ഭുവനേശ്വരന്റെ കൊലപാതകം: പ്രതി രണ്ടു മാസത്തിനു ശേഷം അറസ്റില്‍
Tuesday, May 26, 2015 1:28 AM IST
ഗൂഡല്ലൂര്‍: മേല്‍ റാക്കോട് സ്വദേശി ഭുവനേശ്വരന്‍ (42) കമ്പിപ്പാരയ്ക്ക് അടിയേറ്റു മരിച്ച കേസില്‍ മേല്‍ റാക്കോടിലെ ഇയാളുടെ സുഹൃത്ത് പെരുമാളിന്റെ മകന്‍ പാലാര്‍ (28)യെ ഇന്നലെ രാവിലെ പോലീസ് അറസ്റ് ചെയ്തു. കൊലപാതകം നടന്നു രണ്ടു മാസത്തിനു ശേഷമാണ് അറസ്റ്. മുന്‍ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമായത്.

സമീപത്തെ ക്ഷേത്രങ്ങളില്‍ ഗരുഡന്‍ തൂക്കത്തിനു ഭുവനേശ്വരനും പാലാറും പോകാറുണ്ടായിരുന്നു. ഗരുഡന്‍ തൂക്കത്തിനു ആളുകള്‍ കൂടുതലും വിളിച്ചിരുന്നതു ഭുവനേശ്വരനെയായിരുന്നു. നിനക്ക് ഇതിനു യോഗ്യതയില്ലെന്നു ഭുവനേശ്വരന്‍ പാലാറിനോട് ഒരിക്കല്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പാലാറിന് ഇയാളോടു പകയായി. ഇതാണു പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. മാര്‍ച്ച് 17ന് രാത്രി എട്ടിന് നെല്ലിമട്ടം തേയില ഫാക്ടറിക്ക് സമീപത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്െടത്തിയത്. സംഭവ ദിവസം നെല്ലാക്കോട്ടയില്‍ ബസിറങ്ങിയ ഭുവനേശ്വരന്‍ തേയിലക്കാട്ടിലൂടെയുള്ള എളുപ്പവഴിയിലൂടെ മേല്‍ റാക്കോടിലെ തന്റെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെ പാലാറും ഇയാള്‍ അറിയാതെ പിന്തുടരുകയായിരുന്നു.

നെല്ലിമട്ടം ഫാക്ടറിക്കു സമീപം ഇരുട്ടിന്റെ മറവില്‍ തന്റെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണു കേസ്. ശബ്ദംകേട്ടു ഫാക്ടറിയിലെ പാറാവുകാരന്‍ ആളുകളെ വിളിച്ചുകൂട്ടി വന്നു നോക്കിയപ്പോഴാണു മരിച്ചു കിടക്കുന്നതു കണ്ടത്. കടുവയുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണു തുടക്കത്തില്‍ ആളുകള്‍ ധരിച്ചിരുന്നത്. പിന്നീടു പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. അവരെത്തി പരിശോധിച്ചെങ്കിലും കടുവയുടെ ആക്രമണത്തിന്റെ ലക്ഷണമൊന്നും കണ്ടില്ല. പിന്നീടു മൃതദേഹം ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.


മൃതദേഹം എടുത്തുമാറ്റാനും മറ്റും പ്രതിയും സജീവമായി നാട്ടുകാരോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു നാടകീയമായി പ്രതിയെ വലയിലാക്കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പോലീസിന്റെ വലയിലായത്. കൊലപാതകത്തില്‍ ദുരൂഹതയുണ്െടന്നു നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

ഗൂഡല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഡിവൈഎസ്പി ഗോപി, ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, എസ്ഐ സൌന്ധര്‍രാജ്, പോലീസ് കോണ്‍സ്റബിള്‍ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സംഘമാണ് ഇയാളെ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.