Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism

പ്രിയങ്ക മോഹൻ കൊറിയൻ ടൂറിസം ഓണററി അംബാസഡർ

കൊറിയ ടൂറിസത്തിന്‍റെ ഓണററി അംബാസഡറായി തെന്നിന്ത്യൻ നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെടിഒ) ആണ് ഔദ്യോഗികമായി ഈ നിയമനം പ്രഖ്യാപിച്ചത്.

കൊറിയൻ സർക്കാരിനും കൊറിയ ടൂറിസം ഓർഗനൈസേഷനും ആത്മാർഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു.

ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്്ട്ര അംഗീകാരം പ്രിയങ്കാ മോഹന്‍റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം മെയ്ഡ് ഇൻ കൊറിയ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

2019 ൽ ഗിരീഷ് ജി സംവിധാനം ചെയ്ത ഓന്ത് കഥേ ഹെല്ലാ എന്ന കന്നഡ ചിത്രത്തിലൂടെയാണ് പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. ആ വർഷം തന്നെ, വിക്രം കുമാർ സംവിധാനം ചെയ്ത നാനിയുടെ തെലുങ്ക് ചിത്രമായ ഗാംഗ് ലീഡറിൽ അവർ അഭിനയിച്ചതു കരിയറിൽ വഴിത്തിരിവായി. 2021ൽ, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ശിവകാർത്തികേയന്‍റെ ഡോക്ടറിലൂടെയാണ് അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിനും പ്രിയങ്കയുടെ പ്രകടനത്തിനും നല്ല പ്രതികരണം ലഭിച്ചു.

ഈ ചിത്രം ലോകമെമ്പാടും 100 കോടി കളക്ഷൻ നേടി. മികച്ച പുതുമുഖ നടിക്കുള്ള എസ്ഐഐഎംഎ അവാർഡും നേടി. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഇതിനകം 13 സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. പ്രിയങ്ക നായികയായ രണ്ടു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

Business

പാചകവാതക ക്ഷാമം: ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കെന്ന് കെടിഎം

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി.

ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.

മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ്‍ വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാനനഷ്‌ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്‍റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു.

പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Kerala

പാചകവാതക ക്ഷാമം: ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കെന്ന് കെടിഎം

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി. ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.

മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ്‍ വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാന നഷ്‌ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്‍റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു. പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Kerala

പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റും: മന്ത്രി ഗണേഷ്കുമാർ

ആലപ്പുഴ: പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി ഗണേഷ്കുമാർ. പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണൽ ദ്വീപിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുൻപൊരിക്കൽ താനും ഭാര്യയും പാതിരാമണലിൽ ഊഞ്ഞാലിൽ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാർത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്.

അന്നുമുതൽ മനസിൽ ചേക്കേറിയതാണ് ദ്വീപിന്‍റെ വികസനം. ഇപ്പോൾ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നു ആളെ കൊണ്ടുവരും. കെഎസ്ആർടിസിയുടെ ടൂറിസം സർവീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്‍റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും.

അതിനുള്ള പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാർക്കാണ്. ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കണം. ആരെങ്കിലും എതിർക്കാൻ വന്നാൽ നാട്ടുകാർ എതിർക്കണമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി വനിതാ പിങ്ക് ബസുകൾ ഉൾപ്പെടെ 650 ബസുകൾ വാങ്ങുന്നതിന് ധാരണാപത്രമായി. എല്ലാ ഡിപ്പോകളിലും രണ്ട് ബസുകൾ വീതം നൽകും. എസി ഓർഡിനറി ബസുകൾ സർവീസ് തുടങ്ങുന്നതിനും തീരുമാനമുണ്ട്. എല്ലാ സോളാർ ബോട്ടുകളും എസി ആക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

District News

രാക്ഷസന്‍പാറയില്‍ ടൂറിസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍

കൂടൽ: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ രാക്ഷസന്‍പാറയില്‍ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ.ഫെബ്രുവരി മാസത്തില്‍ തന്നെ ടൂറിസവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും.

