ശ്രീലേഖയ്ക്കു വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്
ശ്രീലേഖയ്ക്കു വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്
Friday, January 20, 2017 4:08 PM IST
തിരുവനന്തപുരം : ഗതാഗത കമ്മീഷണറായിരിക്കോ എഡിജിപി ആർ. ശ്രീലേഖ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്. റോഡ് സുരക്ഷാ ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങളിലാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീലേഖയ്ക്കെതിരായ ഫയൽ പൂഴ്ത്തിയെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനും വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്.

ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്നത് ഉൾപ്പെടെയുള്ള ഏഴ് ആരോപണങ്ങളിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. എഡിജിപി റോഡ് സുരക്ഷാ ഫണ്ട് ദുർവിനിയോഗം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് വിനിയോഗം തീരുമാനിക്കുന്നത് ഒരു സമിതിയാണ്. അതുകൊണ്ട് തന്നെ എഡിജിപിക്ക് എതിരായ ആരോപണത്തിനു തെളിവില്ല.
ആർ. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള റോഡ് നിർമിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപണവും വിജിലൻസ് തള്ളി. നഗരത്തിലെ അഞ്ചു റോഡുകളുടെ നിർമാണത്തിനുള്ള നഗരസഭയുടെ ശിപാർശയിൽ എഡിജിപിയുടെ വസതിക്കു മുന്നിലെ റോഡിനു പ്രത്യേക പരിഗണന ലഭിക്കുക മാത്രമാണു ചെയ്തതെന്നാണ് വിജിലൻസ് ഭാഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ വിദേശയാത്ര നടത്തിയ സമയം മൊബൈൽ ഫോണും കാറും ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് വിജിലൻസ് ഭാഷ്യം. എന്നാൽ, മൊബൈൽ ഉപയോഗിച്ചതിന്‍റെ തുക ശ്രീലേഖ തന്നെ തിരിച്ചടച്ചു.

ശ്രീലേഖ വിദേശത്തായിരിക്കവേ ഒൗദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് വീട്ടിൽ ഉപയോഗിച്ചതിനെയും വിജിലൻസ് റിപ്പോർട്ടിൽ വിമർശിക്കുന്നു. എന്നാൽ, ഇതിന്‍റെയും തുക ശ്രീലേഖ കെട്ടിവച്ച സാഹചര്യത്തിൽ അഴിമതിയെന്ന് പറയാനാകില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഗതാഗതവകുപ്പിന്‍റെ ഫയൽ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്ന പരാതിയും അടിസ്ഥാനരഹിതമാണെന്ന് വിജിലൻസ് പറയുന്നു. ഫയൽ നീക്കത്തിൽ കാലതാമസമുണ്ടായെങ്കിലും ചീഫ് സെക്രട്ടറി മനഃപൂർവം വൈകിച്ചിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട് പറയുന്നത്.

അന്വേഷണ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച കോടതി ആക്ഷേപമുണ്ടെങ്കിൽ ഫെബ്രുവരി ഒന്നിനകം സമർപ്പിക്കണമെന്ന് ഹർജിക്കാരനായ പായിച്ചിറ നവാസിന് നിർദേശം നൽകി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.