കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ അയ്യായിരത്തിലധികം ഒഴിവുകള്‍
കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ അയ്യായിരത്തിലധികം ഒഴിവുകള്‍
Monday, September 15, 2014 12:19 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ളത് അയ്യായിരത്തിലധികം കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍. കെഎസ്ആര്‍ടിസിയില്‍ 5052 കണ്ടക്ടര്‍മാരുടെ ഒഴിവുകളുണ്െടന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സഞ്ചാരയോഗ്യമായ ബസുകളുടെ എണ്ണം കുറവായതിനാല്‍ നിലവില്‍ ഒഴുവുകളില്ല എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം.

പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളുമായി ഗതാഗത വകുപ്പ് നടത്തിയ ചര്‍ച്ചയിലും ഒഴിവുകളില്ലെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നത്. എന്നാല്‍. കെഎസ്ആര്‍ടിസിക്കു സഞ്ചാരയോഗ്യമായ 6175 ബസുകള്‍ ഉണ്െടന്നാണു വിവരാവകാശ രേഖകളില്‍ പറയുന്നത്. ഷെഡ്യൂള്‍ അനുസരിച്ചല്ല ബസുകള്‍ കണക്കാക്കിയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നായിരുന്നു കെഎസ്ആര്‍ടിസി മുന്‍പ് പറഞ്ഞിരുന്നത്.

വിവരാവകാശ രേഖകളില്‍ 320 ജെന്റം ബസുകളുള്‍പ്പെടെ സഞ്ചാരയോഗ്യമായ 6175 ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്െടന്നാണ് വ്യക്തമാകുന്നത്.

ഒരു ബസിന് 2.75 എന്ന കണക്കിലാണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും തസ്തിക കണക്കാക്കുന്നത്. ഇപ്രകാരമാണെങ്കില്‍ 16981 ഡ്രൈവര്‍മാരും 16981 കണ്ടക്ടര്‍മാരും നിലവിലുള്ള ബസുകളില്‍ നിയമിക്കപ്പെടണം. എന്നാല്‍, നിലവിലെ കണക്കനുസരിച്ച് 11929 സ്ഥിരം കണ്ടക്ടര്‍മാര്‍ മാത്രമാണ് കെഎസ്ആര്‍ടിസിയിലുള്ളത്. 5052 കണ്ടക്ടമാരുടെ ഒഴിവുകള്‍ ഉണ്ടാവേണ്ടതാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.


ഇത്രയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ നിലവില്‍ ഒഴിവുകളില്ലെന്നാണ് കെഎസ്ആര്‍ടിസി തങ്ങളെ അറിയിച്ചിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ ജന്റം ബസുകള്‍ നിരത്തിലിറങ്ങുമ്പോള്‍ ഒഴിവുകള്‍ വീണ്ടും വര്‍ധിക്കും.

ബജറ്റ് വിഹിതം: തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കു ബജറ്റ് വിഹിതമായി നല്‍കാന്‍ ബാക്കിയുള്ള 45 കോടി അനുവദിക്കുന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും. കെഎസ്ആര്‍ടിസിക്ക് ബജറ്റ് വിഹിതത്തിലെ ബാക്കി തുക അനുവദിക്കുന്നതിന് മന്ത്രി കെ.എം. മാണി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

ബജറ്റില്‍ ആദ്യം കെഎസ്ആര്‍ടിസിയുടെ വിഹിതം 150 കോടി രൂപയായിരുന്നു. അതില്‍ 105 കോടി നല്‍കി. ബാക്കി 45 കോടിയാണ് ഇനി നല്‍കാനുള്ളത്. ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ കോര്‍പറേഷന്റെ പെന്‍ഷന്‍ വിതരണം വീണ്ടും മുടങ്ങും.

രണ്ടു മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ ഒരു മാസത്തേത് ഈ മാസം 20ന് മുമ്പായി നല്‍കുമെന്നാണു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.