കശുവണ്ടി: അന്വേഷണം സിബിഐക്കു വിടാന്‍ മന്ത്രിസഭയുടെ അനുമതി
Thursday, October 8, 2015 11:40 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയാരോപണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം അംഗീകരിച്ചത്. സിബിഐ അന്വേഷണത്തിനുവിടുന്നതിന്റെ ഭാഗമായി വിജ്ഞാപനം ഇറക്കും.

കശുവണ്ടി വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു രതീഷിനെ മാറ്റാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായെങ്കിലും തീരുമാനം അടുത്തയാഴ്ചത്തേക്ക് മാറ്റി. കെ.എ. രതീഷിനെ മാറ്റണമെന്ന വ്യവസായ സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട്

അംഗീകരിച്ചു വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്.

ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരുന്നു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നേരത്തേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തോട്ടണ്ടി ഇടപാടില്‍ 600 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്െടന്നാരോപിച്ച് ഐഎന്‍ടിയുസി പ്രവര്‍ത്തകനായ കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. വിധിയെത്തുടര്‍ന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ആര്‍. ചന്ദ്രശേഖരന്‍ രാജിവച്ചിരുന്നു.ചന്ദ്രശേഖരനെ കൂടാതെ, ആര്‍എസ്പിയിലെ ഉന്നത നേതാവിന്റെ അടുത്ത ബന്ധു കൂടിയായ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനും ക്രമക്കേടില്‍ പങ്കുണ്െടന്നായിരുന്നു ആരോപണം. കശുവണ്ടി വികസന കോര്‍പറേഷനില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് സിഎജിയും കണ്െടത്തിയിട്ടുണ്െടന്നു. ഇതേക്കുറിച്ച് അന്വേഷിച്ച വിജിലന്‍സും ക്രമക്കേട് കണ്െടത്തിയിരുന്നു. എംഡിയെ മാറ്റണമെന്നു ധനവകുപ്പ് ശിപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും കെ.എം. ഏബ്രഹാം ഹൈക്കോടതിയെ അറിയിച്ചിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.