Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Royal Challengers Bangalore

ചിന്നസ്വാമിയിൽ ആർസിബി കരുത്ത്; ലഖ്നൗവിനെ അഞ്ച് വിക്കറ്റിന് തകർത്തു

ബെംഗളൂരു: സ്വന്തം തട്ടകത്തിൽ ആവേശകരമായ പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. വിജയത്തോടെ തങ്ങളുടെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താനും ബെംഗളൂരുവിനായി.

ബാറ്റർമാരെ തുണയ്ക്കുന്ന ചിന്നസ്വാമിയിലെ പിച്ചിൽ ലഖ്നൗ ബാറ്റിങ് നിര ഒരിക്കൽ കൂടി പരാജയപ്പെടുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ അവർക്ക് 146 റൺസ് മാത്രമേ കണ്ടെത്താനായുള്ളൂ. മയാങ്ക് യാദവ് ടീമിലേക്ക് തിരിച്ചെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകിയെങ്കിലും സ്കോർ ബോർഡിൽ പ്രതിഫലിച്ചില്ല. 160-170 റൺസ് എങ്കിലും പ്രതിരോധിക്കാൻ വേണ്ടിയിരുന്ന സ്ഥാനത്താണ് ലഖ്നൗ കുറഞ്ഞ സ്കോറിലൊതുങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വിരാട് കോഹ്‌ലി മികച്ച തുടക്കം നൽകി. ആദ്യ ആറ് ഓവറുകളിൽ തന്നെ ബൗണ്ടറികളുമായി കളം നിറഞ്ഞ കോഹ്‌ലി 49 റൺസെടുത്ത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. വിരാട് പുറത്തായ ശേഷം കളി അല്പം മന്ദഗതിയിലായെങ്കിലും രജത് പാട്ടിദാറും ജിതേഷ് ശർമയും ചേർന്ന് തുടർച്ചയായി അഞ്ച് ബൗണ്ടറികൾ നേടി വിജയം ഉറപ്പിച്ചു.

ജയത്തിനടുത്തെത്തി നിൽക്കെ പാട്ടിദാറും ജിതേഷും ഒരേ ഓവറിൽ പുറത്തായത് ബെംഗളൂരുവിനെ ഒന്ന് വിറപ്പിച്ചു. എന്നാൽ ടീം ഡേവിഡും റൊമാരിയോ ഷെപ്പേർഡും ചേർന്ന് കൂടുതൽ അപകടങ്ങളില്ലാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

മുംബൈ ഇന്ത്യൻസിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് മൈതാനം വിട്ട വിരാട് കോഹ്‌ലിയും റാസിഖ് ദാറും ഈ മത്സരത്തിൽ പൂർണ കായികക്ഷമതയോടെ തിരിച്ചെത്തിയത് ആരാധകർക്ക് ആശ്വാസമായി. തോൽവി ലഖ്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയാവുകയാണ്. ലഖ്നൗവിന്‍റെ ബാറ്റിംഗ് നിരയിലെ സ്ഥിരതയില്ലായ്മ വരും മത്സരങ്ങളിൽ അവർക്ക് വലിയ ആശങ്കയാണ് നൽകുന്നത്.

Latest News

Corehub Up