ശാശ്വതീകാനന്ദയുടെ മരണം: ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി
Wednesday, October 14, 2015 12:35 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വെളിപ്പെടുത്തലുകളിലെ നിജസ്ഥിതി പരിശോധന ക്രൈംബ്രാഞ്ച് ആരംഭിച്ചു. ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും ഉള്‍പ്പെടെ നേരത്തേ ഇതേക്കുറിച്ച് അന്വേഷിച്ച ഏജന്‍സികളുടെ കണ്െടത്തലിനു പുറമേ പുതിയ വെളിപ്പെടുത്തലുകള്‍ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്േടാ എന്നാണു ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണു നിജസ്ഥിതി പരിശോധന തുടങ്ങിയത്. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍ നിജസ്ഥിതി പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തേയുള്ള അന്വേഷണത്തില്‍നിന്നുള്ള കണ്െടത്തലിനു വിരുദ്ധമായ കണ്െടത്തലുകളു ണ്െടങ്കില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണു ക്രൈംബ്രാഞ്ച് ഉന്നതര്‍ നല്‍കുന്ന സൂചന. പുനരന്വേഷണ സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നാണ് ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ച് മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.


അതിനിടെ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന മൈക്രോ ഫിനാന്‍സ് ഇടപാടിലെ ക്രമക്കേടിനെക്കുറിച്ചും അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

അന്വേഷണം നടത്തണമെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്ത് ഉള്‍പ്പെടെയാ ണു ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറിയത്. ഇതും ക്രൈംബ്രാഞ്ചിനു കൈമാറുമെന്നാ ണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.