‘കൈ’ക്കരുത്തിൽ കരകയറാൻ മുഹമ്മദ് സലീം
‘കൈ’ക്കരുത്തിൽ കരകയറാൻ മുഹമ്മദ് സലീം
Monday, May 6, 2024 4:47 AM IST
സിപിഎം ബംഗാൾ ഘടകം സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ ശ്രദ്ധേയമാകുകയാണ് മൂർഷിദാബാദ് മണ്ഡലം. കോൺഗ്രസിന്‍റെ പിന്തുണയിലാണ് സലീമിന്‍റെ പ്രതീക്ഷയത്രയും. സിറ്റിംഗ് എംപി തൃണമൂലിലെ അബു താഹെർ ഖാൻ, ബിജെപിയിലെ ഗൗരിശങ്കർ ഘോഷ് എന്നിവരാണ് മുഹമ്മദ് സലീമിന്‍റെ പ്രധാന എതിരാളികൾ.

തെരഞ്ഞെടുപ്പിനിടെ അക്രമങ്ങൾക്കു കുപ്രസിദ്ധി നേടിയ മൂർഷിദാബാദ് ബംഗാളിലെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് അക്രമസംഭവങ്ങൾ കൂടുതലായി അരങ്ങേറുന്നത്. 2003 മുതൽ ഇതാണു സ്ഥിതി. മണ്ഡലത്തിലെ യുവാക്കളിലേറെയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നു. തിളക്കമാർന്ന ഒരു ഭൂതകാലം മൂർഷിദാബാദിനുണ്ട്. 1757ലെ പ്ലാസിയുദ്ധത്തിൽ നവാബ് സിറാജ്ഉദ്ദൗലയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തുംവരെ ബംഗാളിന്‍റെ തലസ്ഥാനമായിരുന്നു മൂർഷിദാബാദ്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഈ ലോക്സഭാ മണ്ഡലത്തിലെ ഏഴിൽ ആറു നിയമസഭാ മണ്ഡലങ്ങളിലും 2021ൽ വിജയിച്ചത് തൃണമൂൽ കോൺഗ്രസാണ്. മൂർഷിദാബാദ് നിയമസഭാ മണ്ഡലം മാത്രം ബിജെപിക്കൊപ്പമാണ്.

ഒരു കാലത്ത് സിപിഎം അനായാസം വിജയിച്ചിരുന്ന മണ്ഡലമാണിത്. 1980 മുതൽ 1999 വരെ സിപിഎം പ്രതിനിധികളാണ് ഇവിടെനിന്നു ലോക്സഭയിലെത്തിയത്. 2004ലും 2009ലും കോൺഗ്രസ് വിജയിച്ചു. 2014ൽ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2019ൽ തൃണമൂൽ മൂർഷിദാബാദ് കീഴടക്കി.
പൗരത്വ നിയമ ഭേദഗതിയും ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരേയുള്ള അഴിമതിയാരോപണങ്ങളുമാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണവിഷയം. 2019ൽ 41.57 ശതമാനം വോട്ട് നേടിയാണ് തൃണമൂൽ സ്ഥാനാർഥി വിജയിച്ചത്. 26 ശതമാനം വോട്ടോടെ കോൺഗ്രസാണ് രണ്ടാമതെത്തിയത്. ബിജെപി 17.05 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 12.44 ശതമാനം വോട്ട് ലഭിച്ച സിപിഎം നാലാം സ്ഥാനത്തായിരുന്നു.

നാലാം സ്ഥാനത്തെത്തിയ സിപിഎമ്മിന് രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് സീറ്റ് വിട്ടുനല്കിയത് ഏവരെയും അന്പരപ്പിച്ചിരുന്നു. സിപിഎം-കോൺഗ്രസ് സഹകരണം ബഹാരംപുർ, മാൽദ ഉത്തർ, മാൽദ ദക്ഷിൺ, ജംഗിപുർ, റായ്ഗഞ്ച് മണ്ഡലങ്ങളിൽ തങ്ങൾക്കു ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. സഖ്യത്തിൽ 12 സീറ്റാണ് കോൺഗ്രസിനു നല്കിയിരിക്കുന്നത്. ഇടതുമുന്നണി 30 സീറ്റിൽ മത്സരിക്കുന്നു. 2019ൽ ബംഗാളിൽ കോൺഗ്രസിനു രണ്ടു സീറ്റാണു ലഭിച്ചത്. സിപിഎം വട്ടപ്പൂജ്യമായി.

കോൺഗ്രസ് എംഎൽഎയായിരുന്നു അബു താഹിർഖാൻ. 2019ൽ എംഎൽഎസ്ഥാനം രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. മുഹമ്മദ് സലീം മൂർഷിദാബാദിൽ ഒരു ഘടകമേയല്ലെന്ന് താഹിർ ഖാൻ പറയുന്നു. നാവോദ നിയമസഭാ മണ്ഡലത്തിൽനിന്നു നാലു തവണ തുടർച്ചയായി എംഎൽഎയായ ആളാണ് ഖാൻ.

മൂർഷിദാബാദ് ഡിസിസി പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. 66 ശതമാനം മുസ്‌ലിം വോട്ടുള്ള മൂർഷിദാബാദിൽ 1952 മുതൽ ലോക്സഭാംഗമായത് മുസ്‌ലിംകൾ മാത്രം. 2004ൽ കോൽക്കത്ത നോർത്ത്ഈസ്റ്റ് മണ്ഡലത്തിൽനിന്നു പാർലമെന്‍റിലെത്തിയ മുഹമ്മദ് സലീം 2014ൽ റായ്ഗഞ്ചിൽ വിജയിച്ചു. 2019ൽ അവിടെ തോറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.