ ചില്ലുകൾ പുറത്തുനിന്നു പൊട്ടിച്ചിരുന്നു. സമീപത്തെ വീട്ടിൽ ജോലികൾ നടക്കുന്നതിനാൽ ഇരുമ്പ് കട്ടർ അവിടെ ഉണ്ടാകുമെന്നറിഞ്ഞ പ്രതി അതെടുത്തുവന്ന് വീടിനുള്ളിൽനിന്നും ജനൽ കമ്പികൾ മുറിച്ചു മാറ്റുകയായിരുന്നു. ഇരുമ്പിന്റെ പൊടികൾ വീടിനുള്ളിൽ തന്നെയായിരുന്നതാണ് വീട്ടുകാരെ സംശയിക്കാൻ കാരണമായത്.
മോഷണം പോയ സ്വർണാഭരണങ്ങൾക്കൊപ്പംവച്ചിരുന്ന മുക്കുപണ്ടം അലമാരയിൽ തന്നെ ഉണ്ടായിരുന്നതും പോലീസിൽ സംശയമുണ്ടാക്കി. കവർച്ചാ നാടകം നടത്തിയശേഷം ഓട്ടോ ഓടിക്കാൻ പോയ പ്രതി രാത്രി ഭാര്യ യുമൊത്ത് മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിഞ്ഞതെന്നു ഭാവിച്ച് പരാതി നൽകിയത്.
Kerala
കൊല്ലം: കൊല്ലം കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി.കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവ സമയം വിജിത്തിന്റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ കോളിംഗ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് സ്വർണാഭരണങ്ങൾ കവർന്നത്.
കുണ്ടറ പോലീസിൽ ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കേരളപുരം ജംഗ്ഷനിലിറങ്ങിയ മോഷ്ടാവ് വീട്ടിലേക്ക് കയറുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇയാൾ തിരികെ ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Kerala
കൊച്ചി: കളമശേരിയില്‍ 23കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.
എച്ച്എംടി ജംഗ്ഷന് മുതല്‍ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. എച്ച്എംടി ജംഗ്ഷന് മുതല്‍തന്നെ പ്രതി യുവതിയെ പിന്തുടര്ന്നിരുന്നു എന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്.
റെയില്‍വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില്‍ മുണ്ടിട്ടു മൂടി, റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച ശേഷം മുക്കാല്‍ പവന്റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്നു. തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ് യുവതി.
Kerala
കൊച്ചി: കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നതായി പരാതി. കളമശേരിയിൽ ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കണ്ണൂർ സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി കളമശേരിയിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സെന്റ് ജോസഫ് പള്ളിക്ക് സമീപത്ത് വച്ച് തൊപ്പി ധരിച്ചെത്തിയ ആളാണ് പെൺകുട്ടിയെ ആക്രമിച്ചത്.
പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. തൂണിൽ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും പരിക്കേൽപ്പിച്ച ശേഷം മാലയും കമ്മലും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.
പരാതിക്കാരിയുടെ തലയുടെ പിൻഭാഗത്ത് മുറിവേറ്റിട്ടുണ്ട്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ടുകോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തു.
2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയാറായിട്ടില്ല.
Kerala
തൃശൂർ: കണിമംഗലത്ത് സ്പാ നടത്തുന്ന 57കാരിയെ വീട്ടിൽ കയറി ആക്രമിച്ചു പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന യുവതികളടക്കമുള്ള എട്ടംഗസംഘം പിടിയിൽ.
മൂന്നു യുവതികളും രണ്ടു ട്രാൻസ്ജെൻഡർമാരും മൂന്നു യുവാക്കളുമടങ്ങുന്ന സംഘമാണു പിടിയിലായത്. ഇവർ കർണാടക, തമിഴ്നാട് സ്വദേശികളാണ്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ഇന്നലെ രാത്രി 12.30 ഒാടെയാണു സംഭവം. സംഭവത്തിനുശേഷം കാറിലും ബൈക്കിലും രക്ഷപ്പെട്ട പ്രതികളെ പട്ടിക്കാട്ടുവച്ചാണു മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്. സ്പാ നടത്തിപ്പുകാരി വിവരമറിയിച്ചതിനെത്തുടർന്ന് നെടുപുഴ പോലീസ് പട്ടിക്കാട്ടുവച്ച് അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
20,000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളുമാണു പ്രതികൾ കവർന്നത്. സ്പായിലെ സ്വകാര്യദൃശ്യങ്ങളടക്കം മോഷ്ടിച്ച മൊബൈൽ ഫോണുകളിൽ ഉള്ളതായി പോലീസ് പറഞ്ഞു.
അക്രമിസംഘത്തിലെ ചിലർ മുൻപ് സ്പായിൽ ജോലി ചെയ്തിരുന്നതായും പറയുന്നു. ഫോണിലെ സ്വകാര്യ ദൃശ്യങ്ങൾ, സ്പാ നടത്തിപ്പിനു ലൈസൻസുണ്ടോ മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ തുടങ്ങിയവ പോലീസ് അന്വേഷിച്ചുവരുന്നു.
