ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം  ഭര്‍ത്താവ് ജീവനൊടുക്കി
Friday, April 26, 2024 1:26 AM IST
ചെങ്ങന്നൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെൺമണി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുന്തല ശ്രുതിലയത്തില്‍ ഷാജി ജനാര്‍ദന (60 )നാണ് ഭാര്യ ദീപ്തി (48)യെ കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. വീടിനു പുറത്ത് മരിച്ചനിലയില്‍ കാണപ്പെട്ട ദീപ്തിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയശേഷം മുറിക്കുള്ളിലെ സീലിംഗ് ഫാനില്‍ ഷാജി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഇതുസംബന്ധിച്ച് പോലീസ് പറയുന്നത്: കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദീപ്തിയും ഷാജിയും തമ്മില്‍ നിരന്തരം വഴക്കുകൂടാറുണ്ടായിരുന്നു. ഇന്നലെ രാവിലെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ദീപ്തിയെ പിന്നിലൂടെയെത്തി ഷാജി വെട്ടുകയായിരുന്നു.

തലയ്ക്കു പിന്നില്‍ വെട്ടു കൊണ്ട് അലറി വിളിച്ചു പുറത്തേക്ക് ഓടിയ ദീപ്തിയെ പിന്തുടര്‍ന്ന് ഷാജി വീണ്ടും വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ചുകിടന്ന ദീപ്തിയെ പുന്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ദീപ്തിയെ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്താകാം ഷാജി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മക്കളായ ശ്രുതിയെയും ശ്രാവണിനെയും ഒരു മുറിയിലാക്കിയശേഷം മുറി പുറത്തുനിന്ന് പൂട്ടിയിട്ടശേഷമാണു ഷാജി കൊലപാതകം നടത്തിയത്.

സംഭവത്തെത്തുടര്‍ന്ന് നിലവിളി കേട്ട സമീപവാസികള്‍ എത്തി മുറി തുറന്നശേഷമാണ് ഇരുവര്‍ക്കും പുറത്തിറങ്ങാനായത്. വിദേശത്തു ജോലി ചെയ്യുന്ന ശ്രുതി വിവാഹിതയാണ്. ശ്രാവണ്‍ എംബിഎ വിദ്യാര്‍ഥിയും.

വിദേശത്ത് ജോലിയിലായിരുന്ന ഷാജി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. കുട്ടനാട്ടിലെ കിടങ്ങറ സ്വദേശിയാണ്. വിവാഹശേഷം പുന്തലയില്‍ വീടുവച്ച് താമസമാക്കുകയായിരുന്നു.

കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും കാരണം ഇനിയും വ്യക്തമല്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ദീപ്തിയുടെ മൃതദേഹം രാത്രിയോടെ പുന്തലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാകാത്തതിനാല്‍ ഷാജിയുടെ സംസ്‌കാരം പിന്നീട് നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.