Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rupees

Ernakulam

യുവാവിന് നഷ്ടപ്പെട്ട രണ്ടുലക്ഷം തിരികെ ലഭിച്ചു

മൂവാറ്റുപുഴ: സ്‌കൂള്‍ ബസ് ഡ്രൈവറുടെ സത്യസന്ധതയിൽ യുവാവിന് നഷ്ടപ്പെട്ട രണ്ടുലക്ഷം തിരികെ ലഭിച്ചു. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂള്‍ ഡ്രൈവര്‍ ആനിക്കാട് സ്വദേശി ബിജു തലപ്പിള്ളിയാണ് തനിക്ക് കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി മാതൃകയായത്.

ഓട്ടോറിക്ഷയും ഓടിക്കാറുള്ള ബിജു തിങ്കളാഴ്ച രാത്രി 7.30ഓടെ ആനിക്കാട് - വള്ളിക്കട റോഡില്‍ സവാരി നടത്തി തിരികെ വരുന്നതിനിടെ റോഡില്‍ കിടക്കുന്ന നിലയില്‍ പണം ശ്രദ്ധയിൽപ്പെട്ടത്. അഞ്ഞൂറു രൂപയുടെ നാലു കെട്ടുകളിലായി രണ്ടുലക്ഷം രൂപയാണ് റോഡില്‍ നിന്നും ലഭിച്ചത്.

ബിജു പഞ്ചായത്തംഗത്തെ വിവരം അറിയിച്ച ശേഷം പണം മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആനിക്കാട് ഇളഞ്ഞേടത്ത് ഷിബിന്‍ ജോസിന്‍റേതാണ് പണമെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഷിബിന്‍ പോലീസ് സ്റ്റേഷനില്‍ എത്തി പണം കൈപ്പറ്റി.

National

ഗാന്ധിയുടെ ചിത്രം നോട്ടുകളിൽനിന്ന് മാറ്റാൻ പോകുന്നു, ആദ്യ ചർച്ച പൂർത്തിയായെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ രൂപയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. അതിനുള്ള ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആർഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങൾ ചർച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിൽ പ്രിയങ്ക ഗാന്ധിയെ വിമർശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ രൂപ‍യിൽനിന്നും നീക്കിയശേഷമുള്ള ചായ സൽക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താൻ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമർശിച്ചു.

ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

Kerala

ട്രെയിനിൽ 50 ലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ച ‘സാസി ഗ്യാംഗ്’ പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ് പ്രതികൾ കവർന്നത്. ഹരിയാന സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയിൽവേ പോലീസിന്‍റെ പിടിയിലായത്.

13ന് രാത്രി 8.10 നും 14ന് രാവിലെ 8.10 നും ഇടയിലാണ് സംഭവം. ചെന്നൈ - മംഗലാപുരം ട്രെയിനിൽ വച്ചാണ് മോഷണം നടന്നത്. പിടിയിലായത് വൻ കവർച്ച സംഘമെന്നാണ് റെയിൽവെ പോലീസ് പറയുന്നത്.

ട്രെയിനുകളിൽ മോഷണം നടത്തുന്ന സാസി ഗ്യാംഗ് ആണ് പിടിയിലായത്. എസി കോച്ചുകളിൽ റിസർവേഷൻ ചെയ്താണ് മോഷണം. രാജ്യത്ത് വിവിധയിടങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വർണമാണ് സംഘം മോഷ്ടിച്ചത്.

Latest News

Corehub Up