Kerala
നെടുമങ്ങാട്: വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയിൽ പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തു. ആര്യനാട് പഞ്ചായത്തിലെ പുനലാൽ പുതുമംഗലം എ.എൻ ഭവനിൽ അനൂപ്–നിവ്യ രാജ് ദമ്പതികളുടെ വീടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മോഷണം നടന്നത്.
മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ അനൂപ് ഭാര്യയെയും കുട്ടികളെയും ഒറ്റശേഖരമംഗലത്തെ ബന്ധുവീട്ടിൽ എത്തിക്കാൻ പോയ സമയത്തായിരുന്നു സംഭവം. രാത്രി എട്ടോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയും മോഷണ വിവരം അറിയുകയും ചെയ്തത്.
കിടപ്പു മുറിയിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്നു പവൻ താലിമാല, ചുട്ടി, ഇയർ ചെയിൻ, കുഞ്ഞിന്റെ നൂലുകെട്ടിനിടെ ലഭിച്ച മോതിരങ്ങൾ, ബ്രേസ്ലെറ്റ്, രണ്ട് വളകൾ, വെള്ളി കൊലുസ്, മകന്റെ ഒരു ബ്രേസ്ലെറ്റും ഒരു മാലയും ഉൾപ്പെടെ ഏകദേശം പത്തു പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കൂടാതെ അലമാരയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നെടുത്തു.
സംഭവം അറിഞ്ഞ ഉടൻ ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തൃശൂർ: ഈസ്റ്റ് പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ മോഷണം. അഞ്ചു പവനും 50,000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.30നും 3.30നും ഇടയിൽ ക്വാർട്ടേഴ്സിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
വൈകിട്ട് വീട്ടുകാർ എത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.
ക്വാർട്ടേഴ്സ് വാതിലിന്റെ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പൂട്ടിയിട്ടിരുന്ന മുറിയുടെ ഒാടാന്പലയും അലമാരയുടെ ലോക്കറും തകർത്താണു മോഷണം നടത്തിയിട്ടുള്ളത്.
സമീപത്തെ ക്വാർട്ടേഴ്സിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും മോഷണം ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. പോലീസും ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തിരക്കേറിയ ശക്തൻ നഗറിനു സമീപമുള്ള ക്വാർട്ടേഴ്സ് കോന്പൗണ്ടിനു മതിലില്ലാത്തതിനാൽ ആർക്കും കടന്നുവരാവുന്ന അവസ്ഥയാണ്. ഇതിനുസമീപത്തായി നാടോടികളും അലഞ്ഞുതിരിയുന്നവരുമടക്കം നിരവധിയാളുകളാണു രാത്രിയും പകലും തന്പടിക്കുന്നത്.
Kerala
കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.
ദീപക്കിന്റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.
ഇതോടെ വീടിന്റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.
ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ 27 പവനും 30000 രൂപയുമാണ് കവർന്നത്.
മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
ചാരുംമൂട്: നൂറനാട് പടനിലം കാവിൽ ഭഗവതി നാഗരാജ സ്വാമി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. നൂറനാട് നെടുകുളഞ്ഞി അവിട്ടം വീട്ടിൽ മുകേഷ്, മുതുകുളം തെക്കുംമുറി ശ്രീമന്ദിരത്തിൽ സോജേഷ് നാഥ് എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന കവരവിളക്ക്, ശ്രീകോവിലിനു പുറത്തെ തൂക്കുവിളക്ക്, ഉപദേവതമാരുടെ പ്രതിഷ്ഠയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തറകളിൽ വച്ചിരുന്ന ഏഴു നിലവിളക്കുകൾ എന്നിവ മോഷണം നടത്തിയ സംഭവത്തിലാണ് ഇവർ പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൻ സി ഐ ശ്രീകുമാർ, എസ്ഐ രാജേന്ദ്രൻ, സിപിഒ മനുകുമാർ, സിപിഒ മനു പ്രസന്നൻ, സിപിഒ വിഷ്ണു, സിപിഒ നിതീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെയാണ് ആക്രമി മുളകുപൊടി എറിഞ്ഞത്.
അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് സംഭവം. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞ ആൾ ഓടി രക്ഷപ്പെട്ടു. . റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
Kerala
കായംകുളം: വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.
വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല. സമാന രീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും, മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്.
നാല്പതോളം വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്ന ശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ സന്ധ്യയോടു കൂടി തന്റെ ബുള്ളറ്റിൽ ചുറ്റിനടന്ന് വീടുകൾ കണ്ടുവച്ചതിനു ശേഷം അവിടെ കയറിയായിരുന്നു മോഷണം. രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി ക്യാമറകളിൽ പതിയും എന്നുള്ളതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയുമാണ് സഞ്ചാരം.
