ബന്ധുനിയമനം: കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്നു വിജിലൻസ് കോടതി
Friday, October 21, 2016 2:02 PM IST
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരനോട് വിജിലൻസ് പ്രത്യേക കോടതി ആവശ്യപ്പെട്ടു. ഹർജിയോടൊപ്പം പരാതിയുമായി ബന്ധപ്പെട്ട രേഖകളില്ലെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജഡ്ജി പരാതിക്കാരനായ എ.എച്ച്. ഹഫീസിനോട് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

മുൻ മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യക്കും സഹോദരിക്കുമെതിരേ നിലവിൽ ഒരന്വേഷണം നടക്കുന്ന വിവരം വിജിലൻസ് കോടതിയെ അറിയിച്ചു. അതേസമയം മറ്റു നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് റിപ്പോർട്ടിൽ മൗനം പാലിച്ചു. കൂടുതൽ തെളിവുകൾ ഹാജരാക്കുന്നതിനായി വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. കേസ് നവംബർ 28നു വീണ്ടും പരിഗണിക്കും.


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ അനൂപ് ജേക്കബ്, വി.എസ്. ശിവകുമാർ, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, കെ.എം. മാണി, എംഎൽഎമാരായ സെൽവരാജ്, ഉമ്മർ മാസ്റ്റർ എന്നിവരുടെ ബന്ധുക്കളെ യോഗ്യതയില്ലാതെ സർക്കാർ സ്‌ഥാപനങ്ങളിൽ നിയമിച്ചതായാണു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.