അർത്തുങ്കൽ തിരുനാൾ ഭക്തിസാന്ദ്രം
അർത്തുങ്കൽ തിരുനാൾ ഭക്തിസാന്ദ്രം
Friday, January 20, 2017 3:33 PM IST
ചേർത്തല(ആലപ്പുഴ): പതിനായിരങ്ങൾ ഒരു വിശ്വാസക്കടലായി ഒഴുകിയെത്തിയപ്പോൾ അർത്തുങ്കൽ ബസിലിക്കയിൽ തിരുനാൾ ഭക്തിസാന്ദ്രം. 18 ദിവസം നീളുന്ന തിരുനാൾ ആഘോഷത്തിന്‍റെ പ്രധാന ദിവസമായ ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി വിശ്വാസികൾ പങ്കെടുത്തു. 18ന് പുലർച്ചെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുസ്വരൂപം പഴയ പള്ളിയുടെ അറയിൽനിന്ന് പുറത്തെടുത്തു പുതിയ പള്ളിയിൽ അലങ്കരിച്ച കൂടിനുള്ളിൽ ദർശനത്തിനു വച്ചതോടെ ആരംഭിച്ച ജനത്തിരക്ക് പാരമ്യതയിലെത്തി.

പുലർച്ചെ 5.30 മുതൽ ദിവ്യബലി ആരംഭിച്ചു. 11ന് സീറോ മലബാർ റീത്തിലെ ആഘോഷമായ ദിവ്യബലിയിൽ കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ സുവിശേഷപ്രസംഗം നടത്തി. മൂന്നിനു നടന്ന തിരുനാൾ ദിവ്യബലിയിൽ മോണ്‍. പയസ് ആറാട്ടുകുളം മുഖ്യകാർമികത്വം വഹിച്ചു.

നാലിനു ബസിലിക്കായിൽനിന്നു സെബസ്ത്യാനോസിന്‍റെ രൂപവും വഹിച്ചു പ്രദക്ഷിണം ആരംഭിച്ചു. പൂമാലകളാൽ അലംകൃതമായ രൂപക്കൂടും വഹിച്ചു പ്രദക്ഷിണം ഒന്നര കിലോമീറ്ററോളം അകലെയുള്ള കടലോരത്തെ കുരിശടിവരെ എത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞാണു പ്രദക്ഷിണത്തിനൊപ്പം ഒഴുകി നീങ്ങിയത്.


ജനത്തെ നിയന്ത്രിക്കാൻ പോലീസും സന്നദ്ധസേനയും നന്നേ പണിപ്പെട്ടു. പുഷ്പങ്ങളും വെറ്റിലയും അർപ്പിച്ചാണു പ്രദക്ഷിണത്തെ വിശ്വാസികൾ വരവേറ്റത്.
മുത്തുക്കുടകളേന്തിയ വിശ്വാസികളും ചെണ്ടമേളവും പ്രദക്ഷിണത്തിന് അകമ്പടിയായി. പ്രദക്ഷിണ വഴിയിലുടനീളം ജനസഹസ്രങ്ങൾ തിങ്ങിനിറഞ്ഞു.

ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിയിൽ ചടങ്ങുകൾക്കു നേതൃത്വം നല്കി. തിരുനാൾ പ്രമാണിച്ചു ചേർത്തല താലൂക്കിന് സർക്കാർ ഇന്നലെ പ്രാദേശിക അവധി നൽകിയിരുന്നു. കെഐസ്ആർടിസിയും സ്വകാര്യബസുകളും എറണാകുളം, കോട്ടയം ജില്ലകളിൽനിന്നു പ്രത്യേക സർവീസ് നടത്തി.

പോലീസ് സേനയുടെ വൻ സന്നാഹമാണ് അർത്തുങ്കലിലും പരിസരത്തും സേവനത്തിന് ഏർപ്പെട്ടത്. ആരോഗ്യവകുപ്പും പഞ്ചായത്തും രംഗത്ത് ഉണ്ടായിരുന്നു. 27ന് എട്ടാമിടത്തോടെ തിരുനാൾ ആഘോഷത്തിനു സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.