ആളുകൾ രാത്രിയിൽ കണ്ടാൽ ഭയപ്പെടുന്ന രീതിയിൽ തലയിലുടെ ലുങ്കി പുതച്ച് കൈയിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധം വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് സ്പൈഡർ സുനിലിന്റെ രീതിയെന്നും പോലീസ് പറഞ്ഞു .
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നും ഏകദേശം 30 ഓളം കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുള്ളതായി തെളിഞ്ഞു. കൂട്ടുപ്രതിയായ സുഹൃത്ത് ജിതേഷ് തന്നെ മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ജിതേഷിനെയും പിടികൂടിയത്.
സ്പൈഡർ സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തു നിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കായംകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് ജി. നാഥ്, എം. അൻഷാദ്, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ.എസ്. ഫിറോസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികുടിയത്.
Kerala
മലപ്പുറം: അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച കെട്ടുങ്ങൽ സ്വദേശി കോങ്ങാശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടില്‍ ഇബ്രാഹിം (58) ആണ് ആക്രമണത്തിനിരയായത്. വടകര എടച്ചേരിയിലാണ് സംഭവം. കാറിലെത്തിയ മുഖം മൂടി സംഘം ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് പരാതി.
ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വില്യാപള്ളി-തലശേരി സംസ്ഥാന പാതയില്‍ എടച്ചേരി ഇരിങ്ങണ്ണൂരില്‍ വച്ചായിരുന്നു ആക്രമണവും പിന്നാലെ കവർച്ചയും നടന്നതായി പരാതിയുള്ളത്. എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇബ്രാഹിം.
പിന്നാലെയെത്തിയ നീല നിറത്തിലുള്ള കാർ ആദ്യം ഇബ്രാഹിമിന്റെ വാഹനത്തെ മറികടന്ന് തടസമുണ്ടാക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് പേര് വാഹനത്തിൽ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി.
സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കേത്ര വളപ്പിലെ സര്‍പ്പ പ്രതിഷ്ഠയ്ക്കും നാഗ പ്രതിഷ്ഠയ്ക്കപം മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
പുലർച്ചെ പൂജാരി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിവരം ക്ഷേത്ര കമ്മിറ്റി അധികൃതരെയും പോലീസിനെയും അറിയിച്ചു.
ക്ഷേത്രത്തിന് പുറത്തുള്ള ഒരു സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പ്രതി തുണി ഉപയോഗിച്ച് മറച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത് നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.
National
ബംഗുളൂരു: പുരുഷ വേഷം ധരിച്ച് കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ബംഗുളൂരു സ്വദേശികളായ ശാലു, നീലു എന്നിവരാണ് പിടിയിലായത്.
ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിലാണ് കവർച്ച നടന്നത്. മോഷണം നടന്നുവന്ന് മനസിലായ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ചോദ്യം ചെയ്യലിൽ, ആർക്കും സംശയം തോന്നാതിരിക്കാനാണ് പുരുഷ വേഷം ധരിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
District News
പാണ്ടിക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിൽ പർദ ധരിച്ചെത്തി ആക്രമണം നടത്തുകയും ആറ് പവന്റെ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്ന കേസിലാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
ഡിസംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ഇതുവരെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ വൈകീട്ട് 5.30ഓടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.വി. അനീഷ് (26), കല്ലായി സ്വദേശി ചക്കക്കടവ് അബ്ദുൾ റാഷിഖ് (41), പന്തീരങ്കാവ് സ്വദേശി കൊല്ലക്കാരൻ നിജാസ് (40), കൊയിലാണ്ടി സ്വദേശി കാളക്കാടി മുഹമ്മദ് ആരിഫ് (36), മാറാട് സ്വദേശി ക്ലായി മുഹമ്മദ് ഷെഫീർ (35) എന്നിവരാണ് വീട്ടിൽ കയറി വീട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും അനീഷിനെ പിടികൂടുകയുമായിരുന്നു.
അനീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രകരായ കോഴിക്കോട് പൊക്കുന്ന് സ്വദേശി വി.ടി. അബ്ദുൾ റൗഫ് (40), മഞ്ചേരി പുല്ലാര സ്വദേശികളായ പാങ്ങോട്ടിൽ ഉമ്മർ (49), കൊണ്ടോട്ടി പറന്പിൽ സവാദ് (32), മന്പാട് സ്വദേശി കന്പളത്ത് മുഹമ്മദ് ഷിഹാൻ (21), ഒടായിക്കൽ സ്വദേശി പനയംതൊടിക അഫിൻ (21) എന്നിവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.
