International
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് പ്രസിഡന്റിന് നല്കിയ ആശംസകള്‍ ഇലോണ്‍ മസ്കിന്റെ 'ഗ്രോക്ക്' എഐ തെറ്റായി വിവര്‍ത്തനം ചെയ്തത് വിവാദമാകുന്നു. നയതന്ത്രപരമായ ഒരു സൗഹൃദ സന്ദേശത്തെ രാഷ്ട്രീയമായി അതീവ പ്രകോപനപരമായ രീതിയിലാണ് ഗ്രോക്ക് അവതരിപ്പിച്ചത്.
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മാലദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവെഹി'യില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. എന്നാല്‍ എക്സിലെ എഐ അസിസ്റ്റന്റായ ഗ്രോക്ക് ഇത് വിവര്‍ത്തനം ചെയ്തപ്പോള്‍ യഥാര്‍ത്ഥ പോസ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തെ 'സ്വാതന്ത്ര്യദിനം' എന്നാണ് ഗ്രോക്ക് വിവര്‍ത്തനം ചെയ്തത് ഇത് കൂടാതെ മാലദ്വീപ് സര്‍ക്കാര്‍ 'ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളില്‍' ഏര്‍പ്പെടുന്നുണ്ടെന്നും അധികൃതര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഗ്രോക്ക് തെറ്റായി രേഖപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ സന്ദേശത്തില്‍ ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സമാധാനപരമായ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഇന്ത്യ മാലദ്വീപ് ബന്ധത്തില്‍ വീണ്ടും ഉലച്ചിലുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇതിന് വലിയ പ്രധാന്യം കല്‍പ്പിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
National
മുംബൈ: സ്പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്കിന്റെ പേരിൽ മുംബൈ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇലോൺ മസ്കിന്റെ പേരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയത്.
മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. എക്സിൽ ഇലോൺ മസ്കിന്റെ പേരിൽ യുവതിയുമായി പരിചയം സ്ഥാപിച്ച തട്ടിപ്പ് സംഘം തുടർന്ന് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് വരാൻ പറഞ്ഞ് അവിടെയും ചാറ്റ് ചെയ്തു.
വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ പുതിയ ജീവിതം നൽകാമെന്നും ഉൾപ്പെടെയാണ് യുവതിക്ക് നൽകിയ വാഗ്ദാനങ്ങൾ. തുടർന്ന് വിസ നടപടിക്രമങ്ങൾക്കായി ജെയിംസ് എന്നയാളെ പരിചയപ്പെടുത്തി.
ജെയിംസ് വിസ പ്രോസസിംഗ് ഫീസെന്ന് പറഞ്ഞ് അമസോൺ ഗിഫ്റ്റ് കാർഡുകൾ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് യുവതി നൽകിയത്.
ജനുവരി 15ന് അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിനായി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ അമേരിക്ക കാണില്ലെന്ന് മറുപടി നൽകിയ തട്ടിപ്പ് സംഘം പിന്നീട് പ്രതികരിച്ചിട്ടില്ല.