National
ലക്നോ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. പുലർച്ചെ നാലിനാണ് വാനും ഡബിൾ ഡക്കർ ബസും കൂട്ടിയിടിച്ചത്.
ഡൽഹിയിൽ നിന്ന് രാജസ്ഥാനിലെ ധോൽപൂരിലേക്ക് പോവുകയായിരുന്ന വാനിൽ 13 യാത്രക്കാർ ഉണ്ടായിരുന്നത്. നോയിഡയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോവുകയായിരുന്നു ഡബിൾ ബസ്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിക്കെയാണ് ആറ് പേർ മരിച്ചത്. പരിക്കേറ്റ മറ്റ് യാത്രക്കാർ ഇപ്പോൾ ചികിത്സയിലാണ്. വാനിന്റെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടെംപോ ട്രാവലര്‍ വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. ആലുന്തറ ജംഗ്ഷനിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
തക്കലയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ടെംപോ ട്രാവലര്‍ വാൻ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദുവിന് (26) ഗുരുതര പരിക്കേറ്റു. വാനിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ 11 പേരിൽ ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഷിംല: ഹിമാചല്‍പ്രദേശിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പെട്ടു.
യാത്രക്കാര്‍ കയറിയ വാന്‍ മലഞ്ചെരുവില്‍ നിന്നും താഴേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അതിസാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താഴേക്ക് ഉരുണ്ട് നീങ്ങിയ വാന്‍ ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ കൊക്കയിലേക്ക് വീണില്ല.
വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടിയ രണ്ട് സ്ത്രീകള്‍ക്ക് താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സ്ത്രീകളായിരുന്നു.