ശുചിമുറിക്ക് മുകളിൽ പണമുണ്ടെന്ന നിഗമനത്തിലായിരുന്നു കവർച്ചാനീക്കം. ഇത്തരം കാര്യങ്ങൾ പ്രതികൾ പോലീസിനോട് വിശദീകരിച്ചു. എന്നാൽ കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. പ്രകാശൻ, അശ്വിത്ത് എസ്. കരണ്‍മയിൽ, വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Kerala
മലപ്പുറം: പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേര് കൂടി പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദു റൗഫ്, മഞ്ചേരി സ്വദേശികളായ ഉമ്മര്‍, സവാദ്, മമ്പാട് സ്വദേശി ഷിഹാൻ, ഒടായിക്കൽ സ്വദേശി അഫിൻ എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 29ന് ആയിരുന്നു സംഭവം നടന്നത്. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിന്റെ വീട്ടിലാണ് പ്രതികൾ മുഖം മൂടി ധരിച്ചെത്തിയത്. തുടർന്ന് വീട്ടിൽ അനധികൃത പണമുണ്ടെന്നും അത് വേണമെന്നും അക്രമികൾ ആവശ്യപ്പെട്ടു.
ഇല്ലെന്ന് അറിയിച്ചതോടെ പ്രതികൾ വീട്ടുകാരെ ആക്രമിച്ചു. സംഘത്തിന്റെ ആക്രമണത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ പ്രതികൾ വീടിനുള്ളിൽ പരിശോധനയും നടത്തി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസ് കൂടുതൽ പ്രതികളെ കണ്ടെത്തിയത്. സംഭവത്തിൽ കല്ലായി സ്വദേശി അബ്ദുൽ റാഷിഖ്, പന്തീരങ്കാവ് സ്വദേശി നിജാസ്, കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആരിഫ്, മാറാട് സ്വദേശി മുഹമ്മദ് ഷെഫീർ എന്നിവരാണ് നേരത്തെ പിടിയിലായത്.
നിലവിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തവർ പിടിയിലായതായി പോലീസ് വ്യക്തമാക്കി. കേസില്‍ ഇതുവരെ 10 പേർ പിടിയിലായിട്ടുണ്ട്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
District News
പേരൂര്‍ക്കട: ഐരാണിമുട്ടത്ത് ഹോമിയോ ഡോക്ടര്‍ താമസിക്കുന്ന വാടകവീട്ടിലുണ്ടായ കവര്‍ച്ചയില്‍ അന്വേഷണം നീളുന്നു. പ്രതി മുഖം പൂര്‍ണമായി മറച്ച് എത്തിയതാണ് അന്വേഷണത്തിനു തലവേദന സൃഷ്ടിക്കുന്നത്.
ക്രിസ്മസ് ദിനം പുലര്‍ച്ചെ ഗവ. ഹോമിയോ മെഡിക്കല്‍ കോളജ് ആര്‍എംഒയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വീട്ടിലാണ് കവര്‍ച്ചയുണ്ടായത്. ഇവിടെനിന്നു നഷ്ടപ്പെട്ടത് 10 ലക്ഷം രൂപയുടെ ആഭരണങ്ങളാണ്.
ഇരുനില വീടിന്റെ താഴത്തെ നിലയുടെ വാതില്‍ പൊളിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ക്രിസ്മസ് അവധി പ്രമാണിച്ച് ഡോക്ടറും കുടുംബവും എറണാകുളത്തെ കുടുംബവീട്ടില്‍ പോയസമയത്തായിരുന്നു മോഷണം. ഡോക്ടര്‍ തിരികെയെത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. വീടിന്റെ വാതിലിനു സമീപത്തുനിന്നു വിരലടയാളങ്ങള്‍ ലഭിക്കാത്തതും അന്വേഷണത്തിനു വെല്ലുവിളിയായിട്ടുണ്ട്.
രാത്രിസമയത്ത് മോഷ്ടാവ് പൂർണമായും മുഖം മറച്ചാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്നും കണ്ണുകള്‍ മാത്രമാണു സിസിടിവി ദൃശ്യങ്ങളില്‍ കാണാനായതെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. ഡോക്ടറുടെ വീടിനു സമീപത്തു താമസിക്കുന്നയാളുടെ വീടിന്റെ വാതില്‍ തുറന്നു മോഷണശ്രമം നടത്തിയതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിലും അന്വേഷണം നടന്നുവരികയാണ്. മോഷണവും മോഷണശ്രമവും ഒരാള്‍തന്നെ നടത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
Kerala
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ കവർന്നു. മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൽക്കത്തയിൽ നിന്ന് സമസ്തിപുരിലേക്ക് പോകുമ്പോഴായിരുന്നു കവർച്ച.
ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.
ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി. ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു.
തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ്ഐടിയിൽ നിന്ന് ഇഡിക്ക് ലഭിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിനെ ഹൈക്കോടതി വൈള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ്ഐടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.
