തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ഒരു കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപിയിൽ തിരുവനന്തപുരത്ത് മേയർ ആരാണെന്നതിൽ ചർച്ച സജീവം.
ബിജെപി നേതാവ് വി.വി. രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി.വി. രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി.വി രാജേഷ് വിജയിച്ചത്.
വി.വി. രാജേഷ് മേയറായാൽ ആര്. ശ്രീലേഖ ആര്. ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് റിപ്പോര്‍ട്ട്. ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ആര്. ശ്രീലേഖ വിജയം നേടിയത്.
നിലവില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആര്. ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, മേയര്‍ പദവിയില്ലെങ്കിലും സന്തുഷ്ടയാണെന്നായിരുന്നു ആര്. ശ്രീലേഖയുടെ ആദ്യ പ്രതികരണം. സാധാരണ കൗണ്‍സിലറായി തുടരും. വിജയം വലിയ അംഗീകാരമാണെന്നും ആര്. ശ്രീലേഖ പ്രതികരിച്ചിരുന്നു.