16 കോടിയുടെ ചിട്ടിതട്ടിപ്പ്; കമ്പനി ഡയറക്ടര്‍ അറസ്റില്‍
Sunday, September 21, 2014 11:33 PM IST
കൊച്ചി: സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് കേരളത്തിലും തമിഴ്നാട്ടിലുമായി 16 കോടി രൂപയുടെ ചിട്ടി തട്ടിപ്പു നടത്തിയതിന് ആര്‍ടിക് ഡയമണ്ട്സ് ആന്‍ഡ് ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ പാലക്കാട് വടവന്നൂര്‍ ശാന്തിനിലയത്തില്‍ ജിത്തു മേനോനെ (46) എറണാകുളം സെന്‍ട്രല്‍ സിഐ വൈ. നിസാമുദീന്‍ അറസ്റ് ചെയ്തു.

പാലക്കാടുള്ള സ്ഥാപനത്തിന്റെ ബ്രോഷര്‍ തയാറാക്കി പരസ്യം ചെയ്താണു നിക്ഷേപകരെ ആകര്‍ഷിച്ചത്. പാലക്കാട്, എറണാകുളം ജില്ലകളിലും തമിഴ്നാട്ടില്‍ പലയിടത്തുമായി എട്ടു ശാഖകള്‍ സ്ഥാപനത്തിനുള്ളതായി പോലീസ് കണ്െടത്തി. 2,500 പേരില്‍നിന്നായി 16 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണു പോലീസ് നിഗമനം. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന്റെ അതേ വിലയ്ക്കുള്ള സ്വര്‍ണവും ആ വിലയുടെ ഇരട്ടി പണവും പത്തു വര്‍ഷത്തിനു ശേഷം തിരികെ നല്‍കുമെന്നു വിശ്വസിപ്പിച്ചാണു നിക്ഷേപം സ്വീകരിച്ചിരുന്നത്.

നാലു വര്‍ഷത്തോളമായി ദിവസേന 100 രൂപ വീതമുള്ള കളക്ഷനും മാസം തോറുമുള്ള നിശ്ചിത തുകയുടെ നിക്ഷേപവും സ്ഥാപനത്തിന്റെ ബ്രാഞ്ചുകളില്‍ സ്വീകരിച്ചിരുന്നു. സ്വര്‍ണവും പണവും നിക്ഷേപിച്ചിട്ടും ഇതുവരെ ലാഭവിഹിതം ലഭിക്കാത്തവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീകളാണു തട്ടിപ്പിന് ഇരയായവരില്‍ ഏറെയും. ഒബ്റോണ്‍ മാളിലും വാരിയം റോഡിലും സ്ഥാപനത്തിനു ബ്രാഞ്ചുകളുണ്ട്. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത്, സൌത്ത്, കടവന്ത്ര സ്റേഷനുകളില്‍ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ എസ്ഐ വി. വിമല്‍, എഎസ്ഐ സെബാസ്റ്യന്‍, സിപിഒമാരായ ഷാജി, ജോസഫ്, റഫീഖ് എന്നിവരുള്‍പ്പെട്ട സംഘം ചോദ്യംചെയ്തതില്‍ നിക്ഷേപമായി സ്വീകരിച്ച പണം സ്ഥാപനത്തിന്റെ ശാഖകള്‍ തുടങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചുവെന്നു ജിത്തു മൊഴി നല്‍കി. എന്നാല്‍, തട്ടിയെടുത്ത പണം മറ്റു മാര്‍ഗങ്ങളില്‍ ചെലവഴിച്ചിട്ടുണ്േടായെന്നതു സംബന്ധിച്ചും മറ്റു ഡയറക്ടര്‍മാര്‍ക്കായും അന്വേഷണം തുടങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.