സബർമതിയുടെ തീരത്ത് ഓളമില്ലാതെ വോട്ടർമാർ
സബർമതിയുടെ തീരത്ത് ഓളമില്ലാതെ വോട്ടർമാർ
Monday, May 6, 2024 5:07 AM IST
അഹമ്മദാബാദിൽനിന്ന് ജോർജ് കള്ളിവയലിൽ
സബർമതി ആശ്രമത്തിൽ പതിവുപോലെ സന്ദർശകരുടെ തിരക്കാണ്. കടുത്ത വെയിലും ചൂടും അവഗണിച്ച് മലയാളികൾ അടക്കമുള്ള സന്ദർശകർ മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ ആശ്രമത്തിലൂടെ നടക്കുന്നു. അവിടെയുള്ളവരിൽ കൂടുതലും ഗുജറാത്തികൾ തന്നെ.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്പോൾ പോലും അവിടെ ഒരാളും രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതേയില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചോ നാളത്തെ വോട്ടെടുപ്പിനെക്കുറിച്ചോ ആർക്കും പ്രത്യേകിച്ചൊന്നും പറയാനില്ല. ആശ്രമത്തോടു ചേർന്നൊഴുകുന്ന സബർമതി നദിയിലെ വെള്ളം പോലെ ശാന്തമാണ് ജനങ്ങൾ.

മോഹൻദാസ് കരംചന്ദ് ഗാന്ധിയും ഭാര്യ കസ്തൂർബയും 1918 മുതൽ 1930 വരെ താമസിച്ച സബർമതി ആശ്രമത്തിലെ ഹൃദയ കുഞ്ച് എന്ന ചെറിയ ഓടിട്ട വീട്ടിലെ നിശബ്‌ദതയാണ് രാഷ്‌ട്രീയകാര്യത്തിൽ സാധാരണക്കാർക്കുള്ളതെന്ന് കമലേഷ്ഭായി എന്നയാൾ പറഞ്ഞു. തലമുറകളായി അഹമ്മദാബാദ് നഗരത്തിൽ ജനിച്ചുവളർന്ന നല്ല ഹൈന്ദവ വിശ്വാസിയായ തനിക്കും കുടുംബത്തിലെ ഭൂരിപക്ഷം പേർക്കും ഇപ്പോഴത്തെ രാഷ്‌ട്രീയത്തോടുതന്നെ യോജിപ്പില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ജീവിക്കാനായി ടാക്സി ഡ്രൈവറായി പണിയെടുക്കുന്ന തനിക്കും തന്നെപ്പോലുള്ളവർക്കും താങ്ങാനാകാത്ത വിലക്കയറ്റമാണ് പ്രകൃതിയുടെ ചൂടിനേക്കാൾ പൊള്ളുന്നതെന്ന് കമലേഷ്ഭായി ചൂണ്ടിക്കാട്ടി.

കക്ഷിരാഷ്‌ട്രീയത്തിൽ താത്പര്യമില്ലെങ്കിലും നാളെ വോട്ട് ചെയ്യാൻ പോകുമെന്ന് കമലേഷ്ഭായി പറഞ്ഞു. ബിജെപി അനുഭാവിയാണെങ്കിലും മോദിഭരണത്തോട് പൂർണ യോജിപ്പില്ലെന്നു പറയാനും കമലേഷ്ഭായി മടിച്ചില്ല. തന്‍റെ വോട്ട് ബിജെപിക്കാണെങ്കിലും കുടുംബത്തിൽ പലരും മാറി ചിന്തിക്കുന്നുണ്ട്. അദാനിയും മറ്റു നിരവധി ശതകോടീശ്വരന്മാരും സന്പത്ത് പലമടങ്ങ് വർധിപ്പിക്കുന്നു. അതിസന്പന്നരുടെ നഗരമായി അഹമ്മദാബാദ് മാറിക്കഴിഞ്ഞു. എന്നാൽ പാവപ്പെട്ടവരും ചെറുകിട കർഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാർക്കു ദുരിതമാണ്. കോണ്‍ഗ്രസും പ്രതിപക്ഷവും ദുർബലമായതിനാൽ ഇത്തവണയും ബിജെപിക്ക് വൻവിജയം കിട്ടുമെന്നതിൽ സംശയമില്ലെന്ന് കമലേഷ്ഭായി പറഞ്ഞു.

