ബുധനിൽ ശുക്രനുദിക്കുമോ? ബംഗാളിൽ പ്രതീക്ഷയോടെ ഇന്ത്യാ മുന്നണി
ബുധനിൽ ശുക്രനുദിക്കുമോ? ബംഗാളിൽ പ്രതീക്ഷയോടെ ഇന്ത്യാ മുന്നണി
Monday, May 6, 2024 4:47 AM IST
കോൽക്കത്ത: ബംഗാളിൽ ഇന്ത്യാ മുന്നണി ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മാൽധ ഉത്തർ, മാൽധ ദക്ഷിൺ, ജംഗിപുർ, മൂർഷിദാബാദ് മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ വിധിയെഴുത്ത് നടക്കുക.

മൂർഷിദാബാദിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലിം മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസിലെ അബു താഹിർ ഖാൻ, ബിജെപിയിലെ ഗൗരിശങ്കർ ഘോഷ് എന്നിവരാണ് എതിരാളികൾ. ഇവിടെ കോൺഗ്രസ് സിപിഎമ്മിനെ പിന്തുണയ്ക്കുന്നു.

മാൽധ ഉത്തർ, മാൽധ ദക്ഷിൺ, ജംഗിപുർ മണ്ഡലങ്ങളിൽ ഇന്ത്യാ മുന്നണിയിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. മാൽധ ഉത്തർ ബിജെപിയുടെ സിറ്റിംഗ് മണ്ഡലമാണ്. ബിജെപി, തൃണമൂൽ, കോൺഗ്രസ് പാർട്ടികൾ തമ്മിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബിജെപി വിജയിക്കുകയായിരുന്നു. സിറ്റിംഗ് എംപി ഖാഗെൻ മുർമു ആണ് ബിജെപി സ്ഥാനാർഥി. മൊസ്താഖ് ആലം കോൺഗ്രസിന്‍റെയും റിട്ടയേഡ് ഐപിഎസ് ഓഫീസർ പ്രസൂൺ ബാനർജി തൃണമൂലിന്‍റെയും സ്ഥാനാർഥികളാണ്.

മാൽധ ദക്ഷിൺ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണ്. 2019ൽ വിജയിച്ച അബു ഹാസെം ഖാൻ ചൗധരി ഇത്തവണ മത്സരിക്കുന്നില്ല. മകൻ ഇഷാ ഖാൻ ചൗധരിയാണ് ഇത്തവണ മാൽധ ദക്ഷിൺ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. ശ്രീരൂപ മിത്ര ചൗധരി തൃണമൂൽ കോൺഗ്രസിന്‍റെയും ഷാനവാസ് അലി റെയ്ഹാൻ തൃണമൂലിന്‍റെയും സ്ഥാനാർഥികളാണ്.

ജംഗിപുരിൽ സിറ്റിംഗ് എംപി ഖലിലുർ റഹ്മാൻ തൃണമൂൽ ടിക്കറ്റിൽ വീണ്ടും മത്സരിക്കുന്നു. ബിജെപിയിലെ ധനഞ്ജയ് ഘോഷും കോൺഗ്രസിലെ മുർതുസ ഹുസൈൻ ബോകുളുമാണ് എതിരാളികൾ. 2009ൽ, മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി വിജയിച്ച മണ്ഡലമാണിത്. 2012ലെ ഉപതെരഞ്ഞെടുപ്പിലും 2014ലും പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി വിജയിച്ചു. 2019ൽ അഭിജിത് മൂന്നാം സ്ഥാനത്തായി. 2021ൽ ഇദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.