പ്രജ്വൽ വിവാദത്തിൽ പ്രതിരോധത്തിലായി ബിജെപി
പ്രജ്വൽ വിവാദത്തിൽ പ്രതിരോധത്തിലായി ബിജെപി
Monday, May 6, 2024 5:07 AM IST
ടി.എ. ജോർജ്
കർണാടകയിൽ അവശേഷിക്കുന്ന 14 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ ബിജെപിയും സഖ്യകക്ഷിയായ ജെഡി-എസും പ്രതിരോധത്തിലാണ്. ജെഡി-എസ് നേതാവും ഹാസൻ സീറ്റിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാപവാദക്കേസ് ഇരു കക്ഷികളെയും തളർത്തുന്പോൾ വീണുകിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണു കോൺഗ്രസ്.

രാജ്യം കണ്ട ഏറ്റവും വലിയ ലൈംഗിക പീഡനക്കേസ് പ്രതിയായ പ്രജ്വൽ രേവണ്ണയെ രാജ്യംവിടാൻ സഹായിച്ചത് പ്രധാനമന്ത്രിയാണെന്നും പ്രജ്വലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംസ്ഥാനത്തെ ബിജെപി നേതാക്കൾ വഴി പ്രധാനമന്ത്രിക്കു നേരത്തേ അറിയാമായിരുന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. പ്രജ്വലിനു ചെയ്യുന്ന ഓരോ വോട്ടും മോദിക്കുള്ളതാണെന്നു പറഞ്ഞുള്ള മൈസൂരു റാലിയിലെ മോദിയുടെ പ്രസംഗവും കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു.

ആകെ 28 സീറ്റുള്ള കർണാടകയിൽ കഴിഞ്ഞ 26ന് 14 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാർ വിജയകരമായി നടപ്പാക്കിയ അഞ്ചു ഗാരന്‍റികൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് വോട്ട് ചോദിച്ചപ്പോൾ മോദി ഗ്യാരന്‍റി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ, ആദ്യഘട്ട വോട്ടെടുപ്പിനു രണ്ടു ദിവസംമുന്പുതന്നെ പ്രജ്വലുമായി ബന്ധപ്പെട്ട ലൈംഗികപീഡന ദൃശ്യങ്ങൾ അദ്ദേഹം മത്സരിച്ച ഹാസൻ മണ്ഡലത്തിലെങ്ങും പരന്നിരുന്നു.

ഇതോടെ അപകടം മണത്ത പ്രജ്വൽ വോട്ടെടുപ്പ് നടന്ന 26ന് പുലർച്ചെ ജർമനിയിലേക്ക് കടന്നു. ഇയാളെ കണ്ടെത്താനായി രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുകയാണ്. മൂന്നു വർഷമായി താനുമായി ബന്ധപ്പെട്ട പാർട്ടിപ്രവർത്തകരടക്കമുള്ള സ്ത്രീകളെ പീഡിപ്പിച്ചു വീഡിയോയിൽ പകർത്തി പ്രജ്വൽ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. പ്രജ്വലുമായി ബന്ധപ്പെട്ട ലൈംഗികപീഡനങ്ങളുടെ 2976 വീഡിയോ ക്ലിപ്പുകളുണ്ടെന്നാണു മുൻ ഡ്രൈവർ കാർത്തിക് ഗൗഡയുടെ വെളിപ്പെടുത്തൽ.

