പിഎസ്‌സി: വകുപ്പുതല പരീക്ഷാ ഫീസ് ഇരട്ടിയാക്കി
പിഎസ്‌സി: വകുപ്പുതല പരീക്ഷാ ഫീസ് ഇരട്ടിയാക്കി
Sunday, January 15, 2017 12:16 PM IST
തിരുവനന്തപുരം: കേരള പബ്ളിക് സർവീസ് കമ്മീഷൻ നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. പരീക്ഷ ഫീസ്, ഒഎംആർ ഷീറ്റിന്‍റെ കോപ്പിയുടെ ഫീസ്, സർട്ടിഫിക്കറ്റ് ഫീസ്, സെർച്ച് ഫീസ്, പുനഃപരിശോധനാ ഫീസ് എന്നിവയടക്കമാണു വർധിപ്പിച്ചത്.

വകുപ്പുതല പരീക്ഷകൾക്കുള്ള അപേക്ഷാ ഫീസ് ഓരോ പേപ്പറിനും 75 രൂപയായിരുന്നത് 150 രൂപയായി വർധിപ്പിച്ചു. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് 500 രൂപയാണ് പിഎസ് സി ഈടാക്കിയിരുന്നത്. ഇനി മുതൽ 1000 രൂപ നൽകണം. ഒഎംആർ പരീക്ഷ പേപ്പറിന്‍റെ കോപ്പിയുടെ ഫീസ് 200 രൂപയായിരുന്നത് 400 രൂപയായി വർധിക്കും. സർട്ടിഫിക്കറ്റുകൾക്കായി ഈടാക്കിയിരുന്നത് 100 രൂപയായിരുന്നെങ്കിൽ ഇനി മുതൽ 200 രൂപ നൽകണം. ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ടാൽ 150 രൂപയ്ക്ക് പകരം 300 രൂപ നൽകണം. പരീക്ഷാ പേപ്പർ പുനഃപരിശോധനയ്ക്കുള്ള ഫീസ് 75ൽ നിന്നും 150 ആയി. സെർച്ച് ഫീസ് 150ൽ നിന്നു 300 രൂപയായും ഉയർത്തി.


വകുപ്പുതല പരീക്ഷകൾക്ക് അപേക്ഷകരുടെ എണ്ണം 1,500ൽ താഴെയാണെങ്കിൽ ഇനി മുതൽ ഓണ്‍ലൈൻ പരീക്ഷയായിരിക്കും പിഎസ്‌സി നടത്തുക. വകുപ്പുതല പരീക്ഷകൾക്ക് ഏതെങ്കിലും തരത്തിൽ ഫീസ് അധികമായി അടച്ചിട്ടുണ്ടെ ങ്കിൽ അവർക്ക് ഫീസ് മടക്കിനൽകും. ഇതിനായി എസ്എംഎസ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തുന്നതിനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.