കെല്‍, ഹാബിറ്റാറ്റ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി രാക്ഷസന്‍പാറയില്‍ വച്ച് കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ,

ജില്ലാ കളക്ടര്‍ എസ്.പ്രേംക്യഷ്ണന്‍ എന്നിവര്‍ ചര്‍ച്ചകള്‍ നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംദാസ്, ഹാബിറ്റാറ്റ് പ്രതിനിധി ജുബിൻ, കെല്‍ പ്രതിനിധി ഷുക്കൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഹാബിറ്റാറ്റിന് ഒരു കോടി രൂപ, കെല്ലിന് 1.763 കോടി രൂപ എന്നിങ്ങനെയാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.

കൈവരികൾ, ശുചിമുറികള്‍, വ്യൂ പോയിന്‍റ്, ഭക്ഷണശാല, ഗുരു നിത്യചൈതന്യയതിയുടെ സ്മാരകം, ലൈബ്രറി, വ്യൂ പോയിന്‍റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. രാക്ഷസന്‍പാറയിലേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുമായി വസ്തു സംബന്ധിച്ച തര്‍ക്കമുണ്ടെന്നും അത് നിയമത്തിന്‍റെ വഴിയില്‍ പോകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ. എന്‍ സലിം, ബീനപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി ഗിരീഷ്,വാര്‍ഡംഗങ്ങളായ ഷീനാ ബിനു, മനോജ് എം.ജയിംസ്, എസ്.പ്രസന്നകുമാരി, ബിജു പാലവിള, നൂര്‍ജഹാൻ, ദിലീപ് അതിരുങ്കല്‍, പി.വി.ജയകുമാർ, കമലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

ജില്ലയിലെ പര്യടനം ഇന്നുമുതൽ

തൃശൂർ: കലോത്സവനഗരിക്ക് ആവേശമായി സ്വർണക്കപ്പിന്‍റെ ജില്ലാ പര്യടനത്തിന് ഇന്നു തുടക്കം.

ഇന്നു രാവിലെ അങ്കമാലി ട്രഷറിയിൽനിന്ന് ഏറ്റുവാങ്ങുന്ന കപ്പ് രാവിലെ ഒൻപതിനു ചാലക്കുടി ഗവ. ബോയ്സ് എച്ച്എസ്എസിൽ എത്തും. ഇവിടെയാണ് ആദ്യ സ്വീകരണം. പത്തിനു കൊടുങ്ങല്ലൂർ കെകെടിഎം ജിജിഎച്ച്എസ്എസിലും പത്തരയ്ക്കു മതിലകം സെന്‍റ് ജോസഫ്സ് എച്ച്എസ്എസിലുമെത്തും.

11.30ന് വലപ്പാട് ജിവിഎച്ച്എസ്എസ്, 12.30നു പാവറട്ടി സെന്‍റ് ജോസഫ്സ് എച്ച്എസ്എസ്, ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ്എസ്, രണ്ടിനു കുന്നംകുളം ജിവിഎച്ച്എസ്എസ് ഫോർ ബോയ്സ്, മൂന്നിനു ചേലക്കര ഗവ. എസ്എംടിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

വൈകീട്ട് തലപ്പിള്ളി സബ്ട്രഷറിയിൽ സൂക്ഷിച്ചശേഷം നാളെ രാവിലെ ഒൻപതിനു വടക്കാഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസിൽ ആദ്യ സ്വീകരണം.

10.30ന് ഒല്ലൂർ സെന്‍റ് മേരീസ് സിജിഎച്ച്എസ്, 11.30നു പുതുക്കാട് സെന്‍റ് ആന്‍റണീസ് എച്ച്എസ്എസ്, ഉച്ചകഴിഞ്ഞ് 12.30ന് ഇരിങ്ങാലക്കുട എൽഎഫ് സിഎച്ച്എസ്, 2.30ന് തൃശൂർ സിഎംഎസ് എച്ച്എസ്എസ്, മൂന്നിന് ടൗണ്‍ഹാളിലും ആവേശോജ്വല സ്വീകരണമൊരുക്കും.

District News

നിലന്പൂർ ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിച്ചു

നിലന്പൂർ: ജനുവരി ആറ്, ഏഴ് തിയതികളിൽ നടക്കുന്ന രാജ്യാന്തര നിലന്പൂർ ടൂറിസം കോണ്‍ക്ലേവിന്‍റെ ഭാഗമായി ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, വ്യവസായികൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരുടെ സംഗമം സംഘടിപ്പിച്ചു.