രേവണ്ണയ്ക്കും പ്രജ്വലിനും എതിരേ ഓരോ ദിവസവും പുതിയ പരാതികൾ ഉയരുകയും രേവണ്ണയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും രേവണ്ണയുടെ ഭാര്യ ഭവാനിയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതോടെ ബിജെപിയും ജെഡി-എസും മറുപടി പറയാൻ വിഷമിക്കുകയാണ്. നാളെ വോട്ടെടുപ്പ് നടക്കുന്ന വടക്കൻ കർണാടകയിലെ 14 മണ്ഡലങ്ങളിലെ മിക്കയിടങ്ങളിലും പ്രജ്വലുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചുള്ള സ്ത്രീകളുടെ ചോദ്യങ്ങൾക്കുമുന്നിൽ പ്രാദേശിക ബിജെപി നേതാക്കൾക്ക് ഉത്തരംമുട്ടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

2019ൽ ആകെയുള്ള 28 സീറ്റിൽ 25 സീറ്റും ബിജെപിക്കായിരുന്നു. മാണ്ഡ്യയിലാകട്ടെ ബിജെപി പിന്തുണച്ച സ്വതന്ത്ര സുമലതയും വിജയിച്ചു. സഖ്യംചേർന്നു മത്സരിച്ച കോൺഗ്രസിനും ജെഡി-എസിനും ഓരോ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കേന്ദ്രത്തിൽ ഭരണം നിലനിർത്തണമെങ്കിൽ ഇക്കുറിയും കർണാടകയിൽ കഴിഞ്ഞതവണ നേടിയ സീറ്റിനടുത്ത് നേടേണ്ടതു ബിജെപിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

ആത്മവിശ്വാസത്തിൽ കോൺഗ്രസ്

കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിനാണു സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 224 അംഗ നിയമസഭയിൽ 135 സീറ്റോടെയാണു പാർട്ടി ഭരണം തിരിച്ചുപിടിച്ചത്. ബിജെപിക്ക് 66 സീറ്റും ജെഡി-എസിന് 19 സീറ്റുംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പാർട്ടി മുന്നോട്ടുവച്ച അഞ്ചു സൗജന്യവാഗ്ദാനങ്ങളും സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ തുടങ്ങിയ ജനപ്രിയ നേതാക്കളുടെ സാന്നിധ്യവും ജനത്തെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയായിരുന്നു.

ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാനായതിന്‍റെ ആത്മവിശ്വാസവുമായാണു കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ കുടുംബങ്ങളിലെയും ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമയുള്ള തൊഴിൽരഹിതർക്കു പ്രതിമാസം 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, കുടുംബത്തിലെ ഓരോ അംഗത്തി‌നും പ്രതിമാസം പത്തുകിലോ അരിവീതം സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി, സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ശക്തി പദ്ധതി എന്നിവയാണ് പാർട്ടിയുടെ അഞ്ചു ഗാരന്‍റികൾ.

ഗ്യാരന്‍റികൾ നടപ്പാക്കാനായി മാത്രം കഴിഞ്ഞ ബജറ്റിൽ സർക്കാർ നീക്കിവച്ചിരിക്കുന്നത് 52,000 കോടി രൂപയാണ്. സർക്കാരിന്‍റെ ഗ്യാരന്‍റികൾ സംസ്ഥാനത്തെ നിർധനരായ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തിയതായി അനുഭവസാക്ഷ്യങ്ങൾ നിരത്തി സർക്കാർ അവകാശപ്പെടുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നു വിഭിന്നമായി ഇക്കുറി കർണാടകയിൽ കോൺഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്നും പകുതിയിലധികം സീറ്റെങ്കിലും നേടുമെന്നുമാണ് ഏപ്രിൽ ആദ്യം നടന്ന രണ്ടു പ്രീപോൾ സർവേകളുടെ പ്രവചനം. പ്രമുഖ ദേശീയമാധ്യമങ്ങൾ നടത്തിയ സർവേകളിലും കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണു സംസ്ഥാനത്തുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ചുരുങ്ങിയത് 20 സീറ്റിലെങ്കിലും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നാണു പ്രചാരണത്തിന്‍റെ തുടക്കംമുതൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും ആവർത്തിക്കുന്നത്.

