കരിമ്പട്ടികയിൽ പെടുത്തരുതെന്ന് ഫിൻമെക്കാനിക്ക
Tuesday, May 31, 2016 12:07 PM IST
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയെ കരിമ്പട്ടികയിൽപ്പെടുത്താൻ ഇന്ത്യ നടപടി തുടങ്ങിയതിനെതിരേ കമ്പനി അധികൃതർ പത്രക്കുറിപ്പിറക്കി.

യുപിഎ സർക്കാരിന്റെ കാലത്തു മുങ്ങിക്കപ്പലിൽ ഘടിപ്പിക്കാനുള്ള ഹെവിവെയ്റ്റ് ടോർപിഡോയ്ക്കുള്ള കരാർ ഫിൻമെക്കാനിക്കയുടെ ഉപവിഭാഗമായ വാസ് നേടിയെങ്കിലും ഇന്ത്യ കരാർ പിൻവലിക്കുകയാണെന്നും അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ കൈക്കൂലി നല്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്ന നടപടി ആരംഭിച്ചെന്നും പ്രതിരോധമന്ത്രി മനോഹർ പരീക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


വാർഷിക മെയിന്റനൻസിന് ആവശ്യമായ സ്പെയർ പാർട്സ് ഇന്ത്യക്കു തുടർന്നും ലഭ്യമാക്കുന്നതിനെക്കുറിച്ച് ഒരിക്കൽക്കൂടി ആലോചിക്കുമെന്നും കമ്പനി വക്‌താവ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധമേഖലയിൽ ഒഴിച്ചുകൂടാനാവാത്ത പങ്കാളിത്തമുണ്ട് ഫിൻമെക്കാനിക്ക എന്ന ഇറ്റാലിയൻ കമ്പനിക്ക്. 127 എംഎം തോക്കുകൾ മുതൽ സീഹോക്ക് ഹെലികോപ്റ്ററുകളിലെയും നാവിക കപ്പലുകളിലെയും റഡാറുകൾവരെ ഫിൻമെക്കനിക്കയാണു നിർമിച്ചു നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.