അഖില കേസ് എൻഐഎ അന്വേഷിക്കേണ്ടെന്നു കേരളം
Saturday, October 7, 2017 12:15 PM IST
ന്യൂഡൽഹി: അഖില എന്ന ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കേണ്ടെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഈ കേസിൽ ക്രൈംബ്രാംഞ്ച് നടത്തിയ അന്വേഷണത്തിൽ എൻഐഎ അന്വേഷിക്കേണ്ട വിധത്തിലുള്ള ഗൗരമായ കുറ്റകൃത്യങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.

ഇത്തരം വിഷയങ്ങൾ അന്വേഷിക്കാനുള്ള പര്യാപ്തത സംസ്ഥാന പോലീസിന് ഉണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത വിശ്വാസ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കാൻ ഇരിക്കവേയാണു സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. എന്നാൽ, എൻഐഎ അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്നും ജീവനു കടുത്ത ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് അശോകനും സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകിയിട്ടുണ്ട്.

ഷെഫീൻ ജഹാന്‍റെയും സംഘടനയുടെയും ഭാഗത്ത് നിന്നുള്ള ഭീഷണികൾ തടയാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് അശോകന്‍റെ അപേക്ഷ. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കണം. സമയബന്ധിതമായി എൻഐഎ അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും അശോകൻ അഭ്യർഥിച്ചിട്ടുണ്ട്.


സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കേരള പോലീസ് കേസ് വിശദമായി അന്വേഷിച്ചുവെന്ന് ഉറപ്പിച്ചു പറയുന്നു. ഡിജിപി നിർദേശിച്ചതനുസരിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഹാദിയയുടെയും മുൻ ഭർത്താവ് ഷെഫീൻ ജഹാന്‍റെയും പശ്ചാത്തലം, മതം മാറ്റുന്നതിൽ ഇടപെടൽ നടത്തിയ സത്യസരണി, ഹാദിയ ബന്ധപ്പെട്ട ആൾക്കാർ, ഹാദിയ വിവാഹത്തിനായി രജിസ്റ്റർ ചെയ്ത വെബ്സൈറ്റ്, ഹാദിയയെ വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണം എന്നിവയെക്കുറിച്ചെല്ലാം പോലീസ് വിശദമായി അന്വേഷിച്ചിരുന്നു.

എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങൾ ഒന്നും ഈ അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എൻഐഎ നിയമ പ്രകാരം അപ്പോൾ തന്നെ അത് കേന്ദ്ര സർക്കാരിനെ അറിയിക്കുമായിരുന്നു. സുപ്രീംകോടതി ഉത്തരവിട്ടത് കൊണ്ടാണ് കേസ് എൻഐഎയ്ക്ക് കൈമാറിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.