വടക്കന്‍മേഖലാ യാത്രയ്ക്കും വന്‍ വരവേല്‍പ്പ്
വടക്കന്‍മേഖലാ യാത്രയ്ക്കും വന്‍ വരവേല്‍പ്പ്
Monday, August 3, 2015 12:24 AM IST
കണ്ണൂര്‍: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ബന്തടുക്കയില്‍നിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ മോചനയാത്രയ്ക്കു നാടെങ്ങും ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ ചെറുപുഴയിലായിരുന്നു യാത്രയുടെ ആദ്യ സ്വീകരണവേദി.

കരുവഞ്ചാല്‍, ശ്രീകണ്ഠപുരം, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍ എന്നിവിടങ്ങളിലും യാത്രയ്ക്കു സ്വീകരണം നല്‍കി. യാത്ര ഇന്നു മാനന്തവാടി രൂപതയില്‍ പര്യടനം നടത്തും. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും ആയിരക്കണക്കിനു പ്രവര്‍ത്തകരാണു വാദ്യമേളങ്ങളോടെ യാത്രയെ വരവേല്‍ക്കുകയും സ്വീകരണസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തത്.


അഴിമതിയും ഗ്രൂപ്പ് പോരുംമൂലം കര്‍ഷക പ്രശ്നങ്ങളില്‍ ഇടപെടാനാവാതെ സംസ്ഥാന ഭരണം കര്‍ഷകദ്രോഹ ഭരണമായി മാറിക്കഴിഞ്ഞതായി ചെറുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കവെ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മോചനയാത്ര ജാഥാ ക്യാപ്റ്റനുമായ അഡ്വ.ബിജു പറയനിലം ആരോപിച്ചു.

ഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ വോട്ടുവാങ്ങി അധികാരത്തിലേറുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അവരെ മറക്കുകയാണെന്ന് മോചനയാത്രയ്ക്ക് പേരാവൂരില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.