കോട്ടയം: കുടിയേറ്റ മേഖലകളിൽനിന്നു വൻതോതിൽ കർഷക കുടിയിറക്കിനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഉത്പന്നമാണു ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഗാഡ്ഗിൽ റിപ്പോർട്ടും പ്രളയാനന്തരകേരളവും ജാഗ്രതാ സമ്മേളനം’ കോട്ടയം കെപിഎസ് മേനോൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിയുടെ മറവിൽ ഗാഡ്ഗിൽ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്ന ആവശ്യവുമായി കപടപരിസ്ഥിതിവാദികളും കാർബണ്‍ ഫണ്ടിന്റെ ഗുണഭോക്താക്കളും രംഗത്തെത്തിയത് കർഷക കുടിയിറക്കിന് അവസരമൊരുക്കാനാണ്.കേരളത്തിലെ പരിസ്ഥിതിക്കും സ്വാഭാവികതയ്ക്കും യഥാർഥ വസ്തുതകൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണം. വനവിസ്തൃതി ഒട്ടും കുറയാത്ത രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മറിച്ചുള്ള പ്രചാരണം കർഷകരെ ലക്ഷ്യംവച്ചാണെന്നും പി.സി. ജോർജ് പറഞ്ഞു.
എസ്. ഭാസ്കരൻപിള്ളയുടെ അധ്യക്ഷതയിൽ ഇ.കെ. ഹസൻകുട്ടി, ജോസ് കോലടി, മുഹമ്മദ് സക്കീർ, എം.എം. സുരേന്ദ്രൻ, മാലേത്ത് പ്രതാപചന്ദ്രൻ, ജോർജ് വടക്കൻ, കെ.കെ. ചെറിയാൻ, ഷോണ്‍ ജോർജ്, സജാദ് റബ്ബാനി, വർഗീസ് കൊച്ചുകുന്നേൽ, അബ്ദുൾ ഖാദർ, ഷൈജോ ഹസൻ, എം.എസ്. നിഷ, ആന്റണി മാർട്ടിൻ, അഖിൽ മാടക്കൽ, ജോസ് പട്ടിക്കാട്, ജോണ്സണ് കൊച്ചുപറന്പൻ, എൻ.എ. നജുമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.