വിജയകുമാറിനെയും ശങ്കര്‍ദാസിനെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്നും കോടതി ചോദിച്ചു. എന്‍. വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ്ഐടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ട് നില്ക്കുന്നു. സ്വര്‍ണം പൂശിയ അമൂല്യവസ്തുക്കള്‍ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എ. ബദറുദ്ദിന്‍ ജാമ്യാപേക്ഷ തള്ളിയത്.
ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആണെന്നും ഇത്തരം കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നല്കി.
Kerala
ഉളിക്കൽ: കണ്ണൂർ ഉളിക്കൽ നുച്യാട്ടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.
സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്. വീടിനുള്ളിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതായാണ് പരാതി.
ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.
സിമിലിയും മകളും എയർ പോർട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛൻ തന്റെ മുച്ചക്ര വാഹനത്തിൽ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു. അപ്പോഴും വീടിന്റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം. കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉൾപ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന വീട്ടിൽ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളിൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല. ഇന്ന് വൈകുന്നേരം നാലിന് എസ്ഐടിയുടെ ഈഞ്ചക്കൽ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രമേശ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചുവെങ്കിലും എസ്പി ശശിധരന് അസൗകര്യമായതിനാൽ അന്ന് നടന്നില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മൊഴിയെടുക്കാതെ മാറുന്നത്. ശബരിമല സ്വർണകൊള്ളയിൽ 500 കോടിയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. ഞായറാഴ്ച മൊഴിയെടുക്കാമെന്ന് ചെന്നിത്തല പ്രത്യേക സംഘത്തെ അറിയിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: തലശേരി ഇല്ലിക്കുന്നിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.
ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തള്ള സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത കളളൻ മേശയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു.
മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ പടം തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. തൊട്ടടുത്തുളള വീട്ടിലും മോഷണ ശ്രമം നടന്നതായാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.
Kerala
മാവേലിക്കര: മാവേലിക്കരയില്‍ മൂന്നിടങ്ങളിലായി 17 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
കൊറ്റാര്‍കാവ് പുതുപ്പറമ്പില്‍ എബിയുടെ വീട്ടില്‍ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. എബിയും സഹോദരിയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആശുപത്രിയില്‍ പോയിരുന്നു. രോഗബാധിതയായ അമ്മയും മറ്റൊരു സഹോദരിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ശല്യപ്പെടുത്തേണ്ടെന്നു കരുതി വീടിന്റെ മുന്‍വശത്തെ കതക് വലിച്ചടച്ച ശേഷമാണു പോയത്.
ആശുപത്രിയില്‍ നിന്നെത്തിയപ്പോള്‍ കിടപ്പുമുറിയിലെ തടി അലമാരയുടെ വാതില്‍ തുറന്നുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. അലമാരയില്‍ രണ്ടു ഡപ്പിയില്‍ സൂക്ഷിച്ചിരുന്ന എബിയുടെയും സഹോദരിയുടെയും ഒരു പവന് വീതം വരുന്ന ലോക്കറ്റ് ഉള്‍പ്പെടെ അഞ്ചു പവന്റെ രണ്ടു മാല, ഒരു പവന്റെ മറ്റൊരു മാല, ഒരു പവന് വീതമുള്ള രണ്ടു സ്വര്‍ണ വളകള്‍, രണ്ടു പവന്റെ പാദസരം, ഒരു ഗ്രാമിന്റെ കുരിശ് ലോക്കറ്റുള്ള ഒന്നര പവന് മാല, ഒരു പവന്റെ കൈച്ചെയിന്‍, രണ്ടര ഗ്രാമിന്റെ രണ്ടു മോതിരം, ഡയമണ്ട്സിന്റെ കമ്മല്‍ എന്നിവ ഉള്‍പ്പെടെയാണു മോഷണം പോയത്. അലമാരയുടെ വാതില്‍ കുത്തിയിളക്കിയാണു സ്വര്‍ണം അപഹരിച്ചത്.
മാവേലിക്കര കണ്ടിയൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല യുവാവ് വലിച്ചുപൊട്ടിച്ചു കടന്നുകളഞ്ഞതായി പരാതി. കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73) മാലയാണു പൊട്ടിച്ചെടുത്തത്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. ബൈക്കിലെത്തിയ ആള് സതിയമ്മയുടെ മാല പൊട്ടിച്ചെടുത്തു. വള ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
കണ്ടിയൂര്‍ തെക്കേനടയിലെ വീട്ടില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷണം പോയതായും പരാതിയുണ്ട്.
International
പാരീസ്: ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ഇതോടെ കൊള്ളയിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല.
നെപ്പോളിയൻ ചക്രവർത്തിയുടെ അമൂല്യ വജ്രാഭരണങ്ങൾ മോഷണം പോയെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കൾ സുരക്ഷാജീവനക്കാർ എത്തുംമുൻപ് ബൈക്കിൽ രക്ഷപെട്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 19ന് രാവിലെ ഒൻപതരയ്ക്ക് സന്ദർശകർ പ്രവേശിച്ചുതുടങ്ങുമ്പോൾ ആണ് കവർച്ച നടന്നത്.
