എസ്എച്ച് മെഡിക്കൽ സെന്‍ററും അപ്പോളോ ആശുപത്രിയും കൈകോർക്കുന്നു
എസ്എച്ച് മെഡിക്കൽ സെന്‍ററും അപ്പോളോ ആശുപത്രിയും കൈകോർക്കുന്നു
Friday, January 20, 2017 3:49 PM IST
കോട്ടയം: നാഗമ്പടം എസ്എച്ച് മെഡിക്കൽ സെന്‍ററും മൾട്ടി സ്പെഷാലിറ്റി ആശുപത്രിയായ ചെന്നൈ അപ്പോളോ ആശുപത്രിയും കൈകോർക്കുന്നു. സംയുക്ത സംരംഭമായി ലിവർ ക്ലിനിക്കും കാൻസർ ഓങ്കോളജി സെക്കൻഡ് മെഡിക്കൽ സർവീസും ആരംഭിക്കും. ക്ലിനിക്ക് ആരംഭിക്കുന്നതോടെ ലിവർ ചെക്കപ്പ് പാക്കേജ്, തുടർ പരിശോധനകൾ, നവീന ചികിത്സാരീതികൾ, അപ്പോളോയിലേക്കു റഫറൻസ് എന്നിവ നടപ്പാകും. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ലിവർ ട്രാൻസ്പ്ലാന്‍റ് സർജൻമാരുടെ സേവനം എസ്എച്ച് മെഡിക്കൽ സെന്‍ററിൽ ലഭ്യമാകും. ലിവർ ക്ലിനിക്കിനു പുറമേ കാൻസർ രോഗികൾക്കായി തുടർ പരിശോധനയും സേവനവും പാൻക്രിയാസ് ട്രാൻസ്പ്ലാന്‍റ് ഓപ്റ്റിമൈസേഷൻ പ്രോഗ്രാമും ഒപ്പം ഇന്‍റർനെറ്റിന്‍റെ അനന്തസാധ്യതകൾ പ്രത്യേകിച്ച് ഓണ്‍ലൈൻ സേവനങ്ങളിലും കാൻസർ ചികിത്സാ തുടർ പരിശോധന നൽകുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. ഇതുവഴി അപ്പോളോ ഗ്രൂപ്പിന്‍റെ ആദ്യത്തെ ജേയിന്‍റ് സൂപ്പർ സ്പെഷാലിറ്റി ക്ലിനിക്ക് സംവിധാനമാണ് എസ്എച്ച് മെഡിക്കൽ സെന്‍ററിൽ ആരംഭിക്കുന്നത്. ഫെബ്രുവരി ആദ്യം ക്ലിനിക്കിന്‍റെ സേവനം പൂർണതോതിൽ പ്രവർത്തന സജ്ജമാകും.

ലിവർ ചെക്കപ്പ് പാക്കേജുകൾ, കരൾ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സകൾ, ലിവർ ട്രാൻസ് പ്ലാന്‍റിനും മുമ്പും ശേഷവും ആരോഗ്യമായ ചികിത്സയും തുടർ ചികിത്സയും എസ്എച്ച് മെഡിക്കൽ സെന്‍ററിൽ ചെയ്യാനുള്ള സംവിധാനവും അവസരവും രോഗികൾക്കു ലഭ്യമാകും. വിദഗ്ധ ചികിത്സയും ലിവർ ട്രാൻസ് പ്ലാന്‍റ് ആവശ്യമെങ്കിൽ അതു സാധ്യമാക്കാൻ അപ്പോളോ ആശുപത്രിയുടെ സേവനങ്ങളും പുതിയ സംരംഭത്തിലൂടെ ലഭ്യമാക്കും.

ചെന്നൈയിൽ പ്രവർത്തിക്കുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ച ശേഷം അവിടുത്തെ നൂതനമായ ചികിത്സാരീതികളും സംവിധാനങ്ങളും കോട്ടയത്തെ സാധാരണക്കാർക്കു ലഭ്യമാക്കുക എന്ന ചിന്താഗതിയിൽനിന്നുമാണു ക്ലിനിക് ആരംഭിക്കുന്നതെന്നു മെഡിക്കൽ സെന്‍റർ ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് പറഞ്ഞു.


സേവനമേഖലയിൽ മികവു തെളിയിച്ച എസ്എച്ച് മെഡിക്കൽ സെന്‍ററുമായി ബന്ധം തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്നും നൂതനമായ ചികിത്സാ രീതികൾ കോട്ടയത്തു നടപ്പിലാക്കാനും സാധ്യമാകുമെന്നും അപ്പോളോ ആശുപത്രി സെന്‍റർ ഫോർ ലിവർ ഡിസീസ് പ്രോഗ്രാം ഡയറക്ടർ ഡോ. ആനന്ദ് കഖാർ പറഞ്ഞു.

തിരുഹൃദയ സന്യാസിനി സമൂഹത്തിന്‍റെ ചങ്ങനാശേരി പ്രൊവിൻസിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 1969ൽ നാഗമ്പടത്ത് ആരംഭിച്ച എസ്എച്ച് മെഡിക്കൽ സെന്‍റർ 48 വർഷം പൂർത്തിയാക്കുകയാണ്. 300 കിടക്കകളുള്ള ആശുപത്രിയിൽ ആറ് സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലും 16 സ്പെഷാലിറ്റി വിഭാഗങ്ങളിലുമായി 45ലധികം ഡോക്ടർമാരും 300ൽ അധികം സ്റ്റാഫ് നഴ്സുമാരും 50ലധികം പാരാമെഡിക്കൽ ജനറൽ വിഭാഗം ജീവനക്കാരും സേവനം ചെയ്തു വരുന്നു. കൂടാതെ സ്ഥാപനത്തിന്‍റെ ഭാഗമായി എസ്എച്ച് സ്കൂൾ ഓഫ് നഴ്സിംഗും തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗും പ്രവർത്തിക്കുന്നു.

പത്രസമ്മേളനത്തിൽ അപ്പോളോ ആശുപത്രി സെന്‍റർ ഫോർ ലിവർ ഡിസീസ് പ്രോഗ്രം ഡയറക്ടർ ഡോ. ആനന്ദ് കഖാർ. എസ്എച്ച് മെഡിക്കൽ സെന്‍റർ ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, എസ്എച്ച് മെഡിക്കൽ സെന്‍റർ ഗ്യാസ്ട്രോ എന്‍റോളജിസ്റ്റ് ഡോ. അനീഷ് ഫിലിപ്പ്, അപ്പോളോ ആശുപത്രി സീനിയർ ജനറൽ മാനേജർ ജിത്തു ജോസഫ്, എസ്എച്ച് മെഡിക്കൽ സെന്‍റർ അസോസിയേറ്റ് ഡയറക്ടർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.