ചങ്കിൽ കയറണ മോഹൻലാൽ.!
Sunday, April 15, 2018 12:26 AM IST
മോഹൻലാൽ നേരിട്ട് പ്രത്യക്ഷപ്പെടാത്ത, സർവത്ര മോഹൻലാൽ മയമായ ചിത്രം ഏതെന്നു ചോദിച്ചാൽ ആരാധകർ ആർപ്പുവിളികളോടെ ഇനി പറയും അത് സാജിദ് യാഹിയയുടെ ചിത്രമാണെന്ന്. എന്തടെയ് ചിത്രത്തിന് പേരില്ലേയെന്നു ചോദിച്ചാലോ, മീശപിരിച്ചോണ്ട് പറയും മോഹൻലാലെന്നു തന്നടെയ് ചിത്രത്തിന്‍റെ പേരെന്ന്. പക്ഷേ, ചിത്രത്തിൽ പൊളിച്ചടുക്കുന്നത് മീനുക്കുട്ടിയാണ് (മഞ്ജു വാര്യർ). പുള്ളിക്കാരിയുടെ ആവേശം കണ്ടാൽ സാക്ഷാൽ മോഹൻലാൽ വരെ സ്വയം രോമാഞ്ചപുളകിതനായെന്നിരിക്കും.

താരാധന തലയ്ക്ക് പിടിച്ചാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മീനുക്കുട്ടിയുടെ പോക്കുകണ്ടാൽ അങ്ങനെയാണ് തോന്നുക. അതിന് മീനുക്കുട്ടിയെ കുറ്റം പറയാൻ പറ്റില്ലായെന്നാണ് സംവിധായകന്‍റെ പക്ഷം. അതിന് അതിന്‍റേതായ കാരണങ്ങളുമുണ്ട്. വെറും പുകഴ്ത്തൽ മാത്രമല്ല മോഹൻലാൽ എന്ന ചിത്രം. ആരാധനയുടെ ദോഷവശങ്ങളും കൃത്യമായി ചിത്രത്തിൽ കാണിച്ചു തരുന്നുണ്ട്.

മോഹൻലാൽ പ്രശ്നക്കാരനാകുന്നതെങ്ങനെ...? മോഹൻലാൽ ഒരാളെ ആത്മഹത്യയിലേക്ക് തള്ളിയിടുമോ....‍? മോഹൻലാൽ കുടുംബം കുട്ടിച്ചോറാക്കുമോ...? ഇങ്ങനെയുളള ചോദ്യങ്ങൾക്കും കൂടി സിനിമ ഉത്തരം നൽകുന്നുണ്ട്. വിഷുവിന് ആർത്തുല്ലസിച്ച് അർമാദിക്കാനുള്ള വക കുടുംബപ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് മോഹൻലാലിലൂടെ മഞ്ജു വാര്യരും കൂട്ടരും.



പ്രതീക്ഷ തെറ്റിച്ചില്ല

പാട്ടും ടീസറും ട്രെയിലറുമെല്ലാം നൽകിയ പ്രതീക്ഷ ചുമ്മാതായിരുന്നില്ലായെന്ന് തെളിയിച്ചു കൊണ്ടാണ് മീനുക്കുട്ടിയും കൂട്ടരും ലാൻഡ് ചെയ്തിരിക്കുന്നത്. ചിരിക്കാനുള്ള വക നൽകി, ചിന്തിക്കാനുള്ള അവസരം നൽകി ആരാധനയുടെ വിവിധ വശങ്ങൾ കാട്ടിത്തന്ന് ചിത്രം മുന്നേറുന്പോൾ മോഹൻലാൽ വെള്ളിത്തിരയിൽ പകർന്നാടിയ പല കഥാപാത്രങ്ങളും നമുക്കു മുന്നിലൂടെ മിന്നിത്തെളിഞ്ഞങ്ങ് പോകും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള ചിത്രങ്ങൾ ആരാധാകർ എങ്ങനെയാണ് ഏറ്റെടുത്തതെന്ന് ഈ ഒരു ഒറ്റ ചിത്രത്തിലൂടെ കാണാനാവും.

മീനുക്കുട്ടിയുടെ ജനനവും മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ റിലീസും ഒരേ ദിവസമാക്കി തിരക്കഥാകൃത്ത് സുനീഷ് വാരനാട് ചിത്രത്തിന് നല്ലൊരു തുടക്കം നൽകി. ബേബി മീനാക്ഷിയും പിന്നെ കൃതിക പ്രദീപും ചേർന്ന് മീനുക്കുട്ടിയിൽ മോഹൻലാൽ ഭ്രമം കയറിക്കൂടുന്നതെങ്ങനെയെന്ന് വെടിപ്പായി കാണിച്ചു തന്നു. എത്ര നിഷ്കളങ്കമായാണ് ബേബി മീനാക്ഷി തന്‍റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.



