ശുശ്രൂഷകളോടു വൈദികർക്കു തുറന്ന മനോഭാവം വേണം: മാർ ആലഞ്ചേരി
ശുശ്രൂഷകളോടു വൈദികർക്കു തുറന്ന മനോഭാവം വേണം: മാർ ആലഞ്ചേരി
Monday, January 16, 2017 12:05 PM IST
കൊച്ചി: ശുശ്രൂഷകളോടും ശുശ്രൂഷിക്കപ്പെടുന്നവരോടും വൈദികർക്കു തുറന്ന മനോഭാവം വേണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി . സീറോ മലബാർ സഭയിലെ നവവൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏൽപിക്കപ്പെടുന്ന ഏതു ശുശ്രൂഷകളെയും ചുമതലകളെയും സാഹചര്യങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ് വൈദികർ വളർത്തിയെടുക്കണം. ശുശ്രൂഷാമേഖലകളുടെ അപര്യാപ്തതകളും പരിമിതികളും അസൗകര്യങ്ങളും അതിലേക്കു പ്രവേശിക്കുന്നതിനു നമുക്കു തടസമാകരുത്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലുള്ള മിഷൻ മേഖലകളിൽ സഹനങ്ങൾക്കു നടുവിലും പ്രേഷിതശുശ്രൂഷ നിർവഹിച്ച നൂറുകണക്കിനു മിഷനറിമാർ നമുക്കു മുന്പേ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും അതേ തീക്ഷ്ണതയോടെ മിഷൻമേഖലകളിൽ ജീവിച്ചു ക്രിസ്തുസാക്ഷ്യം പകരുന്നവർ നിരവധിയാണ്.
നമ്മുടെ ശുശ്രൂഷ ആഗ്രഹിക്കുന്നവർക്കരികിൽ നിസ്വാർഥമായും ക്രിസ്തുസ്നേഹത്തിലും പൂർണമനസോടെ ആയിരിക്കാൻ സാധിക്കണം. അവശതയും രോഗവും ദാരിദ്യ്രവും പട്ടിണിയും നിരക്ഷരതയും പോലുള്ള പലവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ കൂടുതൽ കരുണയുള്ള സമീപനം ആവശ്യപ്പെടുന്നുണ്ട്. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ടതിന്‍റെ രജതജൂബിലി വർഷത്തിൽ 308 നവവൈദികരെ സഭയ്ക്കു ലഭിച്ചുവെന്നത് അഭിമാനവും സന്തോഷവും പകരുന്നതാണെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.


സഭയുടെ ക്ലർജി കമ്മീഷൻ സംഘടിപ്പിച്ച നവവൈദികസംഗമത്തിൽ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം ബിഷപ് മാർ ജോണ്‍ വടക്കേൽ, സെക്രട്ടറി ഫാ. ജിമ്മി കർത്താനം, സിസ്റ്റർ ജീവ മരിയ എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റർ റവ.ഡോ. പോൾ തേലക്കാട്ട് ക്ലാസ് നയിച്ചു. നവവൈദികർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. മേജർ ആർച്ച്ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ നവവൈദികർ സമൂഹബലിയർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.