കൂട്ടപ്പലായനം; നാടൊന്നാകെ രക്ഷാദൗത്യത്തിൽ
കൂട്ടപ്പലായനം; നാടൊന്നാകെ രക്ഷാദൗത്യത്തിൽ
Saturday, August 18, 2018 12:15 AM IST
തിരുവനന്തപുരം: മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും സംസ്ഥാനത്തെ പ്രളയക്കെടുതി ദുരിതങ്ങൾ തുടരുന്നു. ഒന്പതു ദിവസത്തിനുള്ളിൽ വിവിധ ജില്ലകളിലായി 180 പേർ മരിച്ചതായാണു വിവരം. നിരവധി ഇടങ്ങളിൽ ആളുകളെ കണ്ടെത്താനുള്ളതിനാൽ മരണ സംഖ്യ ഉയരുമെന്ന് ആ ശങ്കയുണ്ട്.

രക്ഷാപ്രവ ർത്തനങ്ങൾ ഉൗർജിതമാക്കുന്പോഴും പ്രളയജലത്തിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളിലേക്ക് എത്തിച്ചേരാൻ ഇനിയും ദുരിതാശ്വാസ പ്രവർത്തകർക്കു കഴിയുന്നില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ കൂടുതൽ സഹായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കുകയാണു സംസ്ഥാനം.

ദുരന്തനിവാരണ സേനയുടെയും സൈനികവിഭാഗങ്ങളുടെയും കൂടുതൽ പേർ ഇന്നലെ രക്ഷാപ്രവർത്തനത്തിനിറങ്ങി. മത്സ്യത്തൊഴിലാളികളുടെ 400 ബോട്ടുകളും സേനാവിഭാഗങ്ങളുടെ 200 ബോട്ടുകളും രക്ഷാപ്രവർത്തനത്തിലുണ്ട്. വിവിധ സേനാവിഭാഗങ്ങൾ ഇന്നലെ ഉച്ചവരെ പതിനാലായിരം പേരെ രക്ഷപ്പെടുത്തിയെന്നാണ് കണക്ക്. എങ്കിലും ആലുവയിലെയും പത്തനംതിട്ടയിലും സഹായം അഭ്യർഥിക്കുന്നവരുടെ എണ്ണത്തിനൊപ്പം സംവിധാനങ്ങൾ ഇനിയുമായിട്ടില്ല. പല ഭാഗങ്ങളിലും ദുരിതാശ്വാസ പ്രവർത്തകർക്ക് എത്തിപ്പെടാനും കഴിയാത്ത അവസ്ഥയാണ്. ‌
സമൂഹമാധ്യമങ്ങളിലൂടെ നിരവധി സഹായാഭ്യർഥനകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.



* പത്തനംതിട്ട ജില്ലയിൽ ആയിരങ്ങൾ വീടുകൾക്കുള്ളിൽ കുടുങ്ങിയിട്ട് അറുപതു മണിക്കൂർ പിന്നിടുകയാണ്. ചെങ്ങന്നൂർ കല്ലിശേരിക്കടുത്ത് ഒരു വീട്ടിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയതു ഞെട്ടലുളവാക്കി. വീടുകളുടെ ടെറസുകളിലും മറ്റും കഴിയുന്ന വൃദ്ധരെയും രോഗികളെയും മറ്റും എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. പന്പ, അച്ചൻകോവിലാർ, മണിമല, കല്ലട നദികൾ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്.

* ആലുവയും പരിസരപ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെ. പതിനായിരക്കണക്കിനാളുകൾ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നു. ഇന്നലെ രാവിലെ മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തീവ്രമായി നടന്നുവരികയാണ്. മഴക്കെടുതിയിൽപ്പെട്ടും യഥാസമയം സഹായം ലഭ്യമാകാതെയും എറണാകുളം ജില്ലയിൽ ഇന്നലെ ആറു പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ രണ്ടു പേരെ കാണാതായി.


* വലിയ പ്രളയ ഭീതിയിലാണ് കുട്ടനാട്. ഇന്നലെ വൈകുന്നേരം വരെ എഴുപതിനായിരത്തോളം പേർ ആലപ്പുഴയിലെത്തി. ചങ്ങനാശേരിയിലേക്കും ജനങ്ങൾ കൂട്ടത്തോടെ നീങ്ങുകയാണ്. വേന്പനാട്ട് കായലിലെ ജലനിരപ്പ് ഉയരുന്നത് കൂടുതൽ ഭീഷണി ഉയർത്തുന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ പൂർണമായി തുറന്നും തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയും പ്രളയജലം കടലിലേക്ക് ഒഴുക്കിവിടാൻ ശ്രമിക്കുന്നുണ്ട്.

* തൃശൂർ ജില്ലയിൽ ഇന്നലെ മൂന്നു മരണമുണ്ടായി. ചാലക്കുടി ഇപ്പോഴും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുരിങ്ങൂർ മേൽപ്പാലം വെള്ളത്തിൽ മുങ്ങി. പാലിയേക്കര ടോൾപ്ലാസ വെള്ളത്തിൽ മുങ്ങി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാത സ്തംഭിച്ചു.

* ഇടുക്കി ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് കുറയ്ക്കുമെന്ന വാർത്തയും മഴകുറഞ്ഞതുമാണ് ഇടുക്കിക്ക് അല്പം ആശ്വാസമാകുന്നത്. വയനാടും പുറംലോകത്തു നിന്നു പൂർണമായും ഒറ്റപ്പെട്ട നിലയിൽ തുടരുന്നു.

* കോട്ടയം ജില്ലയിലെ പല ഭാഗങ്ങളും വെള്ളത്തിലാണ്. അച്ചൻകോവിലാർ കരകവിഞ്ഞതോടെ പന്തളം ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് എംസി റോഡിലൂടെയുള്ള ഗതാഗതവും സ്തംഭിച്ചു.

മഴ കുറയുമെന്നു പ്രവചനം

ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. മറ്റു ജില്ലകളിൽ മഴയുടെ ശക്തി കുറയും. നാളെയോടെ സംസ്ഥാനത്തു മഴ വീണ്ടും ദുർബലമാകുമെന്ന കാലാവസ്ഥാ പ്രവചനം മാത്രമാണ് ആശങ്കകൾക്കിടയിലും ആശ്വാസം പകരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.