സെൻ നദിയോട് ചേർന്നുള്ള ഭാഗത്തു എത്തിയ മോഷ്ടാക്കൾ ചരക്കുലിഫ്റ്റിൽ ഘടിപ്പിച്ചിരുന്ന ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന്റെ അപ്പോളോ ഗ്യാലറിയിൽ കടക്കുകയായിരുന്നു. ഡിസ്പ്ലെ കേസ് തകർത്ത് ഉള്ളിൽ ഉണ്ടായിരുന്ന അമൂല്യ ആഭരണങ്ങൾ കൈക്കലാക്കിയ ഇവർ, ഏഴ് മിനിറ്റിനുള്ളിൽ പുറത്തിറങ്ങി മോട്ടോർ ബൈക്കിൽ രക്ഷപെട്ടു.
മ്യൂസിയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് മോഷണം നടന്നതെന്നും മുഖംമൂടി ധരിച്ച നാലു പേരാണ് ഗോവണിയുടെ അടുത്ത് എത്തിയതെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടമായ വസ്തുക്കളുടെ മൂല്യം നിർണയിക്കാൻ ആകില്ലെന്ന് സാംസ്കാരിക മന്ത്രി പ്രതികരിച്ചു.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില്‍ അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
District News
ആലുവ: റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പിടിയിലായ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു.
തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരാണ് ഞായറാഴ്ച രാത്രി ആലുവ പോലീസിന്റെ പിടിയിലായത്.
പാലക്കാട് നിന്നു വരുന്ന കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ പള്ളിപ്പുറം സ്വദേശി അഖിലിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മോതിരവും മൊബൈലും തട്ടിയെടുത്തത്. രണ്ടിന് വൈകുന്നേരമായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന് പിന്നിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് അക്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയും തുടരന്വേഷണത്തിൽ ഇവരെ ബാറിൽ നിന്ന് പിടികൂടുകയുമായിരുന്നു. സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ അനുരാഗ് അക്രമാസക്തനായി സ്റ്റേഷൻ അലമാരയുടെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചതിനും കേസുണ്ട്.
International
പാരീസ്: ലൂവ്റ് മ്യൂസിയം കവർച്ചയിൽ അഞ്ചുപേർകൂടി അറസ്റ്റിലായെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാരീസിൽനിന്നാണ് ഇവർ പിടിയിലായത്.
മ്യൂസിയം പരിസരത്ത് മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തുക്കളിൽനിന്നു ലഭിച്ച ഡിഎൻഎ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായവരിൽ ഒരാളെ തിരിച്ചറിഞ്ഞത്.
മോഷണത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം 19നു നടന്ന സംഭവത്തിൽ രണ്ടു പേർ 26ന് പിടിയിലായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഈ രണ്ടു പേരും തങ്ങൾക്ക് കവർച്ചയിൽ ഭാഗിക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു.
മോഷണം നടത്തിയത് നാലു പേരാണെങ്കിലും സംഭവത്തിനു പിന്നിൽ വിപുലമായ സംഘമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മോഷണത്തിൽ പങ്കെടുത്തവരിൽ മൂന്നുപേരും പിടിയിലായെന്നാണ് സൂചന.
കേസന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘമോ ഫ്രഞ്ച് അധികൃതരോ തയാറായിട്ടില്ല. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽനിന്ന് കവർച്ച ചെയ്യപ്പെട്ട എട്ട് ആഭരണങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
District News
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൂന്നു കടകളിൽ മോഷണം. ഈസ്റ്റ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ ഹോം അപ്ലയൻസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബെന്നറ്റ് ബ്യൂട്ടീഷ്യൻസിൽ ഗ്ലാസ് തകർത്താണ് കൃത്യം നടത്തിയത്. ഇവിടെ നിന്നും 18,000 രൂപ പോയതായാണ് വിവരം. തൊട്ടടുത്തുള്ള ഉസ്താദ് ഹോട്ടലിൽ പൂട്ട് തകർത്തിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റോറിൽ നിന്നും 8,000 രൂപയാണ് മോഷണം പോയത്. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കായി എത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
District News
വെള്ളറട: കഴിഞ്ഞദിവസം ചെറിയ കൊല്ലയില്‍ ആന്റണിയുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടുന്നതിന് പോലീസ് സിസിടിവി കാമറ നിരീക്ഷണം ശക്തമാക്കി. ഒരാഴ്ചയോളം പൂട്ടിക്കിടന്ന ആന്റണിയുടെ വീട്ടില്‍ കവര്‍ച്ച ചെയ്യുന്ന സമയം ഒരാഴ്ച കാലം മഴ ശക്തമായിരുന്നു.