മീനുക്കുട്ടിയുടെ സേതുമാധവൻ

കുട്ടിക്കാലം മുതൽ സേതു (ഇന്ദ്രജിത്ത്) മീനുക്കുട്ടിയുടെ സന്തോഷത്തിന് വേണ്ടിയാണ് മോഹൻലാൽ ഫാനായത്. വലുതായപ്പോഴും അതങ്ങ് തുടർന്നു. ജീവിതവും സിനിമയും വേറിട്ട് കാണാൻ സേതു പഠിച്ചപ്പോൾ മീനുക്കുട്ടി ലാലേട്ടനെ വിട്ടൊരു കളിക്ക് നിന്നുകൊടുക്കാൻ തയാറല്ലായിരുന്നു. സേതുവിന്‍റെ കഥപറച്ചിലിൽ നിന്നാണ് മീനുക്കുട്ടിയുടെ വികൃതികളുടെ കെട്ട് ഓരോന്നായി അഴിഞ്ഞുവീഴുന്നത്.

ഒരു നായികയ്ക്ക് മാസ് എൻട്രിയൊക്കെ കിട്ടുക എന്നു പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. ദാ ഇവിടെ മോഹൻലാലിന്‍റെ മറപറ്റി മഞ്ജുവിനെ തേടി ആ ഭാഗ്യം വന്നെത്തുകയായിരുന്നു. ബോറാക്കാതെ തന്നെ എൻട്രി മാസാക്കി മഞ്ജു കൈയടി നേടുകയും ചെയ്തു. ആദ്യ പകുതിയിൽ കാണാൻ കഴിയുക സേതുവിന്‍റെയും മീനുക്കുട്ടിയുടെയും ജീവിതത്തിൽ മോഹൻലാൽ വരുത്തുന്ന പൊല്ലാപ്പുകളാണ്. ചിരിയുടെ ഓളംതല്ലലിലൂടെയാണ് ഓരോ രംഗങ്ങളും കടന്നുപോകുന്നത്.



സംഗീതം ജോറായി

ഓരോ മോഹൻലാൽ ആരാധകനെയും ഹരം കൊള്ളിക്കുംവിധമാണ് പ്രകാശ് അലക്സ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലേക്ക് ഒഴുകിയെത്തുന്ന പാട്ടുകളാകട്ടെ എല്ലാം ഒന്നിനൊന്ന് മെച്ചം. പാട്ടുകൾക്ക് സംഗീതം ഒരുക്കിയ ടോണി ജോസഫ് പ്രത്യേകം അഭിനന്ദം അർഹിക്കുന്നുണ്ട്. കളർഫുൾ ഫ്രെയിമുകളാൽ ഛായാഗ്രാഹകൻ ഷാജി കുമാർ ഓരോ ഫ്രെയിമുകളും മനോഹരമാക്കിയപ്പോൾ ചിത്രത്തിൽ അണിനിരന്ന ഓരോ താരങ്ങളും അവരവരുടെ വേഷങ്ങൾ കൈയടക്കത്തോടെ ചെയ്യുകയും ചെയ്തു. ബിജുക്കുട്ടന്‍റെ കോമഡി നന്പറുകൾ തീയറ്ററിൽ ചിരി ഉണർത്തിയപ്പോൾ സലിം കുമാർ പഞ്ച് ഡയലോഗുകൾ വാരിവിതറി ആ ചിരിയെ കൂട്ടച്ചിരിയാക്കി മാറ്റുന്നുണ്ട്. മീനുക്കുട്ടിയുടെ എല്ലാ വേലത്തരങ്ങൾക്കും കൂട്ടുനിൽക്കുന്ന സേതുവിന്‍റെ ബുദ്ധിമുട്ടുകളും രണ്ടാം പകുതിയിൽ കൃത്യമായി ചിത്രത്തിൽ സംവിധായകൻ രേഖപ്പെടുത്തിയിട്ടുണ്ട്.



സെന്‍റിമെൻസ് ആവശ്യത്തിന് മാത്രം

കുടുംബചിത്രങ്ങളിൽ സെന്‍റിമെൻസ് ഇല്ലെങ്കിൽ പിന്നെന്ത് പൂർണത. അതുകൊണ്ട് തന്നെ തിരുകി ചേർക്കാത്ത തരത്തിലുള്ള സെന്‍റിമെൻസ് രംഗങ്ങളും ചിത്രത്തിൽ കടന്നു വരുന്നുണ്ട്. താരാധന മുതലെടുക്കുന്നവരേയും ചിത്രത്തിൽ സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ഫാൻസെന്നാൽ ആഘോഷപ്രകടനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നവരല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിലും ചങ്ക് കൊടുത്ത് നിൽക്കുന്നവരാണെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്.

രണ്ടാം പകുതിയിൽ ഇഴച്ചിലുകൾ സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും മോഹൻലാൽ കഥാപാത്രങ്ങൾ കൃത്യമായി എത്തി ചിത്രത്തിന്‍റെ വേഗം കൂട്ടി ബാലൻസിംഗ് തെറ്റാതെ പിടിച്ചുനിർത്തുന്നുണ്ട്. എന്തായാലും വിഷു ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുന്ന എല്ലാവർക്കും മോഹൻലാൽ കാണാൻ ടിക്കറ്റെടുക്കാം. മീനുക്കുട്ടി നിങ്ങളെ നിരാശരാക്കില്ല.

(സാജിദ് യഹിയയുടെ രണ്ടാം അങ്കം മോശമായില്ല... കുറച്ചുകൂടി ഉഷാറാക്കായിരുന്നു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.