സാധാരണ ജനങ്ങൾക്കുള്ള ഡെലിഗേഷൻ രജിസ്ട്രേഷൻ നടത്തി പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. കോണ്‍ക്ലേവ് ജനറൽ സെക്രട്ടറി ഉമ്മർ കോയ വിശദീകരണം നടത്തി. നിലന്പൂർ നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ്, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബോബി സി. 

മാന്പറ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജസീറ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബി.പി. അഫീഫ, ദീപ ഹരിദാസ്, സി.കെ. സുരേഷ്, റംലത്ത് നെയ്തക്കോടൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പാലോളി മെഹബൂബ്, കൊന്പൻ ഷംസുദ്ദീൻ, അഡ്വ.ടി.കെ. അശോക് കുമാർ, ഐടിഎഫ്സി ഫൗണ്ടേഷൻ എംഡി എബി തോമസ്, നിലന്പൂർ മർച്ചന്‍റ് അസോസിയഷൻ പ്രസിഡന്‍റ് യു. നരന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്‍റ് വിനോദ് പി. മേനോൻ, മുജീബ് ദേവശേരി, അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.

Editorial

കൊച്ചിയെന്ന നിത്യ ബിനാലെ

അടുത്ത വർഷം നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 10 നഗരങ്ങളിൽ നമ്മുടെ കൊച്ചിയെയും തെരഞ്ഞെടുത്തിരിക്കുന്നു. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഈ അംഗീകാരം; ഇന്ത്യയിൽ കൊച്ചി മാത്രം! ഡിസംബർ 12ന് കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് തുടങ്ങാനിരിക്കേയാണ് ഈ പുരസ്കാരം.

പക്ഷേ, ചിലതു ചെയ്യാനുണ്ട്. വാർത്ത കണ്ട് ഇവിടെയെത്തുന്നവർക്കു, ടാക്സിക്കാരിൽനിന്നുള്ള തിക്താനുഭവത്തെത്തുടർന്ന് മൂന്നാർ കാണാതെ മടങ്ങിയ മുംബൈയിലെ യാത്രക്കാരിയുടേതുപോലെയുള്ള അനുഭവമുണ്ടാകരുത്.

വിരുന്നുകാരെത്തുന്പോൾ വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും തെരുവുനായ മുക്തമായ നാടും ഉറപ്പാക്കി സ്വീകരിക്കാനാകണം. കൊച്ചി കാണാനെത്തുന്നവർ കേരളത്തിലെ മറ്റു നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ തീരുമാനിക്കും. വിനോദസഞ്ചാരമേഖലയെ വളർത്താനുള്ള അവസരമാണിത്. പൊള്ളയായ വീരവാദങ്ങളല്ല, സമയബന്ധിതമായ ഒരുക്കമാണ് ആവശ്യം.

നൂറ്റാണ്ടുകളിലെ ആഗോള വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും പ്രതിഫലനമാണ് കൊച്ചിയെന്നും വിവിധ രാജ്യങ്ങളിലെ വാസ്തുശില്‍പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തുചേരുന്ന നഗരമാണിതെന്നും ബുക്കിംഗ് ഡോട്ട് കോം വിലയിരുത്തി. ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്തർദേശീയ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവങ്ങളാണ്. ചരിത്രപരമായ കെട്ടിടങ്ങൾ അത്യാധുനിക കലാകേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികൾ കൊച്ചിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവിടത്തെ പാചകപാരമ്പര്യം സാംസ്കാരിക വൈവിദ്ധ്യത്തിന്‍റെ ഉദാഹരണമാണെന്നും ബുക്കിംഗ് ഡോട്ട് കോം ചൂണ്ടിക്കാട്ടി.

ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും ടൂറിസം വളർച്ചയ്ക്ക് ഈ നേട്ടം ഏറെ ഗുണകരമാകുമെന്നുമാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പ്രതികരിച്ചത്. പറഞ്ഞാൽ പോരാ, ഗുണകരമാകണമെങ്കിൽ ഗൃഹപാഠം ചെയ്യണം. കോർപറേഷനെ പറഞ്ഞേൽപ്പിച്ച് മാറിനിന്നാൽ സഞ്ചാരികൾക്കും മാറിനിൽക്കേണ്ടിവരും. മികച്ച വിനോദസഞ്ചാര കേന്ദ്രമായി കൊച്ചിയെ തെരഞ്ഞെടുക്കാൻ കാരണമായതൊക്കെ ഈ ഭൂപ്രദേശത്തിന്‍റെ ഭാഗവും അതിനോടു ചരിത്രം ചേർത്തുവച്ച അമൂല്യ പൈതൃകങ്ങളുമാണ്. അതിൽ നമ്മുടെ സംഭാവന എന്താണെന്നുകൂടി ആത്മപരിശോധന നടത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്താലേ കൊച്ചിയുടെ പ്രതാപം തെളിഞ്ഞുകാണാനാകൂ.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അവമതിപ്പിനു വിട്ടുകൊടുത്തതെല്ലാം കൊച്ചിയിലുമുണ്ട്. വിയറ്റ്നാം മുതൽ അമേരിക്കവരെയുള്ള, ബുക്കിംഗ് ഡോട്ട് കോമിന്‍റെ പട്ടികയിലെ മറ്റൊരിടത്തും ഇല്ലാത്തത്. തുറന്നുകിടക്കുന്ന അഴുക്കുചാലുകൾ, ഓടകൾ, നാടുതെണ്ടുന്ന തെരുവുനായകൾ, കൊതുകുശല്യം, കരയിലും കടലിലുമെല്ലാം വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ... ഇതൊക്കെയാണ് അറബിക്കടലിന്‍റെ റാണിയുടെ മുഖത്ത് നാം വാരിത്തേച്ചിരിക്കുന്നത്. ഇനി കൊച്ചിയിലെ യാത്രക്കാരുടെ എണ്ണം വർധിക്കും.

സർക്കാർ പൊങ്ങച്ചം പറഞ്ഞു കൈയും കെട്ടിയിരിക്കരുത്. ശുചിത്വത്തിന് ഒന്നാം സ്ഥാനം കൊടുക്കണം. കച്ചവടക്കാർക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശികളോടു മാത്രമല്ല നാട്ടുകാരോടും മാന്യമായി പെരുമാറാൻ പരിശീലനം കൊടുക്കണം. കെഎസ്ആർടിസി ബസുകളും ബോട്ടുകളുമൊക്കെ കഴുകണം, സൈറ്റ് സീയിംഗിന് കൂടുതൽ സൗകര്യങ്ങളുണ്ടാക്കണം... പലതുമുണ്ട് ചെയ്യാൻ.

തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കെട്ടിടങ്ങൾ, പോർച്ചുഗീസ് കച്ചവടക്കാർ പണിത സെന്‍റ് ഫ്രാൻസിസ് പള്ളി, വിദേശികളെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി, ചെറായി-വീരൻപുഴ ബീച്ചുകൾ, കായലുകൾ, മ്യൂസിയങ്ങൾ, ദ്വീപുകൾ, ചീനവല മത്സ്യബന്ധനം... പറഞ്ഞാൽ തീരില്ല കൊച്ചിയുടെ കാഴ്ചകൾ. മുസിരിസ് ബിനാലെ ഇല്ലാത്തപ്പോഴും കൊച്ചി സഞ്ചാരികൾക്കു നിത്യബിനാലെയാണ്.

നഗരത്തിലും പുരാതന നിർമിതികളിലും അറബിക്കടലിലും അതിലൊഴുകുന്ന കപ്പലുകളിലും പൗരാണിക കടകളിലെ രുചിവൈവിധ്യങ്ങളിലുമൊക്കെയായി പ്രകൃതിയൊരുക്കിയൊരു ബിനാലെ. അതായത്, കൊച്ചിയിൽ പ്രകൃതിയും ചരിത്രവും അതിന്‍റെ ജോലി ചെയ്തിട്ടുണ്ട്. അവിടെ നാം ചെയ്തുകൂട്ടിയ തെറ്റുകൾ തിരുത്തിയാൽ മതി. അവിചാരിതമായി അതിനൊരു അവസരം കൈവന്നിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ ഇനിയൊരിക്കലുമില്ല.

Business

വനിതാ ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങൾക്ക് 4% പലിശ സബ്സിഡി

തിരുവനന്തപുരം: ടൂറിസം മേഖലയിൽ വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാലു ശതമാനം പലിശ സബ്സിഡി നൽകാൻ സർക്കാർ തീരുമാനം.