അതു മോഷ്ടാക്കളെ പിടികൂടുന്നതിനു പോ ലീസിന് വെല്ലുവിളിയായിട്ടുണ്ട്. എന്നിരുന്നാലും സമീപത്തെ സിസിടിവികള്‍ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ ശശികുമാരന് നായര്‍, ശശികുമാര്‍, പ്രമോദ്, അനില്‍ സിവില്‍ പോലീസുകാരായ പ്രണവ് അടങ്ങുന്ന സംഘം സമീപത്തെ സിസിടിവികളിൽ മണിക്കൂറുകളോളം നിരീക്ഷണം നടത്തി.
വ്യക്തമായ ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചില്ല. കഴിഞ്ഞദിവസം വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പോലീസിന് സംശയമുള്ള വ്യക്തികളില്‍നിന്നും ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി പരിശോധന നടത്തി ഫലം വന്നാലേ മോഷ്ടാക്കളിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളു. ദിവസങ്ങള്‍ വൈകിയത് പോലീസിനു മോഷ്ടാക്കളില്‍ എത്തുന്നതിനു വെല്ലുവിളികള്‍ നേരിടുകയാണ്. എന്നിരുന്നാലും വീണ്ടും സമീപത്തെ എല്ലാ സിസിടിവികളും നിരീക്ഷിച്ച് എത്രയും വേഗം മോഷ്ടാക്കളെ പിടികൂടാനുള്ള തയാറെടുപ്പിലാണ്.
NRI
പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പിടികൂടി. കേസുമായി അടുത്തബന്ധമുള്ള സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാരീസ്-ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച രാത്രി വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കവെയാണ് മോഷ്ടാക്കളിലൊരാള് പിടിയിലാകുന്നത്. രണ്ടാമനെ പിടികൂടിയത് പാരീസ് നഗരത്തില്‍നിന്നാണ്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയമായ ലൂവ്രെയില്നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് മോഷ്ടാക്കള്‍ വിലമതിക്കാനാകാത്ത ആഭരണങ്ങള്‍ കൊള്ളയടിച്ചത്.
മ്യൂസിയം തുറന്നസമയം, ക്രെയിന്‍ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനല്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ എട്ടു വിലയേറിയ വസ്തുക്കളാണ് മോഷ്ടിച്ചത്.
മോഷണശേഷം പുറത്തുകടന്ന പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. പാരീസ് പോലീസിലെ ബിആര്‍ബി എന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
District News
കൊച്ചി : കടവന്ത്രയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി റിമാൻഡിൽ. കണ്ണൂര്‍ എന്‍സി ഹൗസില്‍ സഫീറി (38)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് രാവിലെ 11 ന് കടവന്ത്ര കൗസ്തുഭം എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 4,50,000 ത്തോളം രൂപയുടെ സ്വര്‍ണമാണ് മോഷ്ടിച്ചത്.
വീട്ടുകാർ 13ന് മടങ്ങിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നല്കി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും
Kerala
തൃശൂർ: ബംഗളൂരുവില്‍നിന്ന് 75 ലക്ഷം രൂപയുമായി ബസില്‍ വന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമയുടെ പണം തട്ടിയെടുത്ത് കവർച്ചാ സംഘം. എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നുമാണ് ഒരു സംഘം പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്.
ബസ് വിറ്റ് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്നാണ് മുബാറക്ക് പോലീസിന് നല്കിയ മൊഴി. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാഗ് വച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാൻ തുടങ്ങിയ ഉടനെയായിരുന്നു കവർച്ച.
തൊപ്പിവച്ച യുവാവ് ബാഗ് എടുത്ത് വാഹനത്തിനടുത്തേക്ക് നടന്നു. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാൻ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറിൽ കയറി രക്ഷപ്പെട്ടു. ഇതോടെ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പോലീസില്‍ പരാതി നല്കി. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
മോഷണ സംഘമെത്തിയ വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈവേ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കുന്ന കുഴല്‍പ്പണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മുബാറക്കിന്റെ സാമ്പത്തിക ശ്രോതസുകളും പരിശോധിക്കുന്നുണ്ട്.
Kerala
തൃശൂര്‍: മണ്ണുത്തി ബൈപ്പാസ് ജംഗ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 04.30-നാണ് സംഭവം
ബംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.
കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
District News
കൊട്ടാരക്കര: കവർച്ചാശ്രമത്തിനിടയിൽ മോഷ്ടാവ് പിടിയിൽ. വയക്കൽ കമ്പംകോട് മാപ്പിളവീട്ടിൽ ജേക്കബിന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ മോഷ്ടാവ് വെള്ളംകുടി ബാബു എന്ന ബാബു(55) വാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ രണ്ടോടെ ആയിരുന്നു സംഭവം.
