മോഷണം: യുവാക്കള്‍ അറസ്റില്‍
Thursday, October 23, 2014 11:48 PM IST
കൊടുങ്ങല്ലൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളും ആരാധനാലയങ്ങളും കുത്തിത്തുറന്നു പണവും ആഭരണങ്ങളും തുണിത്തരങ്ങളും മൊബൈല്‍ ഫോണുകളും മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ വാറുവിള വീട്ടില്‍ മനുമോന്‍ എന്ന മനു(24), നെടുങ്കണ്ടം കരടിവളവ് കാടാംപള്ളി വീട്ടില്‍ അജിത്ത് എന്നിവരെയാണു പോലീസ് അറസ്റ്ചെയ്തത്.

കൊടുങ്ങല്ലൂരിലെ ഒരു ബേക്കറിയില്‍ ജോലിക്കുനിന്നിരുന്ന ഇരുവരും ഒപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിച്ചു രക്ഷപ്പെട്ട സംഭവത്തിലാണു പിടിയിലായത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസില്‍ ക്ളീനറായി ജോലി ചെയ്യവേ ബസില്‍ ഡീസല്‍ അടിക്കാന്‍ കൊടുത്ത 10,000 രൂപയുമായി മുങ്ങിയെന്നും ഇടുക്കി നെടുങ്കണ്ടത്തുള്ള സെന്റ് സെബാസ്റ്യന്‍സ് പള്ളി കുത്തിത്തുറന്നു കവര്‍ച്ച നടത്തിയെന്നും സന്യാസിയോട എന്ന സ്ഥലത്തു വീടു കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്തുവെന്നും ഇവര്‍ പോലീസിനോടു വെളിപ്പെടുത്തി.


കട്ടപ്പനയില്‍ ഹോട്ടല്‍ജോലി നോക്കിവരുമ്പോള്‍ കാഷ് കൌണ്ടറില്‍നിന്നു 10,000 രൂപയും തട്ടിയെടുത്തു. പണം ആര്‍ഭാടജീവിതത്തിനായി ചെലവിടുകയായിരുന്നു.

എസ്ഐ പി.കെ. പത്മരാജന്‍, എഎസ്ഐ തിലകന്‍, സീനിയര്‍ സിപിഒമാരായ സി.ആര്‍.പ്രതീപ്, സി.കെ. ഷാജു, കൊടുങ്ങല്ലൂരിലെ ബേക്കറി കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പ്രതികളെ അറസ്റ ്ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.