വെള്ളപ്പൊക്ക-വരള്‍ച്ച ദുരിതാശ്വാസം: 27.52 കോടി രൂപ അനുവദിച്ചു
Tuesday, March 31, 2015 12:48 AM IST
തിരുവനന്തപുരം: വെള്ളപ്പൊക്ക-വരള്‍ച്ച ദുരിതാശ്വാസത്തിന് എട്ടു ജില്ലകള്‍ക്ക് 27,52,24,500 രൂപ കൂടി അനുവദിച്ചതായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയ്ക്കു കുടിവെള്ള വിതരണത്തിന് ഒരു കോടി രൂപയും ഇടുക്കി ജില്ലയ്ക്ക് രണ്ടുകോടി, തൃശൂര്‍ ജില്ലയ്ക്ക് ഒരു കോടി, മലപ്പുറം ജില്ലയ്ക്ക് ഒരു കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം മൂലമുള്ള കൃഷിനാശത്തിന് തിരുവനന്തപുരം ജില്ലയ്ക്ക് ഒരു കോടി രൂപ, കേടുപാടു സംഭവിച്ച റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി തീര്‍ക്കുന്നതിന് തിരുവനന്തപുരം ജില്ല- ഒരു കോടി, കൊല്ലം - മൂന്നുകോടി, പത്തനംതിട്ട- അഞ്ച് കോടി, ആലപ്പുഴ - മൂന്ന് കോടി, ഇടുക്കി - 50 ലക്ഷം, തൃശൂര്‍ - ഒരു കോടി, മലപ്പുറം - മൂന്ന് കോടി, കണ്ണൂര്‍ - രണ്ട് കോടിരൂപ എന്നീ ക്രമത്തിലും അനുവദിച്ചു. വെള്ളപ്പൊക്കംമൂലം തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയ്ക്ക് രണ്ട് കോടി, തൃശൂര്‍ ജില്ലയ്ക്ക് 1,24,500 രൂപയും അനുവദിച്ചു.


കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകള്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് 10,58,44,000 രൂപയുടെ ധനപുനര്‍വിനിയോഗവും അനുവദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.