മരണചടങ്ങിൽ പങ്കെടുക്കാൻ വീടുപൂട്ടി ജേക്കബും കുടുംബവും പോയ സമയത്തായിരുന്നു മോഷണ ശ്രമം. അടുക്കിളഭാഗത്തേക്കു പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സിസിടിവി കാമറിയിലൂടെ ഗൾഫിലുള്ള ജേക്കബിന്റെ മകൾ കണ്ടു. ഉടൻ തന്നെ ഫോണിലൂടെ വിവരം ജേക്കബിനെ അറിയിച്ചു. ജേക്കബ് അയൽവാസികളെ വിവരം അറിയിച്ചു.
അടുക്കിളയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിലായിരുന്നു ബാബു. നാട്ടുകാരെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ബാബുവിനെ അവർ ഓടിച്ചിട്ടു പിടികൂടി കൊട്ടാരക്കര പോലീസിന് കൈമാറി. നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള ബാബു ജയിലിൽ നിന്നിറങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ എന്നു പോലീസ് പറയുന്നു.
NRI
പാരീസ്: പ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ മോഷണം. മുഖംമൂടി ധരിച്ച മൂന്നു കള്ളന്മാർ ഞായറാഴ്ച രാവിലെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ കടന്ന് ആഭരണങ്ങൾ മോഷ്ടിച്ചു രക്ഷപ്പെട്ടു. ഫ്രഞ്ച് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന ഗാലറിയാണിത്.
നെക്ലെസ്, ബ്രൂച്ച് എന്നിവയടക്കം ഒന്‍പത് ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കവർച്ച വെറും ഏഴു മിനിറ്റ് മാത്രമാണു നീണ്ടതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. ലിയണാർഡോ ഡാ വിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന അതീവ സുരക്ഷയുള്ള മ്യൂസിയത്തിൽ രാവിലെ ഒന്‍പതരയ്ക്കാണു മോഷണം നടന്നത്.
കള്ളന്മാർ മ്യൂസിയത്തിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലൂടെ അപ്പോളോ ഗാലറിയിൽ കടക്കുകയായിരുന്നു. മരം വെട്ടുന്ന മെഷീൻ വാൾ അടക്കമുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. കവർച്ചയ്ക്കുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം വ്യക്തമല്ല. മോഷ്ടാക്കളുടെ പക്കൽനിന്നു വീണ ഒരു കിരീടം മ്യൂസിയത്തിനു പുറത്ത് കണ്ടെത്തി.
നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ ചക്രവർത്തിനിയുടെ കിരീടമാണിതെന്ന് കരുതുന്നു. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 140 കാരറ്റുള്ള റീജന്റ് ഡയമണ്ട് എന്ന വജ്രാഭരണം നഷ്ടപ്പെട്ടിട്ടില്ല.
കവർച്ചയ്ക്കു പിന്നാലെ ലൂവ്റ് മ്യൂസിയം ഞായറാഴ്ച അടച്ചിട്ടു. അമൂല്യ കലാസൃഷ്ടികളും നിധികളുമടക്കം ആറു ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശനത്തിനു വച്ചിട്ടുള്ള ലൂവ്റിൽ മോഷണം ഇതാദ്യമായല്ല.
1911ൽ വിൻചെൻസോ പെറൂജിയ എന്ന മുൻ ജീവനക്കാരൻ മോണോലിസ പെയിന്റിംഗ് മോഷ്ടിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽനിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. മോണോലിസയെ ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിന്റിംഗ് ആക്കുന്നതിൽ മോഷണം പ്രധാന പങ്കുവഹിച്ചു.
ലോകത്തിലേറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ലൂവ്റ്. പ്രതിവർഷം 90 ലക്ഷം പേർ എത്തു ന്നതായാണു കണക്ക്.
Kerala
തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്ത് (20 ) ആണ് പിടിയിലായത്.
മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സെപ്റ്റംബർ 25 രാത്രിയാണ് സംഭവം.
വീടിന്റെ അടുക്കളയിലൂടെ കയറിയ പ്രതി, ജയശ്രിയുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
പരാതിക്ക് പിന്നാലെ മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു. പ്രതിക്ക് പഠന കാര്യങ്ങൾക്കുമായി വേണ്ട സഹായം ഇവർ നൽകാറുണ്ടായിരുന്നു. ടീച്ചറുടെ മക്കൾ ജോലി സംബന്ധമായി മറ്റ് സ്ഥലങ്ങളിലാണ് താമസിക്കുന്നത്.
Kerala
കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴു പേര് അറസ്റ്റിൽ. എറണാകുളം ജില്ലാ അഭിഭാഷകൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അഭിഭാഷകൻ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയമുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായവരിൽ ഒരാള്‍ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറുപേര്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.
മുഖം മൂടി ധരിച്ചെത്തിയ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കവര്‍ച്ചയിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
District News
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരം അറിയിച്ചു.
അതിനിടെ പരിശോധന നടത്തിയ സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ നിന്നു കവര്‍ന്ന യുപിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.