മോദി ഗാരന്‍റിയും ന്യൂനപക്ഷ പ്രീണനവും

മോദി ഗാരന്‍റിയിലും തീവ്ര ഹിന്ദുത്വയിലുമൂന്നിയാണു ബിജെപി കർണാടകയിൽ പ്രചാരണം നടത്തിയത്. സംസ്ഥാനസർക്കാരിന്‍റെ ന്യൂനപക്ഷ പ്രീണനത്തിലൂന്നിയായിരുന്നു മോദിയുൾപ്പെടെയുള്ള നേതാക്കളുടെ ആദ്യഘട്ടത്തിലെ പ്രചാരണം. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറച്ച് അതു മുസ്‌ലിംകൾക്കു നൽകിയെന്നായിരുന്നു മോദിയുടെ പ്രചാരണം. ഇതിനിടെയാണ് ഏപ്രിൽ 18ന് ഹുബ്ബാള്ളി സ്വദേശിനിയായ നേഹ ഹിരേമഠ് എന്ന 23 വയസുള്ള എംസിഎ വിദ്യാർഥിനിയെ പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ കോളജ് കാംപസിൽ മുൻ സഹപാഠിയും ഇതരമതസ്ഥനുമായ ഫയാസ് കുത്തിക്കൊലപ്പെടുത്തിയത്.

സംസ്ഥാനത്തെ ഞെട്ടിച്ച ഈ സംഭവം ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി സടകുടഞ്ഞെണീറ്റു. മകളുടെ കൊലപാതകം ലൗ ജിഹാദാണെന്ന് ആരോപിച്ചും സർക്കാരിനെ വിമർശിച്ചും നേഹയുടെ അച്ഛനും മുനിസിപ്പൽ കൗൺസിലറുമായ നിരഞ്ജൻ ഹിരേമഠ് രംഗത്തെത്തിയതും ബിജെപിക്ക് ആയുധമായി. നേഹയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപിയും പോഷക സംഘടനകളും ബന്ദാചരിക്കുകവരെ ചെയ്തു. എന്നാൽ, സർക്കാരിന്‍റെ അന്വേഷണം തൃപ്തികരമാണെന്നും മകളുടെ കൊലപാതകം ആരും രാഷ്‌ട്രീയവത്കരിക്കരുതെന്നും അഭ്യർഥിച്ച് നിരഞ്ജൻ ഹിരേമഠ് പലകുറി രംഗത്തുവന്നു.

നേഹ വിഷയം ബിജെപിക്ക് മേൽക്കൈ നേടിക്കൊടുത്തതിനു പിന്നാലെയാണ് പ്രജ്വലുമായി ബന്ധപ്പെട്ട കൊടിയ ലൈംഗിക പീഡനങ്ങളുടെ സിഡികൾ പുറത്തുവന്നത്. ഇതോടെ നേഹവിഷയം വിസ്മൃതിയിലാകുകയും പ്രജ്വൽവിഷയം പ്രധാന പ്രചാരണവിഷയമാകുകയും ചെയ്തു.

സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം

തെരഞ്ഞെടുപ്പ് നടന്ന ആദ്യഘട്ടത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാർ പോളിംഗ് ബൂത്തിലെത്തിയത് തങ്ങൾക്ക് അനുകൂലമാണെന്നു കോൺഗ്രസും ബിജെപിയും ഒരുപോലെ അവകാശപ്പെടു‌ന്നു. കുടുംബത്തിലെ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയും സ്ത്രീകൾക്കു സർക്കാർ ബസുകളിൽ ഏർപ്പെടുത്തിയ സൗജന്യ യാത്രയും ഉൾപ്പെടെയുള്ള അഞ്ചു ഗാരന്‍റികളാണ് സ്ത്രീകളെ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിച്ചതെന്നും ഇതു തങ്ങൾക്ക് അനുകൂലമാകുമെന്നും കോൺഗ്രസ് വിശ്വസിക്കുന്നു.

എന്നാൽ, മോദിയുടെ ഗാരന്‍റികളാണ് സ്ത്രീകളെ ആകർഷിക്കുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമാണ് കർണാടകയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചില മണ്ഡലങ്ങളിൽ കൂടുത‌ൽ സ്ത്രീവോട്ടർമാർ വോട്ട് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.