ശബരിമലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം: ഹൈക്കോടതി
ശബരിമലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം: ഹൈക്കോടതി
Saturday, October 25, 2014 12:26 AM IST
കൊച്ചി: മണ്ഡല മകരവിളക്ക് സീസണിനോടനുബന്ധിച്ചു ശബരിമലയില്‍നിന്നു വിതരണംചെയ്യുന്ന പ്രസാദത്തിന്റെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണമെന്നു ഹൈക്കോടതി. 2014 ഒക്ടോബര്‍ 14നു ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു ജസ്റീസുമാരായ പി.എന്‍. രവീന്ദ്രന്‍, പി.ബി. സുരേഷ്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമേ അപ്പവും അരവണയും നിര്‍മിക്കാവൂ എന്നും കമ്മീഷണര്‍ ശിപാര്‍ശ ചെയ്തിരുന്നു.

പ്രസാദമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഗോഡൌണുകള്‍ വൃത്തിയാക്കി സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നു ദേവസ്വംബോര്‍ഡും സര്‍ക്കാര്‍ അഭിഭാഷകനും അറിയിച്ചതു കോടതി രേഖപ്പെടുത്തി. ഭക്ഷ്യസുരക്ഷാ ലാബ് തുടങ്ങിയെന്നും ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡുകളെ നിയമിച്ചിട്ടുണ്െടന്നുമുള്ള സര്‍ക്കാരിന്റെ മറുപടിയും കോടതി രേഖപ്പെടുത്തി. അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സൌകര്യങ്ങളുള്ള രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ 10 ആംബുലന്‍സുകളും മിനി ബസുകളും ഇത്തവണ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.


കഴിഞ്ഞ സീസണില്‍ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സൌകര്യമുള്ള ആംബുലന്‍സ് അനുവദിക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍, ആംബുലന്‍സ് എത്താത്തതിനെതുടര്‍ന്ന് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോഴാണ് ആംബുലന്‍സ് വിട്ടുനല്‍കിയതെന്നു സ്പെഷല്‍ കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.