കേപ്പ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് സീറ്റിൽ 10 ശതമാനം ജീവനക്കാരുടെ മക്കൾക്ക്: കടകംപള്ളി
കേപ്പ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് സീറ്റിൽ 10 ശതമാനം ജീവനക്കാരുടെ മക്കൾക്ക്: കടകംപള്ളി
Tuesday, January 24, 2017 3:50 PM IST
തിരുവനന്തപുരം:കേപ്പ് (കോഒാപ്പറേറ്റീവ് അക്കാ ഡമി ഒാഫ് പ്രഫഷണൽ എഡ്യു ക്കേഷൻ) എൻജിനിയറിംഗ് കോളജിൽ നിലവിലെ 35 ശതമാനം മാനേജ്മെന്‍റ് ക്വോട്ടയിൽ 10 ശതമാനം സഹകരണ മേഖലയിലെ ജീവനക്കാരുടെ മക്കൾക്കായി മാറ്റിവയ്ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേപ്പിനു കീഴിലെ എൻജിനിയറിംഗ് കോളജുകളിൽ മെരിറ്റ് സീറ്റ് 50 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കി ഉയർത്തും. എൻആർഐ ക്വോട്ട 15ൽ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. നിലവിലെ ഫീസ് ഘടനയിൽ മാറ്റം വരുത്തില്ല.

എംടെക് കോഴ്സുകളുടെ ഫീസ് ഘടന പുനഃരിശോധിക്കും. പ്രധാനപ്പെട്ട കോളജുകളെ ഗവേഷണ സ്ഥാപനങ്ങളായും ചില ബ്രാഞ്ചുകളെ സെന്‍റർ ഓഫ് എക്സലൻസായും ഉയർത്തും.

ഒമ്പത് എൻജിനിറിംഗ് കോളജുകളിലായി 11,000-ൽ അധികം വിദ്യാർഥികളാണു പഠിക്കുന്നത്. 1500 ഓളം ജീവനക്കാരുണ്ട്. സഹകരണ വകുപ്പിന്‍റെയും സർക്കാരിന്‍റെയും സഹായത്തോടെ സർക്കാർ നിശ്ചയിക്കുന്ന ഫീസാണ് ഈ സ്ഥാപനങ്ങൾ ഈടാക്കുന്നത്. എഐസിടി നിർദേശിക്കുന്ന പശ്ചാത്തല സൗകര്യങ്ങൾ സ്ഥാപനങ്ങൾക്കുണ്ട്. 50 കോടി രൂപയുടെ ലോകബാങ്ക് സഹായം അഞ്ചു കോളജുകൾ നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.