എന്നാൽ പൊതുതെരഞ്ഞെടുപ്പിനോടുള്ള ഗുജറാത്തിലെ നിസംഗത ആശ്ചര്യപ്പെടുത്തിയെന്ന് മലയാളികളായ രാജേഷ് കുമാറും ഭാര്യ ലളിതയും പറഞ്ഞു. രാഷ്‌ട്രീയാതിപ്രസരവും പ്രചാരണ കോലാഹലവും ധൂർത്തും വളരെയേറെയുള്ള കേരളത്തിലെ രാഷ്‌ട്രീയം കണ്ടു വളർന്നതിനാലാകുമിത്. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 26 സീറ്റിലും ജയിക്കുകയും തുടർച്ചയായി മൂന്നു പതിറ്റാണ്ട് ഭരിക്കുകയും ചെയ്ത ഗുജറാത്തിൽ ബിജെപിക്കു വെല്ലുവിളി ഉയർത്താൻ കോണ്‍ഗ്രസിനു കഴിയില്ലെന്ന് 40 വർഷമായി ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ അശോക് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിൽ ശേഷിക്കുന്ന നേതാക്കളെക്കൂടി ബിജെപിയിലേക്ക് കൂറുമാറ്റിക്കുകയാണ്. ഇന്നലെ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുന്പായി രാജ്കോട്ടിൽ 200 കോണ്‍ഗ്രസ് പ്രവർത്തകരാണ് ബിജെപിയിലേക്കു മാറിയത്. രാജ്കോട്ടിലെ മുൻ മേയർ അശോക് ദൻകർ തലേന്ന് ബിജെപിയിൽ ചേർന്നിരുന്നു. ആർഎസ്എസിന്‍റെ കളിത്തൊട്ടിലായ രാജ്കോട്ടിൽ കേന്ദ്രമന്ത്രി പർഷോത്തം രുപാലയാണ് ബിജെപി സ്ഥാനാർഥി.

ഇതിനിടെ, ബിജെപിക്കു പിന്നാലെ ഗുജറാത്തിലെ ഒരു സീറ്റിൽ പോലും കോണ്‍ഗ്രസിന് മുസ്‌ലിം സ്ഥാനാർഥി ഇല്ലാത്തതു വിവാദമായിട്ടുണ്ട്. അഹമ്മദ് പട്ടേൽ അടക്കം മുസ്‌ലിം സ്ഥാനാർഥി മത്സരിച്ചിരുന്ന ബറൂച്ച് മണ്ഡലം ഇത്തവണ ആം ആദ്മി പാർട്ടിക്കു നൽകേണ്ടി വന്നതിനാലാണ് ഗുജറാത്തിൽ ന്യൂനപക്ഷ സ്ഥാനാർഥി ഇല്ലാതെ പോയതെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. മുസ്‌ലിംകൾക്കു കാര്യമായി വോട്ടുള്ള അഹമ്മദാബാദ് വെസ്റ്റ്, കച്ച് സീറ്റുകൾ ഇത്തവണ സംവരണ മണ്ഡലങ്ങളാണ്.

മറ്റു മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർഥിക്കു സാധ്യതയില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയർമാൻ വജീർഖാൻ പത്താൻ പറഞ്ഞു. ഗുജറാത്തിൽ 35 മുസ്‌ലിംകൾ മത്സരരംഗത്തുണ്ട്. ഗാന്ധിനഗറിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ ബിഎസ്പി സ്ഥാനാർഥിയായി മത്സരിക്കുന്ന മുഹമ്മദ് അനീസ് ദേശായി ഫലത്തിൽ ഷായെ സഹായിക്കാനാണ് രംഗത്തുള്ളതെന്ന് എഎപിയുടെ ഒരു നേതാവ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.