ടൂറിസം മേഖലയിൽ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന വനിതാ വികസന കോർപറേഷൻ നൽകുന്ന വായ്പകൾക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ഇന്‍ററസ്റ്റ് സബ്‌വെൻഷൻ പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി.

നിലവിൽ കേരള റെസ്പോണ്‍സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ (കെആർടിഎംഎസ്) രജിസ്റ്റർ ചെയ്തവർക്കും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നൽകുന്നത്.

വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് നാലു ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ, ജനറൽ വിഭാഗക്കാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും നാലു ശതമാനം സബ്സിഡി ലഭിക്കും.

വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി. കേരള വനിതാ വികസന കോർപറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Business

കേരളത്തിന്‍റെ സ്ത്രീ  സൗഹൃദ ടൂറിസം സംരംഭം ആഗോള മാതൃക: ശ്രീലങ്കൻ ടൂറിസം വിദഗ്ധ

തിരുവനന്തപുരം: കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭത്തിന് ശ്രീലങ്കയിൽ നിന്ന് പ്രശംസ. ‘എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു മാനദണ്ഡ മാതൃക’ എന്നാണ് ശ്രീലങ്കൻ ടൂറിസം ബ്യൂറോയുടെ മുൻ മാനേജിംഗ് ഡയറക്ടർ ചാർമേരി മെയ്ൽജ് സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്കയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മെയ്ൽജ്.


ടൂറിസം വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മാതൃക കേരളം സൃഷ്ടിക്കുകയാണെന്ന് ശ്രീലങ്കയിലെ പ്രമുഖ ബിസിനസ് പത്രമായ ഡെയ്‌ലി എഫ്ടിയിലെ ലേഖനത്തിൽ ചാർമേരി മെയ്ൽജ് പറയുന്നു.

Business

സുരക്ഷ‍യിൽ കേരളം സൂപ്പറാ...; വിശേഷണവുമായി വനിതാ സഞ്ചാരികൾ

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥലമെന്ന് കേരളത്തെ വിശേഷിപ്പിച്ച് വനിതാ സഞ്ചാരികൾ. ഇന്ത്യയിലെ എട്ടു വ്യത്യസ്ത ടൂറിസം ഡെസ്റ്റിനേഷനുകളിൽ ആഴ്ചകളോളം യാത്ര ചെയ്ത എമ്മ എന്ന വിദേശസഞ്ചാരി കേരളത്തിനാണ് കൂടുതൽ മാർക്ക് നൽകുന്നത്.

തായ്‌‌ലൻഡിൽ താമസിക്കുന്ന ട്രാവൽ വ്ളോഗറാണ് എമ്മ. കേരളം സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇടമാണെന്നും താൻ 10ൽ ഒന്പതു മാർക്ക് നൽകുമെന്നും എമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രാജ്യത്തെ മറ്റു ചില ഡെസ്റ്റിനേഷനുകളിലെ വനിതാസൗഹൃദമല്ലാത്ത അനുഭവങ്ങളും അവർ പങ്കുവച്ചു. ഇത് ഇന്ത്യയിൽ വനിതാ യാത്രികരുടെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുകയും ചെയ്തു.

അതേസമയം രണ്ടുതവണ കേരളം സന്ദർശിച്ച അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഡൽഹി സ്വദേശി റിൻസു സൂസൻ സംസ്ഥാനത്തിന്‍റെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും പ്രശംസിച്ചു.

District News

താനൂരിൽ തീരദേശ ഹൈവേ നിർമ്മാണം പുരോഗമിക്കുന്നു; വിനോദസഞ്ചാര സാധ്യത വർധിക്കും

മലപ്പുറം ജില്ലയിലെ താനൂർ തീരദേശ മേഖലയിൽ തീരദേശ ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പൂർത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകാൻ ഈ ഹൈവേ സഹായിക്കും.

തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ താനൂർ, പരപ്പനങ്ങാടി, തിരൂർ തുടങ്ങിയ തീരദേശ പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കും. ഇത് മത്സ്യബന്ധന മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറന്നു നൽകും. കൂടാതെ, തീരദേശ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.

