മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
Saturday, April 27, 2024 3:31 AM IST
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പു റാലികളിലെ പ്രസംഗങ്ങളിൽ മോദിയുടെ പരിഭ്രാന്തി പ്രകടമാണെന്നും വൈകാതെ അദ്ദേഹം വേദിയിൽ കണ്ണീരൊഴുക്കാൻ സാധ്യതയുണ്ടെന്നും കർണാടകയിലെ വിജയപുരയിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി ഭയപ്പെട്ടിരിക്കുകയാണ്. അതിനാലാണ് അനന്തരാവകാശ നികുതി, സമ്പത്തിന്‍റെ പുനർവിതരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ശ്രദ്ധ തിരിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം നിരവധി വിഷയങ്ങൾ സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“മോദി നിങ്ങളുടെ ശ്രദ്ധ തിരിക്കാനാണു ശ്രമിക്കുന്നത്. ചിലപ്പോൾ ചൈനയെയും പാക്കിസ്ഥാനെയുംകുറിച്ച് സംസാരിക്കും. ചിലപ്പോൾ അദ്ദേഹം നിങ്ങളെ പാത്രങ്ങൾ കൊട്ടാനും നിങ്ങളുടെ മൊബൈൽ ഫോണുകളുടെ ടോർച്ച് ഓണാക്കാനും ആവശ്യപ്പെടും. പാവപ്പെട്ടവരുടെ പണം മാത്രമാണു മോദി തട്ടിയെടുത്തത്. അദ്ദേഹം ചില കോടീശ്വരന്മാരെ ഉണ്ടാക്കിയിട്ടുണ്ട്.


രാജ്യത്തിന്‍റെ സമ്പത്തിന്‍റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ഒരു ശതമാനം ആളുകൾ മാത്രമാണ്’’-രാഹുൽ പറഞ്ഞു. അഗ്‌നിവീർ പദ്ധതിയിലൂടെ ഇന്ത്യൻ യുവാക്കളുടെ സൈനിക ജോലികൾ പ്രധാനമന്ത്രി മോദി തട്ടിയെടുക്കുകയാണെന്നും ഇത് ഇന്ത്യൻ സൈന്യത്തിനും സൈനികർക്കും അപമാനമാണെന്നും ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഈ പദ്ധതി ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.