മുക്കുന്നിമലയിലെ ക്വാറികൾ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് റിപ്പോർട്ട്
Friday, January 20, 2017 3:33 PM IST
കൊച്ചി : തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയിലെ ക്വാറികൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്നു സംസ്ഥാന ജൈവ വൈവിധ്യ ബോർഡും പരിസ്ഥിതി വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

അനധികൃത ക്വാറി പ്രവർത്തനത്തിനെതിരെ പ്രദേശവാസിയായ എസ്. ലത നൽകിയ ഹർജിയിലാണ് റിപ്പോർട്ടുകൾ നൽകിയത്. ജൈവവൈവിധ്യ ബോർഡ് 2012 ൽ നൽകിയ റിപ്പോർട്ടാണ് സർക്കാർ ഹാജരാക്കിയത്. മുക്കുന്നിമലയിൽ കൃഷി ചെയ്യാൻ 90 കുടുംബങ്ങൾക്ക് 3.5 ഏക്കർ വീതം നൽകിയ ഭൂമിയുടെ മുക്കാൽഭാഗവും ക്വാറികളായി മാറി. ക്വാറികളുടെ പ്രവർത്തനം ജൈവ വൈവിധ്യസന്പത്ത് ഇല്ലാതാക്കി. ചെറിയ തോതിൽ തുടങ്ങിയ ക്വാറികൾ ഇന്ന് അത്യാധുനിക ഉപകരണങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കുന്ന വൻകിട ക്വാറികളായി മാറി. അനധികൃത ക്വാറികളുടെ പ്രവർത്തനം അറിയാൻ 2011 ലെയും 2012 ലെയും ഗൂഗിൾ മാപ്പുകൾ പരിശോധിക്കണം. 2010 ൽ ജൈവ വൈവിധ്യ ബോർഡിലെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും മുക്കുന്നിമലയിൽ സന്ദർശനം നടത്തിയിരുന്നു.


എന്നാൽ ക്വാറി മേഖലയിലേക്ക് കടക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ക്വാറി മാഫിയ ഇവിടെ ശക്തമാണ്. പരിസ്ഥിതി വകുപ്പിന്‍റെ റിപ്പോർട്ട് പ്രാദേശികമായ അന്തരീക്ഷ സ്ഥിതി നിർണയിക്കുന്നതിൽ മുക്കുന്നിമലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവിടെ പാരിസ്ഥിതികാനുമതിയില്ലാതെയാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. സ്ഥിരം ക്വാറികൾക്ക് പാരിസ്ഥിതികാനുമതി വേണമെന്ന നിയമം മറികടക്കാൻ ഒരു വർഷത്തെ താല്കാലിക അനുമതി വാങ്ങി ക്വാറി തുടങ്ങുകയും പിന്നീട് വർഷം തോറും പുതുക്കുകയുമാണ് ചെയ്യുന്നതെന്നു പരിസ്ഥിതി വകുപ്പിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.