ഈ പദ്ധതി പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. മനോഹരമായ കാഴ്ചകളുള്ള തീരപ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ ഹൈവേ ഉപകരിക്കും. ഇത് പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

District News

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.

കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.

കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.

District News

കുമരകത്ത് മയില്‍ നാടുചുറ്റുന്നു

കുമരകം: പല കാരണങ്ങളാല്‍ കുമരകത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവു കുറഞ്ഞെങ്കിലും കുമരകത്ത് എത്തി നാടു ചുറ്റുന്ന ഒരു വിനോദ സഞ്ചാരി നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി. ഒരാഴ്ചയോളമായി കുമരകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ പറന്നുനടന്ന് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുകയാണ് അതിഥി. കാലവര്‍ഷത്തിന്‍റെ ആരംഭത്തില്‍ വെള്ളം കയറിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.

കവണാറ്റിന്‍കരയിലാണ് ഈ അതിഥിയെ ആദ്യം കണ്ടത്. പിന്നീട് തെക്കുംഭാഗത്ത് വലിയപറമ്പില്‍ കുഞ്ഞുമോന്‍റെ ചിറയില്‍ കറങ്ങി നടന്നതിനു ശേഷം മേലേക്കര ഭാഗത്തെത്തി. മേലേക്കര പുത്തന്‍ പുര ഷിന്‍സ് മാത്യുവിന്‍റെ വീട്ടുപരിസരത്ത് മൂന്ന് ദിവസം കഴ്ചകള്‍ കണ്ടുനടന്നു.

പിന്നീട് മങ്കുഴി പാടത്തിന്‍റെ ചിറയും കുമരകം ആറ്റാമംഗലം പള്ളിയും പുത്തന്‍പള്ളിയും സന്ദര്‍ശിച്ചു. പുത്തന്‍ പള്ളി പാരീഷ് ഹാളില്‍ ക്യാമ്പു ചെയ്യുന്ന ചക്രംപടിക്കാരുടെ വിശേഷങ്ങള്‍ കണ്ടറിഞ്ഞ് കുമരകം സന്ദര്‍ശനം തുടരുന്നു.

TRAVEL

തായ്‌ലൻഡിൽ വിസ നിയമങ്ങളിൽ ഇളവ്: കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്‌ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്‌ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.

പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്‌ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.

വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്‌ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

TRAVEL

ആഫ്രിക്കൻ വന്യജീവി സഫാരി: വസന്തകാല യാത്രക്ക് മികച്ച സമയം

ആഫ്രിക്കൻ വന്യജീവി സഫാരിക്ക് വസന്തകാലം (ഏകദേശം ജൂൺ മുതൽ ഒക്ടോബർ വരെ) ഏറ്റവും അനുയോജ്യമായ സമയമാണ്. കിഴക്കൻ ആഫ്രിക്കയിലെ ഗ്രേറ്റ് മൈഗ്രേഷൻ കാണാൻ പറ്റിയ സമയം കൂടിയാണിത്. കെനിയയിലെ മസായി മാരാ, ടാൻസാനിയയിലെ സെറെൻഗെറ്റി തുടങ്ങിയ ദേശീയ പാർക്കുകളിൽ മില്യൺ കണക്കിന് വൈൽഡ്ബീസ്റ്റുകളും സീബ്രകളും ദേശാന്തരഗമനം നടത്തുന്ന ഈ കാഴ്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ്.

ഈ സമയത്ത് സഫാരിക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ്. മഴ കുറവായതുകൊണ്ട് വന്യജീവികളെ തുറന്ന പുൽമേടുകളിൽ എളുപ്പത്തിൽ കാണാൻ സാധിക്കും. സിംഹം, ആന, കാണ്ടാമൃഗം, പുലി, എരുമ (Big Five) എന്നിവയെ കാണാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. പ്രൊഫഷണൽ ഗൈഡുകളോടൊപ്പമുള്ള സഫാരി യാത്രകൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും.

ആഫ്രിക്കൻ സഫാരിക്ക് ഒരുങ്ങുന്നവർ മലേറിയ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ എടുക്കണം. വന്യജീവികളെ ശല്യപ്പെടുത്താതെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും ഈ അവിസ്മരണീയമായ യാത്രാനുഭവം ആസ്വദിക്കാം.

Latest News

Corehub Up